കുട്ടമ്പുഴ : ഒരു ജില്ലയുടെ തന്നെ വിസ്തൃതിയുളള കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ അക്ഷയ സെന്റർ വേണമെന്ന ആവശ്യം ശക്തമാകുന്നു. 17 വാർഡുകളിലായി വേറിട്ടു കിടക്കുന്ന പതിനായിരക്കണക്കിനു ആളുകൾക്ക് ആകെയുള്ളത് ഒരു അക്ഷയ സെന്റർ മാത്രമാണ്. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഫോണിന് റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ ചെയ്യേണ്ട ആളുകൾ കടുത്ത ബുദ്ധിമുട്ടിലാണ്. പ്രത്യേകിച്ച് 16 ഓളം ആദിവാസി കുടികളിലുള്ളവർക്ക് 3000 രൂപുതൽ നാലായിരം രൂപ വരെ ചിലവിട്ട് വണ്ടി വിളിച്ചാണ് കുടികളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ആസ്ഥാനത്തെ അക്ഷയയിൽ എത്താൻ. വന്നാലോ അന്ന് സൈറ്റ് ഇല്ലന്നും മറ്റും പറഞ്ഞ് മടക്കിവിടുകയുമാണ്. ക്രമാതീതമായ തിരക്കാണ് അക്ഷയയിൽ. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സെന്ററിൽ പ്രായാധിക്യമുളളവർ ബുദ്ധിമുട്ടുകയാണ്. ഒരു അക്ഷയ സെന്റർ കൂടി ഉണ്ടെങ്കിലേ ആദിവാസികൾ ഉൾപ്പെടെയുളള വരുടെ പ്രശ്നങ്ങൾക്ക് പരിഹാര മുണ്ടാക്കാൻ കഴിയൂ. അതുപോലെ പോസ്റ്റോഫീസുകളിലും അനുബന്ധ സൗകര്യങ്ങ ഏർപ്പെടുത്തണം. നിരവധി സർക്കാർ സ്ഥാപനങ്ങളള കുട്ടമ്പുഴയിൽ അക്ഷയ സെന്റർ തുടങ്ങാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
You May Also Like
CHUTTUVATTOM
കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....
NEWS
കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...
NEWS
കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...
NEWS
കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...