കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത് കോതമംഗലവും, പിൻഭാഗത്ത് മൂവാറ്റുപുഴ മണ്ഡലവും, സ്റ്റുഡന്റ്‌സ് സെന്ററിൽ പിറവം മണ്ഡലത്തിലെ വോട്ടുമാണ് എണ്ണുക.
എല്ല മണ്ഡലങ്ങളിലും 14 വിതം മേശകളിലാണ് വോട്ടെണ്ണൽ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ലീഡ് നില അറിയിക്കാൻ വോട്ടെണ്ണൽ ഹാളിനോടു ചേർന്ന് മീഡിയ സെന്റർ ഒരുക്കിയിട്ടുണ്ട്. നാഷനൽ ഇൻഫർമാറ്റിക് വിഭാഗത്തിന്റെയും ഐ.ടി മിഷൻ്റെയും നേതൃത്വത്തിലാണ് നെറ്റ്‌വർക്ക് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഒരു വോട്ടെണ്ണൽ മേശയിൽ മൈക്രോ നിരീക്ഷകന് പുറമേ കൗണ്ടി സൂപ്പർവൈസറും കൗണ്ടിങ് അസിസ്‌റ്റൻറും സേവനത്തിനുണ്ടാകും ഇവരാകും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണുക . തപാൽ വോട്ടുകൾ എണ്ണാൻ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ അഞ്ച് വീതവും പിറവത്തിനായിനാല് വീതവും വോട്ടെണ്ണൽ മേശകൾ പ്രത്യേകം കമീകരിച്ചിട്ടുണ്ട്.
വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണി കഴിഞ്ഞാൽ 5 ശതമാനം വീതം വിവിപാറ്റ് രസീതുകളും എണ്ണും. വോട്ടണ്ണൽ കേന്ദ്രത്തിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ജില്ല കളക്ടർ ജി. പ്രിയങ്ക എം.എ കോളേജിലെത്തിയിരുന്നു.





















































