Entertainment
ചലച്ചിത്ര കൊട്ടകകൾ മിഴി തുറക്കാനിനിയെത്ര നാൾ; കോതമംഗലത്തെ സിനിമാ പ്രേമികൾ കാത്തിരിപ്പു തുടരുന്നു.

കോതമംഗലം :- കോതമംഗലത്തെ ജനങ്ങൾക്ക് സിനിമകൾ എന്നുമൊരു ഒരാവേശമാണ്. ചുറ്റുമുള്ള മറ്റു പട്ടണങ്ങങ്ങളായ മുവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലേക്കാൾ ജനതിരക്കാണ് ചില നല്ല സിനിമകൾ ഇറങ്ങുന്ന ദിവസം കോതമംഗലം പട്ടണത്തിൽ..
കഴിഞ്ഞ മാർച്ച് പകുതിയോടെ കൊറോണ കാരണം കേരളത്തിലെ എല്ലാ തിയേറ്ററുകളും അടക്കാൻ തീരുമാനിച്ചതോടെ കോതമംഗലത്തെ ആൻ കോംപ്ലക്സിലെ മൂന്നു തിയേറ്ററും, പിന്നെ ജി സിനിമയും അടച്ചു പൂട്ടി. ഒൻപതു മാസക്കാലമായി പാർക്കിങ് സ്ഥലത്തെ വാഹനങ്ങളുടെ ബഹളങ്ങളില്ലാതെ, ജനങ്ങളുടെ ആരവങ്ങളില്ലാതെ, കാഴ്ച്ചക്കാർ കഴിച്ചു ബാക്കിയായ പോപ്‌കോൺ, ചായ, ഐസ്ക്രീം എന്നിവയുടെ പേപ്പർകപ്പും, കാലി പാക്കറ്റുകളും കാണാതെ മൂകനായി, ഏകനായി കോതമംഗലത്തെ സിനിമ കൊട്ടകകൾ നിൽക്കുന്നു. കപ്പേള, ഫോറെൻസിക്, എന്നീ സിനിമകൾ തീയറ്ററിലേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളു, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയുമെല്ലാം തീയറ്ററിൽ നിറഞ്ഞോടുന്ന സമയം, വിഷുക്കാലത്തു കുറെ നല്ല സിനിമകൾ പുറത്തിറങ്ങുമ്പോൾ ആദ്യ ദിവസം തന്നെ അല്ലെങ്കിൽ ആദ്യ ആഴ്ച തന്നെ കാണണമെന്നു തീരുമാനിച്ചു ആരാധകർ ഇരിക്കുന്ന നേരം, കോവിഡ്….എല്ലാം മാറ്റിമറിച്ചു,. വിനോധോപാധിയായ ചലച്ചിത്രം പ്രദർശനം നിർത്തി.
പുകവലിക്കരുത്,ശ്വാസകോശം സ്പോഞ്ചു പോലെയാണെന്നു പറഞ്ഞു വരുന്ന പരസ്യം കാണാതെ, നന്നായി ബാറ്റു ചെയ്യുമ്പോൾ റൺ ഔട്ട് ആയാൽ കഷ്ടമല്ലേ എന്ന് പറയുന്ന രാഹുൽ ദ്രാവിഡിനെ കാണാതെ , പുകയിലയെല്ലാം മാറ്റി മറിച്ചുവെന്ന് പറഞ്ഞു വരുന്ന തീയറ്ററിലെ മറ്റു പരസ്യങ്ങൾ എല്ലാം കണ്ടിട്ട് നീണ്ട ഒൻപതു മാസം കഴിഞ്ഞു… എന്തൊരു കഷ്ടമാണ്. പുതിയ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിങ് സംവിധാനം വരുന്നതിനു മുൻപ്, സൂപ്പർ സ്റ്റാർ സിനിമകൾ ഇറങ്ങുന്ന ദിനം, രാവിലെ മുതൽ തുടങ്ങും തിയേറ്ററിൽ ആഘോഷങ്ങൾ… തീയറ്ററിന്റെ ഗേറ്റിനു മുന്നിൽ ടിക്കറ്റെടുക്കാനായി ചെറുപ്പക്കാർ, മുതിർന്നവർ, സ്ത്രീകൾ തുടങ്ങിയെല്ലാവരുടെയും വലിയ നിര തന്നെ കാണാം.
ഒരു പാട് നല്ല ചലച്ചിത്രങ്ങൾ ഉണ്ടായിരുന്ന തൊണ്ണൂറുകളിൽ തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകൾ പതിവായിരുന്നു,പിന്നീട് കേരളത്തിൽ പുതിയ പ്രൈവറ്റ് ടെലിവിഷൻ ചാനലുകൾ കുന്നുകൂടിയ സമയത്തും , അതിലെ പലതരം പരമ്പരകൾ ജനമനസ്സുകൾ കീഴടക്കി തുടങ്ങിയപ്പോഴും , പിന്നെ ഷക്കീല ചേച്ചിയും കൂട്ടുകാരും നടിച്ച സിനിമകൾ കൊട്ടകകളിൽ നിറഞ്ഞിരുന്ന രണ്ടായിരം കാലഘട്ടങ്ങളിലും കുടുംബങ്ങൾ പ്രത്യേകിച്ചു സ്ത്രീ ജനങ്ങൾ തീയറ്ററുകളുമായി ഒരകലം പാലിച്ചെങ്കിലും , കാലം പെട്ടന്ന് മാറി,എല്ലാ തിയേറ്ററുകളും പരിഷ്കരിച്ചു,നല്ല സിനിമകൾ ഒരു പാടുണ്ടായി,കാണാൻ കുടുംബങ്ങൾ തീയറ്ററുകളിൽ കൂട്ടമായെത്തി. നൂറു ദിവസം, കോതമംഗലത്തെ തിയേറ്ററുകൾ നിറഞ്ഞോടിയ പല സിനിമകളുമുണ്ടായി.
തൊണ്ണൂറുകളിൽ കോതമംഗലത്തു മൂന്നു തീയറ്ററുകളാണ് ഉണ്ടായിരുന്നത്. മുവാറ്റുപുഴ റോഡിലെ ജവഹർ, ഹൈറേഞ്ച് ജംഗ്ഷനിലെ മാതാ, റോസ് എന്നിവ. അതിൽ റോസ് തിയേറ്റർ അടച്ചു പൂട്ടിയിട്ട് വർഷങ്ങളേറെയായി. മുകളിൽ നിന്ന് താഴേക്ക് എല്ലാവർക്കും സിനിമ കാണുവാൻ പാകത്തിന് സീറ്റുകൾ നിരത്തിയിട്ടിരുന്ന ഒരു നല്ല തിയേറ്റർ ആയിരുന്നു റോസ്, പക്ഷെ ഇപ്പോൾ പകുതി പൊളിച്ചു മാറ്റി പഴയ ഓർമകളും പേറി,റോസ് തിയേറ്റർ ഹൈറെഞ്ച് കവലയിൽ അങ്ങനെ നിൽപ്പുണ്ട്.
മറ്റു തീയറ്ററുകളായ ജവഹർ പൊളിച്ചു മാറ്റി തൊട്ടടുത്തു ആൻ, ജവഹർ, ഇ വി എം എന്നിങ്ങനെ മൂന്നു വലിയ തിയേറ്റർ കോംപ്ലക്സുകൾ ഉയർന്നു വന്നു. മാതാ തിയേറ്റർ ആകട്ടെ പുതുക്കി പണിതു കാർണിവൽ സിനിമയായി പിന്നീട് വീണ്ടും മാറ്റങ്ങൾ വരുത്തി ജി സിനിമയായി, അങ്ങനെ കോതമംഗലത്തിനു സ്വന്തമായ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള നാലു തീയറ്ററുകൾ.
എല്ലാവർഷവും ഒക്ടോബർ മാസം രണ്ടാം തിയതി, കോതമംഗലം പള്ളി പെരുന്നാൾ ദിവസം സാധാരണ കാണാറുള്ള നാലു പ്രദർശനങ്ങൾക്കു പുറമെ പകലും രാത്രി മുഴുവനും നീളുന്ന സ്പെഷ്യൽ പ്രദർശനങ്ങളുമായി, ദൂരെ സ്ഥലങ്ങളിൽ നിന്നുപോലുമുള്ള കാണികളെകൊണ്ടു കോതമംഗലത്തെ ചലച്ചിത്ര കൊട്ടകകൾ നിറയുമായിരുന്നു.ഈ വർഷം അതോർമ്മ മാത്രമായി.
അടുത്ത സംസ്ഥാനങ്ങളിൽ തീയറ്ററുകൾ തുറന്നു തുടങ്ങിയിട്ടുണ്ട്, കേരളത്തിലും വൈകാതെ തുറന്നേക്കാം,പക്ഷെ കോവിഡ് വാക്സിൻ പുറത്തു വരാതെ, ഇനി ഫാമിലിയായി സിനിമക്ക് ആളുകൾ വരുമെന്ന് പ്രതീക്ഷ വേണ്ട. എന്നിരുന്നാലും കുറെ പേരുടെ ഉപജീവനമാർഗമായിരുന്ന, നല്ലൊരു വ്യവസായമായിരുന്ന തീയറ്ററുകൾ വീണ്ടും തുറക്കുമെന്ന് നമുക്ക് കരുതാം. കോതമംഗലം പട്ടണത്തിലും,നാട്ടിൻ പുറത്തും പുതിയ സിനിമ പോസ്റ്ററുകളും തീയറ്ററുകളിൽ ഫാൻസ് അസോസിയേഷന്റെ പലവിധ ബാനറുകളും, നടന്മാരുടെ വലിയ ഫ്ലെക്സുകളിൽ പൂമാല ചാർത്തലും, പാലഭിഷേകവും വീണ്ടും പ്രതീക്ഷിക്കാം. കോതമംഗലത്തെയും, കേരളത്തിലെ മറ്റിടങ്ങളിലെയും തീയറ്ററുകൾ ജനങ്ങളാൽ നിറയുന്ന ഒരു കാലം ഉടനെ കാണുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.
Entertainment
രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.
മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.
Entertainment
“ദി ബ്ലാക്ക് ഡേ” എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു; പ്രധാന നടൻ കോതമംഗലം സ്വദേശി

കോതമംഗലം : ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉദ്യോഗജനകമായ കേസന്വേഷണമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം . നിരവധി ഷോർട്ട് മൂവികൾ സംവിധാനം ചെയ്തിട്ടുള്ള അങ്കമാലി സ്വദേശി മിന്റോ മാളിയേക്കലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിൽ നടന്നുവരുന്ന സ്ത്രീ പീഡന പരമ്പരകളുടെ ഒരു നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കുറ്റം ചെയ്തവർ അത് മറച്ചുവയ്ക്കാൻ കൂട്ടാളികളെ കൂട്ടുപിടിച്ച് മറ്റൊരാളുടെ തലയിൽ വച്ചുകെട്ടുമ്പോൾ ദൈവത്തിൻറെ കൈയൊപ്പ് പതിഞ്ഞ ഒരു തെളിവെങ്കിലും തനിക്കെതിരെ ബാക്കിയുണ്ടാവും എന്ന് കുറ്റവാളികൾ അറിയന്നില്ല. പ്രതിയെ കണ്ടെത്താൻ തന്ത്രപരമായ ഇടപെടൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ വിജയം കാണുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളുമായി ഈ ചിത്രത്തിന് ഒരുപക്ഷേ സമയം തോന്നിയേക്കാം.
കാമാർത്തിപൂണ്ട് കഴുകൻ കണ്ണുകളുമായി അന്ധകാര മറപറ്റി നമ്മുടെ പെൺകുട്ടികളെ കാർന്ന്തിന്നാൻ വെമ്പൽ കൊള്ളുന്ന പീഢന വീരൻമാർക്കെതിരെ സമൂഹം ജാഗ്രതയോടെ പാലിക്കക്കണമേന്ന സന്ദേശം ഈ ചിത്രം തരുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ടി പി പ്രശാന്തും മ്യൂസിക് ചെയ്തിരിക്കുന്നത് ബിജു പൈനാടത്തും മേക്കപ്പ് മനോജ് അങ്കമാലിയും എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ഐബി മൂർക്കനാടുമാണ്. മാർട്ടിൻ പീറ്റർ നിർമ്മിച്ചു AN K പ്രൊഡക്ഷൻസിൻ്റ ബാനറിൽ പുറത്തിറക്കിയ ചിത്രം ഡോയിഷ് – ഇന്ത് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി, ജോസ്പുരം, മൂക്കന്നൂർ എന്നീ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ്.
കോതമംഗലം സ്വദേശിയായ നടൻ ജോൺസൺ കറുകപ്പിള്ളിൽ മികച്ച ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോൾ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. ജയിംസ് പാറക്കൽ, ബെന്നി താഴെക്കാടൻ, സെബാസ്റ്റ്യൻ കറുമാത്തി, സ്വപ്ന ,റോ സന്ന ,സാൻ്റ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
Entertainment
കോതമംഗലം സ്വദേശിയുടെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം കാതൽ ഒരുങ്ങുന്നു

കോതമംഗലം : ചലച്ചിത്ര പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന കാതലിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത് മയക്കം ആണ്.
12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് കോതമംഗലം കുത്തുകുഴി വലിയപാറ സ്വദേശി ആദർഷ് സുകുമാരനും, പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു