EDITORS CHOICE
ലോകത്തെ മാറ്റിമറിക്കുന്ന ഡിസംബർ ; താരമായി രണ്ട് മഹിളാ രത്നങ്ങൾ.

കോതമംഗലം :- ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനം. ആയിരത്തി തൊള്ളയിരത്തി എൺപത്തി എട്ടു മുതൽ ലോകാരോഗ്യ സംഘടന, ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചു പോരുന്നു. കഴിഞ്ഞ മുപ്പത്തി രണ്ടു വർഷങ്ങളായി എയ്ഡ്സിനെ സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ഒരു നല്ല അവബോധം സൃഷ്ടിക്കാൻ ലോകാരോഗ്യ സംഘടനക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി എയ്ഡ്‌സ് എന്ന മഹാമാരി കണ്ടെത്തിയത്, ആയിരത്തി തൊള്ളായിരത്തി എൺപത്തി അഞ്ചിൽ ചെന്നൈ നഗരത്തിലാണ് ,ഇതിനെ കുറിച്ച് പഠനം നടത്തിയതാകട്ടെ, ചെന്നൈയിലെ അന്നത്തെ മൈക്രോ ബയോളജി വിദ്യാർത്ഥിനിയായ സെല്ലപ്പൻ നിർമലയെന്ന വനിതയാണ്.
തന്റെ പ്രബന്ധത്തിനായി ഒരു വിഷയം എന്ന രീതിയിലാണ് അക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടിരുന്നതും ഇന്ത്യയിൽ ഇല്ലെന്നു വിശ്വസിച്ചിരുന്നതുമായ എയ്ഡ്‌സ് എന്ന മഹാമാരിയെകുറിച്ച് അവർ പഠനം ആരംഭിച്ചത്. ചെന്നൈയിലെ ലൈംഗിക തൊഴിലാളി കളായ സ്ത്രീകളിൽ അവർ കുറച്ചു മാസങ്ങൾ നടത്തിയ പഠനം ഞെട്ടിക്കുന്ന ആ വസ്തുത കണ്ടെത്തി , ഇന്ത്യയിലും എയ്ഡ്‌സ് രോഗബാധിതരുണ്ടെന്ന സത്യം. എയ്ഡ്‌സ് എന്ന മഹാമാരി ഭാരതത്തിൽ എത്തി എന്ന വിവരം അങ്ങനെ പുറത്തുവന്നു.ഒരു സ്ത്രീയുടെ വിജയം. ഒരു സ്ത്രീയിൽ ആദ്യമായി എയ്ഡ്‌സ് രോഗം കണ്ടെത്തിയത് മറ്റൊരു സ്ത്രീയാണെന്നതും ശ്രദ്ധേയമായി.
ഇപ്പോൾ നമ്മളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന,ഈ ഡിസംബറിൽ ഒന്നാം ജന്മദിനമാഘോഷിക്കുന്ന കൊറോണ അഥവാ കോവിഡ് വൈറസ് വ്യാപനം ലോകത്തിൽ ആദ്യമായി കണ്ടെത്തിയതും മറ്റൊരു വനിത തന്നെയാണ്. ചൈനയിലെ വുഹാൻ സ്വദേശിനിയായ ഡോക്ടർ ‘ഴാങ് ജിക്സിയാൻ ‘. രണ്ടായിരത്തി പത്തൊൻപത് ഡിസംബർ മാസം തന്റെ അടുക്കൽ ഒരേ പോലുള്ള രോഗ ലക്ഷണങ്ങളുമായി കുറെയേറെ ആളുകൾ ചികിത്സ തേടി എത്തിയത്തോടെ അപൂർവമായ ഏതെങ്കിലും രോഗമാണോയെന്ന സംശയം ‘ഴാങ്ങി’നു ബലപ്പെടുകയും, രോഗികളെ നിരീക്ഷിച്ചതിന്റെ വിവരങ്ങളും, തന്റെ കണ്ടെത്തലുകളും അവർ ഉടൻ തന്നെ വുഹാനിലെ ആരോഗ്യ വകുപ്പിലെ ഉന്നതരെ അറിയിക്കുകയാണുണ്ടായത്, കുറച്ചു ദിവസങ്ങൾക്കുള്ളിൽ നോവൽ കൊറോണ വൈറസ് എന്ന പുതിയ രോഗാണുവിനെ ഗവേഷകർ കണ്ടെത്തി.
ഇതിനേക്കാളെല്ലാം കൗതുകകരമായ കാര്യം ഇന്ത്യയിൽ ആദ്യമായി കോവിഡ് രോഗം കണ്ടെത്തിയത് കേരളത്തിലെ ഒരു വനിതയിലാണ്. വുഹാനിൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ കേരളത്തിലെത്തിയ തൃശൂർക്കാരിയായ ഒരു യുവതിയിൽ. യാഥർച്ഛികമാണെങ്കിലും ലോക മഹാമാരികളുടെ വ്യാപനം കണ്ടെത്തുവാൻ രണ്ടിടങ്ങളിൽ,രണ്ടു സ്ത്രീകൾ കാണിച്ച ആത്മാർത്ഥമായ സേവനങ്ങൾ ഓർമിക്കപെടുന്ന ഒന്നാണ്. കോവിഡും,എയ്ഡ്‌സും മൂലം ചില സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല. ശസ്ത്രക്രിയകളുടെ സമയത്തു സ്വീകരിക്കുന്ന രക്ത ത്തിൽ നിന്നും, സ്വന്തം ഭർത്താവിൽ നിന്നുമെല്ലാം താൻപോലുമറിയാതെ തന്നിലേക്കെത്തുന്ന എയ്ഡ്‌സ് രോഗാണു, പിന്നീട് അവരിൽ നിന്നും കുഞ്ഞുങ്ങളിലേക്കും ബാധിക്കുന്നുവെന്ന വസ്തുത, പല സ്ത്രീകളുടെയും ദുഃഖത്തിനു കാരണമാകാറുമുണ്ട്. അതുപോലെ കോവിഡ് ഭീഷണി മൂലം പുറത്തിറങ്ങാതെ വീടുകളിൽ തന്നെയിരിക്കുന്ന പ്രായമായ അമ്മമാർ, മാനസികമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.
അനുഗ്രഹമുള്ളവരും, അറിവിന്റെ അമ്മയും ദൈവത്തിന്റെ മനോഹര സൃഷ്ടിയും സ്ത്രീയാണെന്ന് പണ്ടേ പറയുന്നതു കേൾക്കാം. ഉജ്വലരത്നങ്ങളായ ചെന്നൈ സ്വദേശിയായ ‘സെല്ലപ്പൻ നിർമലയുടെയും ‘ വുഹാനിലെ ഡോക്ടറായ ‘ഴാങ് ജിക്സിയാന്റെയും ‘. ക്രിയാത്മകമായ ഇടപെടൽ മൂലം മനുഷ്യരാശിക്ക് ഭീഷണി യായ രണ്ടു മഹാ രോഗങ്ങളെ കുറിച്ച് അറിയാനിടയായതിൽ, ലോകമുള്ളയിടത്തോളം ഇവർ നന്ദിയോടെ ഓർമിക്കപെടുക തന്നെ ചെയ്യും.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു