Connect with us

Hi, what are you looking for?

NEWS

“ആലുവ-മൂന്നാർ രാജപാത” ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പുമായി ചേർന്ന് പുരോഗമിക്കുന്നു.

കോതമംഗലം : ” ആലുവ മൂന്നാർ രാജപാത ” ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. രാജപാത പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 1924 ലെ വെള്ളപ്പൊക്കത്തിൽ (99 ലെ വെള്ളപ്പൊക്കം)കരിന്തിരി മലയിടിഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതായി തീർന്ന ശേഷം നാളിതുവരെയായി റോഡിന്റെ പുനർനിർമ്മാണം സാധ്യമായിട്ടില്ല എന്ന കാര്യം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രസ്തുത റോഡ് പുനർ നിർമ്മിച്ചാൽ വളരെ ദൂര കുറവിലും കുത്തനെയുള്ള കയറ്റിറക്കങ്ങളോ കൊടും വളവുകളോ ഇല്ലാതെ മൂന്നാറിലേക്ക് എത്തിച്ചേരുവാൻ കഴിയുന്നതോടൊപ്പം കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനും സഹായകരമാകും.ആയതിതിനാൽ വനം വകുപ്പുമായി ചേർന്ന്  ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച്  അടിയന്തരമായി റോഡ് പുനർ നിർമിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.ആലുവ മൂന്നാർ രാജപാത പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പ്രസ്തുത റോഡിന്റെ ആദ്യ ഭാഗത്ത്  കോതമംഗലം മുതൽ ചേലാട് വരെ നിലവിലുള്ള ബി സി ഓവർലേ ചെയ്യുന്നതിന് പണികൾ ടെണ്ടർ ചെയ്തു കരാർ നൽകി പണികൾ നടന്നു വരികയാണ്.ചേലാട് മുതൽ പുന്നേക്കാട് ജംഗ്ഷൻ വരെ ബി സി ഉപരിതലം പുതുക്കുന്നതിന് കരാർ നൽകി മറ്റൊരു പണിയും നടന്നു വരുന്നുണ്ട്.പുന്നേക്കാട് ജംഗ്ഷൻ മുതൽ മുതൽ തട്ടേക്കാട് പാലം വരെ നിലവിൽ പ്രവർത്തികൾ ഇല്ല.തട്ടേക്കാട് മുതൽ മുതൽ കുട്ടമ്പുഴ വരെയുള്ള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിച്ച് പൂർത്തീകരിച്ചു വരുന്നു.കുട്ടമ്പുഴ മുതൽ പൂയംകുട്ടി ചപ്പാത്ത് വരെ ബി എം ബി സി 8 വർഷം മുമ്പ് ചെയ്തിട്ടുള്ളതാണ്.നിലവിൽ നിരത്ത്  വരെ സഞ്ചാര യോഗ്യമാണ്.പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെയുള്ള വനത്തിലൂടെയുള്ള റോഡ് വനം വകുപ്പ് അടച്ചിരിക്കുകയാണ്.ടി 10 കിലോമീറ്റർ റോഡ് കച്ചാ റോഡ് (മൺപാത)ആണ്.

കോതമംഗലത്തു നിന്ന് പെരുമ്പൻകുത്ത് വരെ 40 കിലോമീറ്റർ റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ് എങ്കിലും പൂയംകുട്ടി മുതൽ 10 കിലോമീറ്റർ റോഡ് വനം വകുപ്പ് അടച്ചിരിക്കുന്നതിനാൽ ഗതാഗത യോഗ്യമല്ല.മലയിടിഞ്ഞത് കാരണമാണ് റോഡ് സഞ്ചാര യോഗ്യമല്ലാതായത്.വനം വകുപ്പ് ടി ഭാഗം അടച്ചതിനാൽ ടി റോഡ് പുനർ നിർമ്മിക്കുവാനുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും തദ്വരാ ഡി പി ആർ തയ്യാറാക്കുന്നതിനും നാളിതു വരെ കഴിഞ്ഞിട്ടില്ല.ടി റോഡ് വികസനം സംബന്ധിച്ച ഒരു ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ വനം വകുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച് വരുന്നതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

error: Content is protected !!