NEWS
അലങ്കാരങ്ങളും, ആരവങ്ങളും ഒഴിഞ്ഞു; തിരഞ്ഞെടുപ്പിനു ശേഷം ചില കൗതുക കാഴ്ചകൾ.

കോതമംഗലം :- ആരവങ്ങളും , ആളുകളും , വാഹനങ്ങളും വഴികളിൽ നിറഞ്ഞ ഒരു ദിനമായിരുന്നു കഴിഞ്ഞു പോയ ഡിസംബർ ഒൻപതും, പത്തും. സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ അംഗനവാടികൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ പത്താം തിയതിയിലെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടക്കുന്ന സമയം. എറണാകുളം ജില്ലയിലെ പോളിംഗ് ബൂത്തുകൾക്കടുത്തുള്ള മിക്കവാറും വീടുകളുടെ മതിലുകളും, മരങ്ങളുമെല്ലാം വിവിധ രാഷ്ട്രീയ പാർട്ടിക്കാർ മത്സരിച്ചു തിരഞ്ഞെടുപ്പിന്റെ തലേ ദിവസം രാത്രി മുഴുവൻ പോസ്റ്റർ ഒട്ടിച്ചു. പരമാവധി ഫ്ലെക്സ് ബാനറുകൾ കൊണ്ട് മൊത്തത്തിൽ കളറാക്കി സ്ഥാനാർഥികൾ, കൂട്ടാളികൾ, അനുഭാവികൾ, എല്ലാവരും പുലരുവോളം അധ്വാനിച്ചു ബോർഡുകളും പോസ്റ്ററുകളുമെല്ലാം റോഡിനിരുവശവും വച്ചു മനോഹരമാക്കി.
ഡിസംബർ പത്താം തിയതി രാവിലെ ഏഴു മണി മുതൽ വോട്ടുചെയ്യാനെത്തുന്ന വോട്ടർമാരെ ആകർഷിക്കാൻ, സ്ഥാനാർഥികളുടെ പേരുകൾ ഒരു വട്ടം കൂടി അവരുടെ മനസ്സിൽ നിറയാൻ നടത്തിയ അവസാനം ശ്രമങ്ങൾ. കൈപ്പത്തിയും, കുടവും, ചെണ്ടയും, താമരയും, രണ്ടിലയും, അരിവാൾ ചുറ്റിക നക്ഷത്രവും വഴിയരികിൽ നിറഞ്ഞു നിന്ന ഡിസംബർ പത്ത്.
പല വീടുകളുടെയും കാർപോർച്ചും,എന്തിനു പറയുന്നു വീട്ടിലേക്കുള്ള വഴി വരെ രാഷ്ട്രീയ പാർട്ടിയുടെ ബൂത്തുകൾ ആയി മാറി. മൈദ പൊടിയും, സ്റ്റാപ്ലയർ, പ്ലാസ്റ്റിക് വള്ളി,തുടങ്ങി പോസ്റ്റർ പതിക്കുന്നതിനുള്ള സാമഗ്രികൾ പരമാവധി ഉപയോഗിച്ച് അവരവരുടെ പാർട്ടിയുടെ ശക്തി, പോസ്റ്ററുകൾ വഴി, ചിഹ്നങ്ങൾ വഴി പ്രകടമാക്കി റോഡിന്റെ വശങ്ങൾ അലങ്കരിച്ചു.
അങ്ങനെ ഇലക്ഷൻ കഴിഞ്ഞു, ഇപ്പോൾ ഇതേ നിരത്തുകളുടെ ഇരു വശങ്ങളിൽ കീറിയ പോസ്റ്ററുകൾ,പോസ്റ്റർ കത്തിച്ച ശേഷമുള്ള ചാരങ്ങൾ, എന്നിവ മാത്രം ബാക്കിയാകുന്നു. പത്താം തിയതി വൈകുന്നേരം ആയപ്പോഴേ സ്ഥാനാർഥിയുടെ കൂട്ടാളികൾ പോസ്റ്ററുകൾ നീക്കം ചെയ്തു തുടങ്ങി, അന്യായ തുക കൊടുത്തു തയാറാക്കിയ സ്ഥാനാർഥി പോസ്റ്ററുകൾ ചില വീടുകളിലെ അടുപ്പിൽ തീപുകക്കാൻ എടുത്തു. ബാക്കിയുള്ളവ വഴിയരികിലിട്ട് തീ കൊടുത്തു.ചില പാർട്ടിക്കാർ പോസ്റ്ററുകൾ റോഡരുകിൽ തന്നെ കൂട്ടിയിട്ടിട്ടുമുണ്ട്. ഫ്ലെക്സ് ബാനറുകൾ പാർട്ടി ഓഫീസിലും സ്ഥാനാർഥിയുടെ വീടിന്റെ മുറ്റത്തുമെല്ലാം അടുക്കി വച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പ് ബാനർ വച്ചതുമൂലം ഗുണം കിട്ടിയ ചില വീട്ടുകാരുമുണ്ട്, കോതമംഗലത്ത് ഒരു വലിയ പ്ലാവിൽ സ്ഥാപിച്ച ഇലക്ഷൻ ഫ്ലെക്സ് ശ്രദ്ധിച്ച ഒരു കച്ചവടക്കാരൻ ആ പ്ലാവ് വിൽക്കുന്നുണ്ടോയെന്ന് ചോദിച്ചു, ആ വീട്ടിൽ എത്തുകയും വില്പന ഉറപ്പിക്കുകയും ചെയ്തു അങ്ങനെ , രാഷ്ട്രീയ ബാനർ കൊണ്ട് ആ വീട്ടുകാർക്ക് ഒരു ഗുണം കിട്ടി. അതുപോലെ കാടുപിടിച്ചു കിടന്ന ചില മതിലുകൾ പാർട്ടിക്കാർ വൃത്തിയാക്കി ബാനറുകളും, പോസ്റ്ററുകളും പതിച്ചതിനാൽ , കാശു മുടക്കില്ലാതെ കാടുവെട്ടൽ നടന്നെന്ന് ഒരു വീട്ടുകാരനും പറയുകയുമുണ്ടായി.
ഫ്ലെക്സ് ബാനറുകൾ പാർട്ടിക്കാർ പലരും തിരിച്ചു കൊണ്ടുപോയത് നന്നായി,അല്ലെങ്കിൽ ചിലപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ പല വീടുകളുടെയും കോഴിക്കൂടിനു മുകളിൽ സ്ഥാനാർഥി ചിരിച്ചിരിക്കുന്നത് കാണാമായിരുന്നു.
എന്തൊക്കെയായാലും, ഓരോ തിരഞ്ഞെടുപ്പും, പ്രത്യേകിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ്, നാട്ടിൽ വോട്ടു നേടാനാനുള്ള പാർട്ടിക്കാരുടെ പലവിധ ആഘോഷങ്ങളാൽ, അലങ്കാരങ്ങളാൽ നിറയുന്ന സമയമാണ്. ഇനി ഡിസംബർ പതിനാറു വരെ കാത്തിരിപ്പാണ്,കണക്കുകൾ കൂട്ടി, ജയിക്കുമെന്ന വിശ്വാസത്തോടെ, ഉറപ്പോടെ, വെട്ടേണ്ണുന്ന നേരം ഫലമറിയാൻ ചങ്കിടിപ്പോടെ ഒരു കാത്തിരിപ്പ്. നമുക്കും കാത്തിരിക്കാം ജനവിധിയറിയാൻ.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
NEWS
ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.
കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം