EDITORS CHOICE
ഇന്ന് ലോക കേക്ക് ദിനം; വിശേഷ വേളകൾ സുന്ദരമാക്കുന്ന കേക്കുകളുടെ പ്രചാരത്തിനൊരു ദിവസം.

കോതമംഗലം : നവംബർ 26, വർഷങ്ങളായി ലോകം കേക്ക് ദിനമായി ആചരിച്ചു പോരുന്നു. കേക്ക് നിർമ്മാണ രീതി, കേക്കിന്റെ രുചികൂട്ട് തുടങ്ങി കേക്കിന്റെ ലോകപ്രചാരത്തിനായി ഒരു ദിനം. പണ്ടൊക്കെ ജന്മദിനത്തിനും മറ്റും കേക്ക് മുറിക്കുക എന്ന പരിപാടി സിനിമകളിലും, സമ്പന്നൻമാരുടെ ഇടയിലുമൊതുങ്ങിയ ഒന്നായിരുന്നെങ്കിൽ ഇപ്പോൾ കാലം മാറി കേക്കുകൾ വീടുകളിൽ തന്നെ നിർമിച്ചു തുടങ്ങി. ഈ ലോക്ക്ഡൌൺ കാലത്ത് വീടുകളിൽ സാധാരണ പാചക വിദഗ്ധകളായ അമ്മമാരും എന്തിനു പറയുന്നു കുട്ടികളും വരെ കേക്ക് സ്പെഷ്യലിസ്റ്റുകളായി, വാൻജോ , ബ്ലാക്ക് ഫോറെസ്റ്റ്, തുടങ്ങി സിനിമ നടൻമാരുടെ ചിത്രങ്ങൾ വച്ചു വരെ കേക്കുകൾ ഉണ്ടാക്കി യുട്യൂബിൽ പോസ്റ്റ് ചെയ്തു, കേക്കിന്റെ മാത്രം കടകളും തുടങ്ങി.വീട്ടുകാരും നാട്ടുകാരും കേക്ക് കഴിച്ചു മടുത്തു, വലിയ ചിലവൊന്നുമില്ലാതിരുന്ന ബേക്കിങ് പൌഡർ, കൊക്കോ പൌഡർ തുടങ്ങിയവക്കെല്ലാം ആവശ്യക്കാർ ഏറെയായി.
ലോകത്തെവിടെ ചെന്നാലും,ഏതു പുതിയ കണ്ടുപിടുത്തങ്ങൾക്കു പുറകിലെവിടെയെങ്കിലും ഒരു മലയാളി കാണുമെന്നത് വെറുതെ പറയുന്നതല്ല. ഇന്ത്യയിലെ ആദ്യ കേക്ക് നിർമിച്ചത് ആയിരത്തി എണ്ണൂറ്റി എൺപത്തി മൂന്നിൽ നമ്മുടെ തലശ്ശേരി യിലുള്ള ‘മമ്പള്ളി ബാപ്പുവാണ്. ബർമ്മയിൽ നിന്നു ബിസ്‌ക്കറ്റ് നിർമ്മാണം പഠിച്ച മമ്പള്ളി ബാപ്പു തലശ്ശേരിയിൽ തിരിച്ചെത്തി ആയിരത്തി എണ്ണൂറ്റി എൺപതിൽ ‘റോയൽ ബിസ്‌ക്കറ് ഫാക്ടറി’ എന്നൊരു സ്ഥാപനം തുടങ്ങി. ആയിരത്തി എണ്ണൂറ്റി എൺപത്തി മൂന്നു നവംബർ മാസം ഒരു നാൾ അതു വഴി വന്ന ‘മാട്രോ ബ്രൗൺ’ എന്ന സായിപ്പ് ഇംഗ്ലണ്ടിൽ നിന്നു കൊണ്ടുവന്ന ഒരു കേക്ക് കഷണവുമായി മമ്പള്ളി ബാപ്പുവിന്റെ അടുത്തെത്തി, ഇതുപോലെ ഒരു കേക്കുണ്ടാക്കി വരുന്ന ക്രിസ്തുമസിന് മുൻപ് നൽകാൻ ആവശ്യപ്പെട്ടുവത്രെ. കേട്ടുകേൾവി മാത്രമുള്ള കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു സായിപ്പ് പറഞ്ഞു കൊടുത്തു. മമ്പള്ളി ബാപ്പുവാകട്ടെ ഇരുമ്പു പണിക്കാരെ കൊണ്ടു വലിയ അച്ചുണ്ടാക്കി വളരെ പാടുപെട്ടു ബുദ്ധിപൂർവം നല്ലൊരു കേക്കുണ്ടാക്കി പറഞ്ഞ സമയത്ത് സായിപ്പിനു കൊടുത്തു. കേക്കു കഴിച്ച സായിപ്പ് അതിന്റെ രുചി അറിഞ്ഞു പത്തു കേക്കിനു കൂടി ഓർഡർ കൊടുത്തത്രെ,മലയാളിയുടെ മഹത്വം. ഇന്ത്യയിലെ ആദ്യത്തെ കേക്കിന്റെ പ്രശസ്തി മലയാളനാട്ടിൽ മുഴുവൻ മാത്രമല്ല ഇന്ത്യയിലാകെ പരന്നു. മമ്പള്ളി ബേക്കറി ഇപ്പോൾ തലശ്ശേരിയിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ സ്ഥാപനമായി.
നൂറ്റി മുപ്പത്തി ഏഴു വർഷം പഴക്കമുണ്ട് ഇന്ത്യയിലെ കേക്ക് നിർമ്മാണത്തിന്. കേക്കുകൾ എല്ലാം എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജന്മദിനം, കല്യാണം, വിവാഹ വാർഷികം, തുടങ്ങി എല്ലാവിധ നല്ല കാര്യങ്ങൾക്കും കേക്ക് ഇപ്പോൾ അഭിഭാജ്യ ഘടകമാണ്. കുഞ്ഞു കുട്ടികൾ ക്രീം കേക്കുകൾ മുഖത്തും മറ്റും തേച്ചു പിടിപ്പിച്ചു ജന്മദിനങ്ങൾ മനോഹരമാക്കുന്നത് കാണുന്നത് തന്നെ ഒരു രസമാണ്. കേക്ക് നിർമ്മാണത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന നമ്മുടെ കുഞ്ഞുങ്ങളും, അമ്മമാരും ഈ ലോക കേക്ക് ദിനത്തിലും, ഭാവിയിലും വളരെ വ്യത്യസ്തമായ പലതരം കേക്കുകളുമായി നമ്മുടെ മുന്നിലെത്തുമെന്ന് ഉറപ്പാണ്.
EDITORS CHOICE
പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ കോതമംഗലം സ്വദേശി താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം :കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്, ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്.
ഇടവക പള്ളിയായ ചേലാട് സെന്റ്. സ്റ്റീഫൻസ് ബെസ് – അനിയാ വലിയ പള്ളിയിലും, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വഴിപാടുകൾ നടത്തിയാണ് അടിമാലി, രാജാക്കാട്, പൂപ്പാറ, തേനി, മധുര വഴി യാത്ര പുറപ്പെട്ടത്.തിരിച്ചും സൈക്കിളിൽ തന്നെയായിരുന്നു മടക്കവും.കാടും മലകളും, വിസ്തൃതമായ കൃഷിയിടങ്ങളും,പാമ്പൻ പാലവും, ഭാരതം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്റെയും, ഏറ്റവും നല്ല പ്രഥമ പൗരന്റെയും ജന്മ സ്ഥലവും, നോക്കത്ത ദൂരത്തെക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന സാഗരതീരവും, റോഡിന്റെ ഇരുവശങ്ങളിലും വെള്ള നിറത്തിൽ പരന്നു കിടക്കുന്ന ഉപ്പുപാടങ്ങളും എല്ലാം കണ്ടപ്പോൾ ഒറ്റക്കുള്ള ഈ സൈക്കിൾ യാത്ര പുതിയ അനുഭൂതിയാണ് തന്നിൽ ഉണ്ടാക്കിയതെന്ന് ജീവ പറഞ്ഞു.തന്റെ കുട്ടിക്കാലം മുതൽ ഇതുവരെയുള്ള അനുഭവങ്ങളും,തന്റെ ചെറുപ്രായത്തിൽ തന്നെ വിട്ടുപിരിഞ്ഞുപോയ (മരണപ്പെട്ട) പിതാവിനോടൊന്നിച്ചുള്ള സുന്ദര നിമിഷങ്ങളും,ഓർമകളുമെല്ലാം ഓരോന്നായി തന്റെ മനസ്സിൽ തെളിഞ്ഞുവന്നതായി ഇദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഇന്ത്യയെ അടുത്തറിയാനുള്ള തന്റെ സ്വപ്നയാത്രക്കുള്ള തയ്യാറെടുപ്പിലാണ് ജീവ. കോതമംഗലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെ എൽ എം ആക്സിവ ബ്രാഞ്ച് മാനേജർ മെറിൻ ജീവയാണ് ഭാര്യ.ദീർഘദൂര സൈക്കിൾ യാത്രികരായ ജയ്മി, ജെറിൻ എന്നിവർ മക്കളാണ്.
EDITORS CHOICE
അലങ്കാര പൂവുകളിൽ തെളിഞ്ഞത് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം

വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാമത്തെ മീഡിയമാണ് ഡ്രൈ ഫ്ലവര്‍. സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും, സുഹൃത്തുക്കളായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമാൻ സിംബാദ് എന്നിവരും ഉണ്ടായിരുന്നു.
EDITORS CHOICE
സന്യസ്ഥ വൈദീക പദവിയിൽ ഫാ.ഗീവർഗീസ് വട്ടേക്കാട്ട്; ആദ്യ വിശുദ്ധ ബലിയർപ്പണം കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച.

- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ഞായറാഴ്ച രാവിലെ 8 മണിക്കാണ് വി.കുർബ്ബാന.
ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുമതിയോടെ, കോതമംഗലം മേഖലാധിപൻ ഏലിയാസ് മോര്‍ യൂലീയോസ് മെത്രാപ്പോലീത്തയാണ് കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് കഴിഞ്ഞ തിങ്കളാഴ്ച ഡീക്കൻ ടോണി കോരയെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തിയത്.
ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഫാ.ടോണി ഐ.റ്റി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് പൗരോഹിത്യ വഴി തിരഞ്ഞെടുത്തത്. മൂവാറ്റുപുഴ പിറമാടം ദയറാധിപൻ മോർ ദിവന്നാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയോടൊപ്പം ദയറായിൽ താമസിച്ചാണ് ആത്മീയ ശുശ്രൂഷ രംഗത്തേക്ക് ഫാ.ടോണി കോര പ്രവേശിച്ചത്. ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്നാണ് ദൈവശാസ്ത്രത്തിൽ ബി.ഡി കരസ്ഥമാക്കിയത്.
MJSSA ഭാരവാഹിയും, സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ വട്ടേക്കാട് ഡി.കോരയുടെയും, അധ്യാപികയായിരുന്ന പി.കെ ഏലിയാമ്മയുടെയും മകനാണ് ഫാ.ടോണി കോര. ഇടയത്വ ശുശ്രൂഷക്കായി തിരഞ്ഞടുക്കപ്പെട്ട ഫാ.ടോണി കോരക്ക് കോതമംഗലം വാർത്തയുടെ ആശംസകൾ.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS9 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു