കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് അറസ്റ്റ് ചെയ്തത്. 3610 രൂപയും കണ്ടെടുത്തു.
മലയിൻകീഴ് ഭാഗത്ത് കീരംപാറ പുന്നേക്കാട് തെക്കുംപറമ്പിൽ ബേസിൽ കുര്യാക്കോസ് (26)നെ 26 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായാണ് അറസ്റ്റ് ചെയ്ത്. അരലിറ്ററിൻ്റെ 52 കുപ്പികളിലായി ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ എം.പി പ്രമോദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർ വി.എ ഷമീർ,
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മാരായ കെ. എസ് ഇബ്രാഹിം,വി. രവി,എ.ഇ സിദ്ദിക്ക് , പ്രിവൻ്റീവ് ഓഫീസർമാരായ കെ.എ റസാക്ക്,എം.ടി ബാബു , സിവിൽ എക്സൈസ് ഓഫീസർമാരായ പി. എം ഉബൈസ് , അഖിലേഷ് വേലായുധൻ,വി.ഐ ബിൻസാർ വനിതാ പ്രിവന്റീവ് ഓഫീസർ സുഗതാബീവി എന്നിവർ പങ്കെടുത്തു.


















































