NEWS
നൂറു ദിവസത്തെ വൈവിധ്യമാർന്ന നൃത്ത പരിശീലനങ്ങളുമായി ഒരു യുവ കലാകാരി.

കോതമംഗലം :- ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പാട്ടും, നൃത്തവും, എല്ലാം നിറയുന്ന ഈ കോവിഡ് കാലത്ത്,നൂറു ദിവസം തുടർച്ചയായതും വ്യത്യസ്തമാർന്നതുമായ നൃത്ത പരിശീലനം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഒരു യുവ കലാകാരിയാണ് കോതമംഗലം, പിണ്ടിമന സ്വദേശിയായ ദേവിക ബൈജു. കുറച്ചു മാസങ്ങൾക്കു മുൻപ് തുടങ്ങിയ യു ട്യൂബ് ചാനലിൽ കഴിഞ്ഞ സെപ്റ്റംബർ അവസാന വാരം മുതൽ ഇന്ന് വരെ അൻപതു വൈവിദ്ധ്യമാർന്ന നൃത്ത വീഡിയോകൾ ഈ കലാകാരി പോസ്റ്റ് ചെയ്തിട്ടുണ്ട്.ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ ബി.എ ഭരതനാട്യ മൂന്നാം വർഷ വിദ്യാർത്ഥിയായ ദേവിക, ഈ കോവിഡ് കാലത്തു വീട്ടിലിരുന്നപ്പോഴാണ് ഒരു യു ട്യൂബ് ചാനൽ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
കൊറോണ പ്രതിരോധ സന്ദേശമുൾക്കൊണ്ട് മാസ്ക് ധരിച്ചു ‘ബ്രേക്ക് ദി ചെയിൻ ‘എന്നപേരിൽ ചെയ്ത നൃത്ത വീഡിയോയും ശ്രീ നാരായണ ഗുരു വിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ‘ദൈവം ദശകം’ എന്ന പ്രാർത്ഥന ഗീതത്തിനു ചുവടു വച്ചുള്ള നൃത്തവും,യു ട്യൂബിൽ പോസ്റ്റ് ചെയ്തത്തോടെ നൂറു കാണക്കിനാളുകൾ കാണുകയും,അഭിനന്ദിക്കുകയും, ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തുടർച്ചയായി നൂറു ദിവസത്തെ നൃത്ത വീഡിയോ തയ്യാറാക്കാനും അത് യു ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുവാനും ദേവിക തീരുമാനിച്ചു. വെല്ലുവിളി നിറഞ്ഞ ഈ ഉദ്യമത്തിന് ക്യാമറ, എഡിറ്റ് കാര്യങ്ങൾക്ക് ചേട്ടൻ ജിഷ്ണുവും മറ്റു കാര്യങ്ങൾക്ക് നല്ലൊരു ഗായികയായ സുഹൃത്ത് സയനോരാ സുഗുണനും സഹായ വാഗ്ദാനങ്ങൾ നൽകിയത്തോടെ ദേവിക നൃത്ത ചിത്രീകരണം ആരംഭിച്ചു.
വ്യത്യസ്തമായ ഓരോ ഭാവങ്ങളാണ് ദേവിക യുടെ ഓരോ നൃത്തത്തിനും, ഗാനങ്ങൾക്കനുസരിച്ച് ചുവടുകൾ ചിട്ടപ്പെടുത്തിയ വീഡിയോ കാണുവാൻ യു ട്യൂബിൽ കാഴ്ചക്കാർ ഏറെയാണ്. ഗണപതി ശ്ലോകത്തിനും ഹരിഹരസുധ കീർത്തനത്തിനും , ശിവ ശ്ലോകത്തിനുമൊപ്പം നൃത്തം ചെയ്ത വീഡിയോയിൽ നിറയുന്ന ഭക്തി ഭാവം…. എല്ലാം ഭഗവൽ സന്നിധിയിൽ അർപ്പിച്ചു ചെയ്യുന്ന നൃത്തം പോലെ ഒരു കാഴ്ച… എൻവീട്ടു തോട്ടത്തിൽ, പ്രേമോദാരാനായി തുടങ്ങിയ ഗാനങ്ങളുടെ നൃത്തങ്ങളിൽ കാണുന്ന പ്രേമഭാവം…, പിന്നെ വാത്സല്യം, രൗദ്രം തുടങ്ങിയ ഭാവങ്ങൾ നിറയുന്ന ഒട്ടേറെ നൃത്താവിഷ്കരങ്ങൾ, യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ കാണുന്ന ഓരോ നൃത്താസ്വദകനും, ഇനി നൃത്തം അറിയാത്തവർക്കും ഇതു നൽകുക നല്ലൊരു അനുഭവമാണ്.
‘ചിതറി തെറിക്കുന്ന ചിന്തകളിൽ ‘ എന്ന് തുടങ്ങുന്ന വളരെ പ്രശസ്തമായ കാട്ടുപൂവ് എന്ന കവിത, നയന മനോഹര നൃത്തമായി അവതരിപ്പിച്ചത് ഇതിൽ വേറിട്ടൊരു കാഴ്ചയായി മാറുന്നു. കുറെ ദിവസങ്ങളുടെ അധ്വാനമാണ് ഓരോ ഗാനങ്ങൾ തീരുമാനിക്കുന്നതും ഗാനത്തിന് യോജിച്ച ചുവടുകൾ വച്ചു അവ പൂർത്തിയായി ഒരു വീഡിയോ ആക്കുകയെന്നതും, വീടിനകവും, കോതമംഗലത്തിനടുത്തുള്ള പ്രകൃതി രമണീ യമായ സ്ഥലങ്ങളും, അമ്പലങ്ങളും, കാവുകളുമെല്ലാം, ദേവികയുടെ നൃത്ത ചിത്രീകരണത്തിന് പശ്ചാത്തലമാകാറുണ്ട് .
അച്ഛൻ ബൈജുവും, അമ്മ മായ ബൈജുവും നല്ലൊരു ചിത്രകാരിയായ അനിയത്തി ഗോപികയും, ദേവികയുടെ നൃത്തത്തിന് ആവശ്യമായ ഗാനങ്ങൾ തിരഞ്ഞെടുക്കാനും, ചിത്രീകരണത്തിനും മറ്റെല്ലാവിധ സഹായങ്ങളുമായി കൂടെതന്നെയുണ്ട്. ഇതു വരെ അൻപതു ദിവസം പൂർത്തിയാക്കിയ ദേവികയുടെ നൃത്തം, നൂറു ദിവസം പൂർത്തിയാക്കി ആസ്വാധക മനം കവർന്ന് ,യു ട്യൂബിൽ ട്രെൻഡിംഗ് ആകട്ടെയെന്നും , ദേവിക ,ഭാവിയിൽ നല്ലൊരു നർത്തകിയായി അറിയപ്പെടുമെന്നും നമുക്ക് പ്രത്യാശിക്കാം.
CRIME
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം