Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലത്ത് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള വനപാലകര്‍ കാട്ടില്‍ കുടുങ്ങി

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വനത്തില്‍ അകപ്പെട്ടത്. ലോവര്‍ പെരിയാര്‍ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റ് 4 എന്ന സ്ഥലത്ത്നിന്നും ചൊവ്വാഴ്ച രാവിലെ 8-നാണ് മണ്ണിയം ഭാഗത്തേക്ക് ബീറ്റിന് പോയത്.

എസ്എഫ്ഒ. (ഗ്രേഡ്) പി.എ. അഷ്റഫ്, ബിഎഫ്ഒമാരായ ജെറി ജോസഫ്, പോള്‍ ഐസക്, കെ.ബി. ശ്രീലക്ഷ്മി എന്നിവരാണ് വനത്തില്‍ കുടുങ്ങിയത്. ഇവരെ തിരിച്ച് കൊണ്ടു വരാനായി രാത്രി പോയ ബിഎഫ്ഒമാരായ സാബു കുര്യന്‍, രാജേഷ്‌കുമാര്‍, ബിനുലാല്‍, മഹിമ എന്നിവരും വനത്തില്‍ അകപ്പെട്ടു. ബുധനാഴ്ച രാവിലെ 8.30 ഓടെ 15 പേരടങ്ങുന്ന മറ്റൊരു സംഘം എത്തിയാണ് ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ പോയ എട്ടംഗ സംഘത്തില്‍ പിന്നില്‍ പോയ നാല് പേര്‍ വൈകിട്ടോടെ തിരിച്ചെത്തിയിരുന്നു. മുന്നില്‍ പോയ വനിത ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കാലിലെ പരിക്ക് കാരണം വേഗത്തില്‍ നടക്കാനായില്ല. വൈകിട്ട് കനത്തമഴ പെയ്തതോടെ കുത്തനെ ഇറക്കം ഇറങ്ങാനാവാതെ പ്രതിസന്ധിയിലായി.

കാറ്റും മഴയും ഇരുട്ടും വ്യാപിച്ചതോടെ മറ്റ് വഴികള്‍ തേടിയെങ്കിലും 15 കിലോമീറ്ററുകളോളം സഞ്ചരിച്ച ഇവര്‍ക്ക് തിരിച്ചെത്താനായില്ലെന്ന്് സംഘത്തിലുള്ളവര്‍ പറയുന്നു. നാല് പേരും സ്റ്റേഷനിലെ മറ്റ് സ്റ്റാഫുകളുമായി മൊബൈലില്‍ ബന്ധപ്പെട്ടുകൊണ്ടാണിരുന്നത്. സുരക്ഷിതമായി പാറപ്പുറത്ത് ഇരിക്കുകയായിരുന്ന ഇവര്‍ക്ക് രാത്രി 7 ഓടെ ഭക്ഷണവും വെള്ളവുമായെത്തിയ നാലംഗ സംഘത്തിനും പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറങ്ങാന്‍ സാധിച്ചില്ല.

എട്ട് പേര്‍ വനത്തില്‍ കുടുങ്ങിയതോടെ ഇവരെ പുറത്തെത്തിക്കാന്‍ നേര്യമംഗലം റേയ്ഞ്ച് അധികൃതരുടെ നേതൃത്വത്തില്‍ മൂന്നാര്‍ ആര്‍ആര്‍ടി, ഇഞ്ചത്തൊട്ടി, വാളറ, അടിമാലി എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകര്‍ കൂടി എത്തി ബുധനാഴ്ച പുലര്‍ച്ചെ നാലോടെ പുറപ്പെട്ടു. രാവിലെ 6.15 ഓടെ സംഘം ഇവര്‍ക്ക് സമീപം എത്തി. 8.30 ഓടെ നഗരംപാറ സ്റ്റേഷനില്‍ തിരിച്ച് എത്തിക്കുകയായിരുന്നു.

നേര്യമംഗലം റേയ്ഞ്ച് പരിധിയില്‍ നഗരംപാറ സ്റ്റേഷന്‍ പരിധിയില്‍ കേവലം 20 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയുള്ള സ്ഥലത്ത് വനപാലകര്‍ കുടുങ്ങിയെന്ന് പറയുന്നതില്‍ ബീറ്റ് പോകുന്നതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുമായുള്ള അസ്വാരസ്യമാണെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. വനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന വനപാലര്‍ക്ക്് ഇത്രയും ചെറിയൊരു വനമേഖലയില്‍ വഴിതെറ്റിയെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നാണ് നാട്ടുകാരും പറയുന്നത്.

 

You May Also Like

NEWS

നേര്യമംഗലം: നേര്യമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വാഹന യാത്രികര്‍ക്കും ഭീഷണിയാകുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കിയ സ്ഥാപനങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

NEWS

കോതമംഗലം: കാട്ടാനശല്യം രൂക്ഷമായ കീരംപാറ, കവളങ്ങാട് പഞ്ചായത്ത് അതിര്‍ത്തിപ്രദേശത്ത് ജനകീയ കൂട്ടായ്മയില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ച് മാതൃകയായി നാട്ടുകാര്‍. ഫെന്‍സിംഗ് സ്ഥാപിച്ച് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും കൃഷികള്‍ക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയില്‍ നേര്യമംഗലം ആര്‍ച്ച് പാലത്തിന് സമീപം ട്രാവലര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച് മറിഞ്ഞ് മലപ്പുറം, തൃപ്പൂണിത്തുറ സ്വദേശികളായ 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. പരിക്കേറ്റ മലപ്പുറം വളാഞ്ചേരി മൂത്തോടത്തുമന എം....

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

CHUTTUVATTOM

കോതമംഗലം – കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ...

error: Content is protected !!