NEWS
എം.എ.കോളേജിൽ എൻ ഇ പി ദേശീയ സെമിനാർ ആരംഭിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എൻഇപി ദേശീയ സെമിനാർ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ‘ഉന്നതവിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം: എൻ ഇ പി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗങ്ങളും പുതുമകളും ‘ എന്നതാണ് സെമിനാറിന്റെ വിഷയം. കോളേജ് സ്റ്റുഡൻസ് സെന്ററിൽ ചേർന്ന ഉദ്ഘാടനയോഗത്തിന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷക ഡോ. ഷക്കീല ഷംസു ,മാർ അത്തനേഷ്യസ് കോളേജ് IQAC കോർഡിനേറ്റർ ഡോ. ബിനു വർഗീസ്, സെമിനാർ കോർഡിനേറ്റർ ശരത് ജി.നായർ എന്നിവർ പ്രസംഗിച്ചു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സാഹചര്യങ്ങൾ മാത്രമല്ല മനോഭാവവും മാറേണ്ടതുണ്ടെന്ന് വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ അഭിപ്രായപ്പെട്ടു. ട്വിന്നിംഗ്,ഡ്യുവൽ ഡിഗ്രി പ്രോഗാമുകൾക്ക് വിദേശസർവ്വകലാശാലകളുമായി സഹകരിച്ച് മുന്നേറുന്നതിന്റെ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദതലത്തിൽ വരുന്ന മാറ്റങ്ങൾ പടിപടിയായി തുടർന്നുള്ള ഗവേഷണോന്മുഖ തുടർ പഠനസമ്പ്രദായങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ മാറ്റത്തെ ഉൾക്കൊള്ളാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് ദേശീയ വിദ്യാഭ്യാസനയത്തിന്റെ പരിപ്രേക്ഷ്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ എന്ന വിഷയം ഡോ. ഷക്കീല ഷംസു അവതരിപ്പിച്ചു. ആഗോള തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെടുമെന്നതിനാലാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രായോഗികമാക്കുന്നതെന്നും സാങ്കേതിക മികവിൽ മുന്നേറുന്ന പുതിയ ലോകത്ത് ഏറ്റവും കൂടുതൽ മാനവവിഭവ ശേഷിയുള്ള വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഡോ. ഷക്കീല ഷംസു അഭിപ്രായപ്പെട്ടു. ഇന്റർ ഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി സങ്കല്പനങ്ങൾ, ഇൻസ്റ്റിറ്റ്യൂഷനൽ ഡവലപ്മെന്റ് പ്ലാൻ എന്നിവയെക്കുറിച്ച് വിശദമാക്കിക്കൊണ്ട് അധ്യാപകർ തങ്ങൾ പരിശീലിപ്പിക്കപ്പെട്ട പാതയിൽനിന്നും പുതിയ കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അധ്യാപന രീതിയിലും പാഠ്യപദ്ധതിയിലും മാറ്റം വരുത്തി പഠിതാവിന്റെ മൗലികമായ കഴിവുകളെ ശക്തിപ്പെടുത്തുന്ന തരത്തിൽ വൈവിധ്യപൂർണവും സമഗ്രവുമായ പഠനസംവിധാനം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ഡോ. ഷക്കീല ഷംസു ബോധ്യപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യു ജി പാഠ്യപദ്ധതി നവീകരണം എന്ന വിഷയത്തിൽ ഡോ. ഷെഫീക് വി. (റിസർച്ച് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി , കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ ) കേരളത്തിൽ NEP നടപ്പാക്കുന്നതിന് സർക്കാർ തലത്തിൽ സ്വീകരിച്ച നയപരിപാടികൾ വിശദമാക്കി. സെപ്റ്റംബറിൽ കേരളത്തിലെ എല്ലാ സർവ്വകലാശാലകളും 4 വർഷ ബിരുദപ്രോഗ്രാമിന്റെ പാഠ്യപദ്ധതിയും റെഗുലേഷനും പുറത്തിറക്കുമെന്ന് അഭിപ്രായപ്പെട്ടു. മികച്ച പഠനം ഉറപ്പാക്കുന്നതിന് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ നിശ്ചിത ക്രെഡിറ്റ് നേടാൻ വിദ്യാർത്ഥികൾക്ക് ഏത് സർവ്വകലാശാലയിലെയും സ്ഥാപനങ്ങളെയും ആശ്രയിക്കാവുന്ന വിധത്തിൽ സ്വാതന്ത്ര്യം നൽകുന്നതും സമാന്തര ഓൺലൈൻ പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതുമായ നൂതന സംവിധാനത്തിലേക്ക് കേരളം മാറുമ്പോൾ അക്കാദമിക തലത്തിൽ പരിശീലന പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
മാർ അത്തനേഷ്യസ് കോളേജ്, നാകിന്റെയും , റൂസയുടെയും സഹകരണത്തോടെയാണ് കോളേജ് അധ്യാപകർക്കായി ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നത്.വിവിധ കോളേജുകളിലെ അധ്യാപകർ സെമിനാറിൽ പങ്കെടുത്തു.
ഇന്ന് ആഗസ്റ്റ് 19 ന് ബിരുദപാഠ്യപദ്ധതി ചട്ടക്കൂടിലെ നൂതനതകൾ ;OBE അനുസൃത കോഴ്സ് ഡിസൈനിംഗ്,ഉന്നതവിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾ – ജനകീയ ബദൽ , ഓറിയെന്റേഷൻ പ്രോഗാം എന്നീ വിഷയങ്ങളിലാണ് യഥാക്രമം ഡോ. മനുലാൽ പി.റാം., ഡോ. സുധീന്ദ്രൻ കെ.,ഡോ. ഉത്തര സോമൻ എന്നിവരുടെ പ്രബന്ധാവതരണങ്ങൾ നടക്കുക.
CRIME
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

കോതമംഗലം: ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഓടക്കാലി പുതുപ്പേലിപ്പാടം അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് ഇയാൾ ഏഴാന്തറക്കാവിലെ ഭണ്ഡാരം കുത്തി തുറന്ന് പണം എടുത്തത് .അരവിന്ദ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി ബി ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
CRIME
ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.
NEWS
തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം