EDITORS CHOICE
പുതു തലമുറയിലെ ചെറു കച്ചവടങ്ങൾ; അലങ്കാര മത്‍സ്യ വിൽപ്പനയുമായി ഒരു ഒൻപതാം ക്ലാസുകാരൻ.

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്, ഗ്ലാസ് പാത്രങ്ങളിൽ അലങ്കാര മത്‍സ്യങ്ങളുടെ ഒരു നിര തന്നെ വീടുകളിൽ സ്ഥാപിച്ചു. ചിലർ കുറേ കാലങ്ങളായി വീട്ടിലുള്ള സുന്ദര മത്‍സ്യങ്ങളിൽ കുറച്ച് കൂട്ടുകാർക്കും , അയൽപക്കങ്ങളിലും മറ്റും സ്നേഹപൂർവ്വം പലപ്പോഴും നൽകാറുമുണ്ട്. മറ്റു ചിലരാകട്ടെ കുഞ്ഞു മത്‍സ്യങ്ങൾ ഒരു ജീവിത മാർഗമായി കച്ചവടം ചെയ്യാറുമുണ്ട്.
ഏകദേശം ഒരു മാസത്തിലേറെയായി കോതമംഗലത്തു നിന്നും പുന്നെക്കാട് പോകുന്ന വഴിയിൽ ഊഞ്ഞാപ്പാറ കവല കഴിഞ്ഞു അടച്ചിട്ടിരിക്കുന്ന നിർമ്മൽ മിൽക്ക് കെട്ടിടത്തിനു എതിർവശത്തായുള്ള റോഡരികിലെ സ്വന്തം വീടിനു മുൻവശം കുഞ്ഞു ഗപ്പിയും, മോളിയും, ഫൈറ്ററും, ഗോൾഡ് ഫിഷും,തുടങ്ങിയ അലങ്കാര മത്‍സ്യ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്ന ഒരു കുട്ടിയെ കാണാം.
കീരംപാറ സെന്റ്. സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ആകാശ് എന്ന കൊച്ചു മിടുക്കൻ, ഈ ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ തന്നെയിരിക്കേണ്ട അവസ്ഥയുണ്ടായപ്പോഴാണ്, തനിക്ക് പ്രിയപെട്ട അലങ്കാര മത്‍സ്യങ്ങൾ വീടിന്റെ മുൻപിൽ ഒരു പ്ലാസ്റ്റിക് ടേബിൾ ഇട്ട്,അതിൽ പലവിധ രൂപത്തിലുള്ള ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി വിൽപ്പനക്ക് വച്ചത്. കുറെയേറെ വർഷങ്ങളായി കീരംപാറ കവലയിൽ ‘വൈഗ’ എന്ന കച്ചവട സ്ഥാപനം നടത്തുന്ന അച്ഛൻ സത്യനും, അമ്മ ബിന്ദുവും തന്ന പ്രോത്സാഹനവും, ബിരുദ പഠനധാരിയായ ചേട്ടൻ അക്ഷയിന്റെ സഹായ സഹകരണങ്ങളുമായപ്പോൾ ആകാശ് സന്തോഷത്തോടെ തന്റെ അലങ്കാര മത്‍സ്യ കച്ചവടം ആരംഭിച്ചു.
കുഞ്ഞു മീനുകൾ മാത്രമല്ല, മീനിനു നൽകുന്ന വിവിധ തരം തീറ്റകൾ, മീനുകൾ ഇട്ട് വയ്ക്കുവാൻ പറ്റുന്ന ചെറിയ പാത്രങ്ങൾ തുടങ്ങി വിവിധ സാധനങ്ങൾ ആകാശ് ഇതിനൊടൊപ്പം വിൽപ്പന നടത്തുന്നുണ്ട്. തന്റെ ഓൺലൈൻ പഠന ശേഷം എല്ലാദിവസവും ഉച്ചക്ക് രണ്ടു മണി മുതൽ വൈകുന്നേരം ഏഴുമണി വരെ വീടിനു മുൻപിലെ കുഞ്ഞു മാവിൻ തണലിൽ വിവിധ നിറങ്ങളിലുള്ള മീനുകളുമായി ആകാശിനെ കാണാം.’കളർ ഗപ്പി വിൽപ്പനക്ക്’ എന്നെഴുതി ഫോൺ നമ്പർ ഉൾപ്പെടുത്തിയ ഒരു ബാനർ വീടിനു മുൻപിൽ തന്നെ സ്ഥാപിച്ചിട്ടുമുണ്ട്.
അലങ്കാര മത്‍സ്യങ്ങളുടെ വിൽപ്പനയും, അവയെ വിൽപ്പനക്കായി തയ്യാറാക്കി, വിവിധ ആകൃതിയിലുള്ള പാത്രങ്ങളിലും മറ്റും വയ്ക്കുന്നതുമെല്ലാം ആകാശ് തനിയെ യാണ്.തരക്കേടില്ലാത്തൊരു വരുമാനം ഈ കച്ചവടത്തിലൂടെ നേടാനായിയെന്ന് ആകാശ് അഭിപ്രായപെട്ടു. കച്ചവടത്തിൽ പണ്ടേ താല്പര്യമുള്ള ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആകാശ്, ഒരു മാസത്തിലേറെയായി തുടർന്നു പോരുന്ന അലങ്കാര മത്‍സ്യങ്ങളുടെ ഈ കച്ചവടം ശരിക്കും അഭിനന്തനാർഹമാണ്. ‘നിനക്കിതിന്റെ വല്ല അവശ്യവുമുണ്ടോ ‘എന്ന ചിലരുടെ ചോദ്യത്തെ ചിരിച്ചു കൊണ്ട് നേരിട്ട് ദിവസവും വൈകുന്നേരം ആകാശ് ശ്രദ്ധയോടെ തന്റെ കച്ചവടം മുന്നോട്ട് കൊണ്ടുപോകുന്നു.
കുറെയേറെ കുട്ടികൾ ഓൺലൈൻ പഠനശേഷം മൊബൈൽ, ടെലിവിഷൻ ചാനലുകൾ എന്നിവക്ക് മുന്നിൽ സമയം കളയുന്ന ഈ കാലഘട്ടത്തിൽ തനിക്കേറെ ഇഷ്ടമുള്ള ഗപ്പിയും മറ്റു സുന്ദരന്മാരും, സുന്ദരിമാരുമായ കുഞ്ഞു മീനുകളെ നല്ല രീതിയിൽ കച്ചവടം ചെയ്യുന്ന ആകാശ് എന്ന മിടുക്കൻ വിദ്യാർത്ഥിക്ക് ആശംസകൾ നേരാം.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.