NEWS
കോതമംഗലം മേഖലയിലെ വഴിയോരവും കവലകളും വനിതകളുടെ പുഞ്ചിരിയാൽ നിറയുന്നു.

കോതമംഗലം: ഒരു ചെറു പുഞ്ചിരി മാത്രം മതി,പൊതുവെ ആളുകൾ ഒന്നു ശ്രദ്ധിക്കപെടുവാൻ, ഇപ്പോൾ വഴിയോരങ്ങളിൽ, കവലകളിലെ കടകൾക്ക് മുന്നിലെല്ലാം ചിരിതൂകിയ പോസ്റ്ററുകളിലും , ഫ്ലെക്സ് ബാനറു കളിലുമായി നിറഞ്ഞുനിൽക്കുകയാണ് ഓരോ പ്രദേശങ്ങളിലെയും മഹിളകൾ, ഇത്രക്കും സ്ത്രീജനങ്ങൾ മത്സരിക്കുന്ന ഒരു തദ്ദേശ തിരഞ്ഞെടുപ്പ്, പ്രത്യേകിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തൊന്നും കണ്ടിട്ടേയില്ല. കുടുംബങ്ങളിലും, സുഹൃത്ത് വലയത്തിലും ആയൽപക്കക്കാരോടുമാത്രം സംസാരിച്ചു ശീലിച്ചു പോന്ന വീട്ടമ്മമാരായ പല സ്ത്രീ ജനങ്ങളും യാതൊരു മുഖ പരിചയം പോലുമില്ലാത്ത മറ്റു ആളുകൾക്കിടയിലും വോട്ടഭ്യർത്ഥിച്ചു വാർഡിൽ മുഴുവൻ കറങ്ങുകയായി.
കുടുംബശ്രീ പ്രവർത്തകർ , ആശ വർക്കർമാർ , ടീച്ചർമാർ തുടങ്ങി മുൻകാലങ്ങളിൽ ജയിച്ചവരും, തോറ്റവരുമെല്ലാം പ്രവൃത്തി പരിചയം വച്ചു ജനങ്ങളെ നേരിട്ട് കണ്ട് വോട്ട് സ്വന്തം പെട്ടിയിൽ വീഴ്ത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. കോതമംഗലം പട്ടണം മാറ്റിനിർത്തിയാൽ, മാതിരപ്പള്ളി കവല, അമ്പലപ്പടി, പിണ്ടിമന മുത്തംകുഴി കവല, ചേലാട് തുടങ്ങി ഒരുമാതിരി എല്ലാകവലകളിലും ഭൂരിപക്ഷം ബാനറും, പോസ്റ്ററും വനിതകളുടെയാണ്. ചില കവലകളിൽ മഷിയിട്ട് നോക്കിയാൽ പോലും ഒരു പുരുഷ പോസ്റ്റർ കാണ്മാനില്ല.കോതമംഗലം പട്ടണത്തെ അപേക്ഷിച്ചു ഗ്രാമങ്ങളിൽ പല കവലകളും വരുന്ന പ്രദേശം,വനിത, മറ്റു സംവരണ വാർഡുകൾ ആയതിനാലാണ് ഈ ഒരു കാഴ്ചക്കു കാരണം.
പലരുടെയും ഭാര്യമാർ സ്ഥാനാർഥി ആയതോടെ ചില ഭർത്താക്കൻമാർക്ക് ജോലി കൂടി, ഭാര്യമാരെ വാർഡിനെ കുറിച്ച് പഠിപ്പിക്കണം, ചെറു പ്രസംഗം, വോട്ടഭ്യർത്ഥിക്കുന്ന രീതി, ആളുകളുടെ പലവിധ ചോദ്യങ്ങൾ അഭിമുഖികരിക്കുന്ന വഴികൾ തുടങ്ങി പല കാര്യങ്ങളും സ്ഥാനാർഥിയെ പറഞ്ഞു മനസ്സിലാക്കി ഭർത്താക്കന്മാരും, കുട്ടികളും, സ്വന്തക്കാരും തിരക്കോട് തിരക്കാണ്.ഇതിനിടയിൽ പോസ്റ്റർ ഒട്ടിക്കാനും, ജീവിതത്തിൽ ആദ്യമായി മരത്തിലും, മറ്റു വ്യക്തികളുടെ വലിയ മതിലുകളിലും ചാടി കയറി ഫ്ലെക്സ് വച്ച ഭർത്താക്കൻമാർ വരെ വാർഡുകളിലുണ്ട്.
‘മഴയും, വെയിലും കൊണ്ട് കുറച്ചു ഇങ്ങനെ ദിവസങ്ങളായി നിൽക്കുന്നു, പ്രയോജനം ഉണ്ടായാൽ മതിയായിരുന്നു’ എന്ന് സ്വന്തം ഭാര്യയുടെ കവലയിലുള്ള ഫ്ലെക്സ് ബാനർ നോക്കി വിഷമഭാവത്തിൽ പറഞ്ഞ ഒരു ഭർത്താവിനെയും കഴിഞ്ഞ ദിവസം പിണ്ടിമനയിൽ കണ്ടു. ഒരു ഭർത്താവിന്റെ രോദനം….. അല്ലാതെന്തു പറയാൻ. സ്ഥാനാർഥി ആയതിനു ശേഷം സ്വന്തം വീടുകളിൽ വളരെ മനസമാധാനം ഉണ്ടെന്നും , ചെറു കലഹങ്ങൾ എന്തിന് സൗന്ദര്യ പിണക്കങ്ങൾ പോലും പരസ്പരം ഇപ്പോഴില്ലെന്നു ചില ഭർത്താക്കന്മാർ സാക്ഷ്യപ്പെടുത്തുന്നു, അമ്മ വളരെ മാറി, ഒച്ചയെടുക്കലോ, ദേഷ്യമോ ഒന്നുമിപ്പൊഴില്ലെന്നും ചില കുട്ടികൾ പറയുന്നതും കേട്ടു. സ്ഥാനാർഥിയുടെ വീട്ടിലെ പ്രശ്നങ്ങൾ നാട്ടിൽ അറിയാതെ ഒരു നല്ല അഭിപ്രായം നേടിയെടുക്കാൻ ചിലർ സ്വയം ഒതുങ്ങിയതാവാം.ഭാര്യ സ്ഥാനാർഥിയായതിനു ശേഷം മദ്യവും, പുകവലിയും വരെ ഉപേക്ഷിച്ച ചില ഭർത്താക്കന്മാരുമുണ്ട്. ഭാര്യയുടെ ജയസാധ്യത കുറക്കുന്ന കാര്യങ്ങൾ മനഃപൂർവം കുറച്ചിരിക്കുന്നു.
സ്വന്തം ഭാര്യയുടെ ഫ്ലെക്സ് ബാനറിനു സമീപം ഇരുന്നു ചായയും,കടിയും കഴിച്ച ഭർത്താവ്,ചായ വേണോയെന്നു തമാശ രൂപേണ ഭാര്യയോട് ചോദിച്ചതും മറ്റു കുശലാന്വേഷണം നടത്തിയതും കഴിഞ്ഞ ദിവസം ഒരു കവലയിൽ കണ്ടു. ടിന്റു, ബിസ്റ്റി, സിൽഡാ, റിന്റു,തുടങ്ങി പല പുതുമായർന്ന പേരുകളുള്ള ചിലരും, മിനി, ഗ്രേസ്സി, കാഞ്ചന, മായ,അമ്പിളി തുടങ്ങി പരിചിതമായ പല നാമദേയങ്ങളിലുള്ള മഹിളകളും, ബാനറുകളിൽ ചിരിച്ചും, ചെറു ഗൗരവത്തിലുമായി പല ഭാവത്തിൽ നിൽക്കുന്നു.മുൻ വർഷങ്ങളിൽ പുരുഷ കേസരികളുടെ ബാനറുകൾ നിറഞ്ഞു നിന്ന ചില കവലകൾ ഇപ്പോൾ മഹിളകൾക്ക് മാത്രം സ്വന്തം ..
ഇലക്ഷൻ ബാനർ നോക്കി, എത്രയും സുന്ദരമായി ഈ ചേച്ചി ചിരിക്കുമെന്നത് ഇപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായതെന്നു നാട്ടുകാരും, സ്വന്തക്കാരും അടക്കം പറയുന്നതും കേൾക്കാം. എന്തൊക്കയായാലും അവസരങ്ങൾ എപ്പോഴും തേടിവരില്ലയെന്ന സത്യം വനിതകൾ മനസിലാക്കുക,സ്വന്തം താല്പര്യ പ്രകാരവും, വീട്ടുകാരുടെയും, പാർട്ടിക്കാരുടെയും നിർബന്ധപ്രകാരവും സ്ഥാനാർഥിയായ പല വനിതകളും ഇതിനിടയിലുണ്ട്, മത്സരം വളരെ കടുപ്പമാണെന്ന് മനസ്സിലാക്കി, മുന്നോട്ടു പോവുക. നല്ല കഴിവുള്ള, നേതൃപാടവമുള്ള, ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാനാർഥികളെല്ലാവരും വിജയിക്കട്ടെ, നാടിന്റെ വികസനം അതാകട്ടെ ലക്ഷ്യം.
NEWS
ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
NEWS
ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ആത്മീയ പ്രഭാഷണം ഉപവാസം തുടങ്ങിയ ചടങ്ങുകളോടെ ആരംഭിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.തുടർന്ന് 10.30 ന് ഡോ. സായ്കുമാർ കോട്ടയത്തിൻ്റെ പ്രഭാഷണവും, സമൂഹപ്രാർത്ഥനയോടും കൂടി 3.30 ന് സമാപിച്ചു.ചടങ്ങുകളിൽ നൂറുകണക്കിന് ഗുരുദേവ ഭക്തർ പങ്കെടുത്തു.
ചടങ്ങുകൾക്ക് യുണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡൻ്റ് കെ എസ് ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ക്ഷേത്രം കൺവീനർ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകൻ, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയന് കീഴിലുള്ള 26 ശാഖകളിലും പ്രാർത്ഥനയും ഉപവാസവും നടന്നു.
NEWS
കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ ആനകള്‍ കൃഷികളും, വൈദ്യുതി പോസ്റ്റുകളും വ്യാപകമായി കയ്യാലകളും നശിപ്പിച്ചിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവനത്തില്‍ നിന്ന് ഇറങ്ങി ആന കൂട്ടമാണ് നാശം വിതച്ചത്. ഈ വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി.റ്റി ഔസേഫ് ഉള്‍പ്പെടെയുള്ള വനപാകരെ തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ആന ശല്യം മേഖലയില്‍ ഉണ്ടന്നും ആനകളെ ഓടിക്കാന്‍ ഈ പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ സി റ്റി ഔസേഫ് കോതമംഗലം വാര്‍ത്തയോട് പറഞ്ഞു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.