Connect with us

Hi, what are you looking for?

NEWS

ഔദാര്യമല്ല സാറേ അവകാശമാണ് ചോദിക്കുന്നത്; 18 ദിവസമായിട്ടും അധികാരികളുടെ അനങ്ങാപ്പാറ നയം.

  • ജെറിൽ ജോസ്

കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ കാണാനെത്തിയ എം. പി മാരായ ഡീൻ കുര്യാക്കോസിനും, ബെന്നി ബഹനാന്നും, ചാലക്കുടി എം. എൽ. എ ആയ സനീഷ് കുമാറിനും മുന്നിൽ തങ്ങളുടെ അവസ്ഥകൾ പറഞ്ഞുകൊണ്ട് ഊരു നിവാസികൾ. മൂന്നു ദിവസത്തിനകം തീരുമാനം ആക്കാം എന്ന് പറഞ്ഞു പോയി അധികാരികൾ 18 ദിവസമായിട്ടും ഇരുട്ടിൽ തപ്പുകയാണ്. ജീവിക്കാൻ നിർവാഹം ഇല്ലാത്തതുകൊണ്ടാണ് സ്വന്തം ഊരു ഉപേക്ഷിച്ച് പോരേണ്ടി വന്നത്. ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ മുന്നിൽ എത്തിക്കുമെന്നും പരിഹാരം കാണുന്നതിനു വേണ്ട ആ സഹായസഹകരണങ്ങളും തങ്ങളുടെ ഭാഗത്ത് ഉണ്ടാകുമെന്നും എംപി പറഞ്ഞു.

വനാവകാശ പ്രകാരം ഭൂമി ലഭിച്ചവരാണ് ഉരുവിട്ട് പോന്നിട്ടുള്ളത്, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ് അറാക്കപ്പു. അതുകൊണ്ടുതന്നെ അവിടേക്കുള്ള റോഡിന്റെ പണി എത്രയും വേഗം നടപ്പിലാക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെടും ബെന്നി ബഹന്നാനോടൊപ്പം ആദിവാസികളെ കാണാനെത്തിയ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ പറഞ്ഞു.

ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസികൾ അടുത്തുള്ള ഇടമലയാർ ഡാമിൽ പോയി മീൻ പിടിച്ചാണ് അത്യാവശ്യം ചെലവ് ഉള്ള രൂപ കണ്ടെത്തുന്നത്, തങ്ങളുടെ പൂർവികർ ആയി ഇടമലയാർ ഡാമിൽ നിന്നാണ് മീൻ പിടിക്കുന്നത്, കഴിഞ്ഞദിവസം ഡാമിൽ പിടിക്കാൻ എത്തിയ തങ്ങളെ കെ.എസ്. ഇ. ബി വാച്ചർ തടഞ്ഞു എന്നും ഡാമിൽ മീൻ പിടിക്കാനോ, വനത്തിൽ നിന്ന് തേൻ ശേഖരിക്കുവാനോ അനുവദിക്കില്ല എന്നും, തങ്ങളുടെ സ്ഥലത്ത് തിരിച്ചുപോയി മീൻ പിടിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാതായി ചെല്ലപ്പൻ എന്ന ആദിവാസി പറഞ്ഞു.

വനാവകാശ പ്രകാരം തങ്ങൾക്ക് കിട്ടിയ അറാക്കാപ്പിലെ ഭൂമി സർക്കാരിനു തിരിച്ചു നൽകാൻ തയ്യാറാണെന്നും, പകരം തങ്ങൾക്ക് വൈശാലി ഗുഹക്ക് അടുത്തുതന്നെ സ്ഥലം അനുവദിച്ചു തരണമെന്നും അതിനായി വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണെന്നും ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു. കാരണം തേനും, തെള്ളിയും, മീൻപിടുത്തവും ആണ് താങ്കളുടെ പ്രധാന ഉപജീവനമാർഗ്ഗം. കൊണ്ട് തന്നെ ഏതെങ്കിലും ഒരു സ്ഥലത്ത് കിട്ടിയിട്ട് കാര്യമില്ല. തങ്ങളുടെ പൂർവികർ താമസിച്ച സ്ഥലത്ത് തന്നെ വനാവകാശ പ്രകാരം സ്ഥലം തരണമെന്ന് മാത്രമേ തങ്ങൾ ആവശ്യപ്പെടുന്നുള്ളൂ.

ആദിവാസികളെ ഒരു രീതിയിലും തടയരുത് എന്നുള്ള അറിയിപ്പ് നേരത്തെ തന്നെ കൊടുത്തിട്ടുള്ളതാണ്, നിർഭാഗ്യവശാൽ കഴിഞ്ഞ ദിവസം ആദിവാസികളെ തടഞ്ഞത് കെ.എസ്. ഇ. ബി അധികൃതർ അറിഞ്ഞ കാര്യമല്ല. അതിനാൽ തന്നെ ആ വാച്ചറോട് വിശദീകരണം ആവശ്യപ്പെടും. വനത്തിൽ കയറി വനവിഭവങ്ങൾ ശേഖരിക്കാൻ ആദിവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും കെഎസ്ഇബി ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സലിം, സബ് എൻജിനീയർ( ഇടമലയാർ ഡാം) വ്യക്തമാക്കി.

You May Also Like

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട ഫിലിം സിറ്റി സ്ഥാപിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാന ബഡ്ജറ്റിലാണ് ഫിലിം സിറ്റി എറണാകുളത്ത് സ്ഥാപിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നാണ്...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം...

NEWS

കോതമംഗലം : പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ ( പി വി ഐ പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ ബാരേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ...

CHUTTUVATTOM

കോതമംഗലം: പ്രതീക്ഷിച്ച പദ്ധതി ചെലവിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടും ഒരു രൂപയുടെ പോലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി. കെടുകാര്യസ്ഥതയുടെയും ദീര്‍ഘവീഷണമില്ലായ്മയുടേയും വലിയ ഉദാഹരമാകുകയാണ് പദ്ധതി. പത്ത് വര്‍ഷം മുമ്പ്...

CHUTTUVATTOM

കോതമംഗലം: സാമൂഹ്യ വിരുദ്ധരുടെ ആവാസ മേഖലയായി ഭൂതത്താന്‍കെട്ട്. പ്രദേശത്ത് മദ്യപിച്ച ശേഷം മദ്യകുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇവിടെ ലഹരി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. പ്രദേശത്ത് തമ്പടിക്കുന്നതില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണെന്നും പ്രദേശവാസികള്‍...

error: Content is protected !!