EDITORS CHOICE
കുട്ടമ്പുഴയിലെ ആദിവാസിക്കുടിയിൽ ഒരു കുടുംബത്തിൽ മൂന്നു ഡോക്ടർമാർ, ഊരിന് നക്ഷത്രമായി കോരാളിയിലെ രാഘവന്റെയും പുഷ്പയുടെയും കുടുംബം.

കോതമംഗലം; പ്രതികൂല ജീവിത സാഹചര്യങ്ങളോടു പൊരുതി ജീവിതലക്ഷ്യം കൈപ്പിടിയിലൊതുക്കിയതിന്റെ നിർവൃതിയിലാണ് ആദിവാസി ദമ്പതികളായ രാഘവനും പുഷ്പയും. വിശന്നപ്പോൾ മുണ്ടുമുറുക്കിയുടുത്ത്,വന്യമൃഗങ്ങളുടെ ആക്രമണഭീഷിണി വകവയ്ക്കാതെ മണ്ണിൽ ആദ്ധ്വനിച്ചും വിശ്രമില്ലാതെ കൂലിപ്പണിചെയ്തും ചേർത്തുവച്ച സമ്പാദ്യം കൊണ്ട് ഇവർ മക്കൾ മൂന്നുപേരെയും ഡോക്ടർമാരാക്കി. അതും മൂന്ന് ചികത്സ ശാഖകളിൽ. മക്കളിലൊരാളെയെങ്കിലും പഠിപ്പിച്ച് ഒരു നിലയിലാക്കാൻ പരിഷ്കൃത സമൂഹത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും പെടാപ്പാടുപെടുമ്പോഴാണ്്സ്വപ്നം കാണാൻ മാത്രം കഴിഞ്ഞിരുന്ന ഈ നേട്ടം കാടിന്റെ മക്കളായ ഇവർ സ്വന്തമാക്കിയിരിയ്ക്കുന്നത്.
അനുഭവിച്ച കഷ്ടപ്പാടുകൾക്കും ഒഴുക്കിയ കണ്ണീരിനും ദൈവം നൽകിയ പ്രതിഫലമാണ് ഇത്.മക്കളെ പഠിപ്പിച്ചതിന് കളിയാക്കിയവരും ആക്ഷേപിച്ചവരുമുണ്ട്.ഇതുവരെ എത്തിയ്ക്കാൻ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്.പിന്നിട്ട 20 വർഷം വെല്ലുവിളകൾ നിറഞ്ഞതായിരുന്നു.ഇട്ടുമാറാൻ വസ്ത്രമില്ലാതെ,വിശപ്പകറ്റാൻ ഭക്ഷമില്ലാതെ കഴിയേണ്ടിവന്നിട്ടുണ്ട്.ജീവിതം സമ്മാനിച്ച തിരിച്ചറിവുകൾ വളരെ വലുതാണ്.ഒന്നിലും തളരാത്ത മനസ്സായിരുന്നു മുതൽക്കൂട്ട്.അതിപ്പോഴുമുണ്ട്.രാഘവനും പുഷ്പയും ഒരേസ്വരത്തിൽ പറയുന്നു. മൂത്തമകൻ പ്രതീപ്് ഹോമിയോയിലും സഹോദരി സൂര്യ അലോപ്പതിയിലും ഇളയമകൻ സന്ദീപിന് ആയുർവ്വേദത്തിലുമാണ് പ്രവിണ്യം നേടിയിരിയ്ക്കുന്നത്.
പ്രിതീപ് എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്ത് സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ മെഡിയ്ക്കൽ ഓഫീസറാണ്.സൂര്യ കാഞ്ഞങ്ങാട് ചിറ്റാരിയ്ക്കൽ പി എച്ച് സിയിൽ അസിസ്റ്റ്റ്റന്റ് സർജ്ജനായും സന്ദീപ് പരിയാരം ആയുർവ്വേദ മെഡിയിക്കൽ കോളേജിൽ ഹൗസർജ്ജനായും സേവനമനുഷ്ടിച്ചുവരികയാണ്.ഇതിൽ പ്രതീപും സൂര്യയും വിവാഹതരാണ്. പ്രതീപിന്റെ ഭാര്യ നിത്യയും സുര്യയുടെ ഭർത്താവ് സന്ദീപും ഡോക്ടർമാരാണ്. നിത്യ ഇപ്പോൾ കോഴിക്കോട് ഹോമിയോ മെഡിയ്ക്കൽ കോളേജിൽ എം ഡിയ്ക്കുചേർന്നിട്ടുണ്ട്. ദന്തിസ്റ്റായ സന്ദീപ് ചെറുപുഴയിൽ സ്വന്തമായി ക്ലീനിക് നടത്തിവരികയാണ്. ഇതോടെ മക്കളും മരുമക്കളുമായി ഇവരുടെ കുടുംബത്തിൽ ഡോക്ടർമാരുടെ എണ്ണം അഞ്ചായി.
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിയായിരുന്നു രാഘവന്റെ ജന്മസ്ഥലം. വർഷങ്ങളോളം കൂലിപ്പണിയുമായി കഴിഞ്ഞു .ഇതിനിടയിൽ പരിചയപ്പെട്ട പുഷ്പയുമായി വിവാഹവും കഴിഞ്ഞു.
വിവാഹത്തോടെ വീട്ടിൽ നിന്നും പുറത്തായി.ഊരാളി സമുദായ അംഗമായിരുന്ന രാഘവൻ മുതുവ സമുദായ അംഗമായിരുന്ന പുഷ്പയെ വിവാഹം ചെയ്തത് സമുദായ ആചാരങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു ഇതിന് കാരണം.മാതാപിതാക്കൾ വിവാഹത്തെ അനുകൂലിച്ചിരുന്നെങ്കിലുംകൂട്ടത്തിലെ തലമുതിർന്നവരിലെറെയും ഒറ്റക്കെട്ടായി എതിർത്തു.അങ്ങിനെ ഊരുവിലക്കും പ്രാബല്യത്തിലായി.പിന്നെ എളംബ്ലാശേരിയിലെ പുഷ്പയുടെ വീട്ടിലായി താമസം. ഏതാനുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യവീട്ടിലെ താമസം അത്രസുഖമുള്ള ഏർപ്പാടല്ലന്ന് രാഘവന് തോന്നി.പുഷ്പയുടെ വീടിന്റെ തൊട്ടടുത്തുതന്നെ ഒരു കുടിൽക്കെട്ടി താമസം അങ്ങോട്ടുമാറി.അവിടെയാണ് ഇന്ന് ഡോക്ടർമാരായി മാറിയ മൂന്നുമക്കളും കളിച്ചുവളർന്നത്.
രാവിലെ 6 മണിമുതൽ 8 വരെ വീട്ടിലെ പറമ്പിൽകൃഷിപ്പണി.8 മണി മുതൽ 2 മണിവരെ കിട്ടുന്ന കൂലിപ്പണിക്കുപോകും.100 രൂപ കിട്ടും.ഇതിനുശേഷം മാവിന്റെയും പ്ലാവിന്റെയുമൊക്കെ കൊമ്പിറക്കാൻ പോകും.അപ്പോഴും കിട്ടും 100 രൂപ.പിന്നെയുള്ള സമയത്ത് കട്ടയോ ചുടിഷ്ടികയോ സിമന്റോ ഒക്കെ ചുമക്കാൻ പോകും.50 നൂറുമൊക്കെ ഇതിനും കിട്ടും.രാത്രിയായൽ പനമ്പുനെയ്യാൻ തുടങ്ങും.11 മണിയോടെ 2 എണ്ണം തീരും.ഇതിന് 40 രൂപ കിട്ടും.ഇതിൽ നിന്നും ഒരു വിഹിതം കൂടി മക്കളുടെ പഠിപ്പിനായി മാറ്റിവയ്ക്കും.മക്കളുടെ പഠനകാലത്ത് ഒരുദിവസത്തെ ഈ ദമ്പതികളുടെ ജീവിതക്രമം ഇതായിരുന്നു.10 വർഷത്തോളം ഏതാണ്ടിങ്ങിനെ തന്നെയായിരുന്നു ജീവിതം മുന്നോട്ടുപോയിരുന്നത്.
ഇന്നുകാണുന്ന കൃഷിഭൂമിയാക്കി മാറ്റാൻ വർഷങ്ങളുടെ അദ്ധ്വാനം വേണ്ടിവന്നു.പുലർച്ചെ വെട്ടം വീഴുമ്പോൾ ഇരുവരും കൂടി സ്വന്തം പുരയിടത്തിൽ കൃഷിപ്പണിയ്ക്കിറങ്ങും.8 മണിയോടെ ഇവർ സമീപസ്ഥലങ്ങളിൽ കൂലപ്പണിയ്ക്കുപോകും.2 മണിവരെ നീളുന്ന കൂലിപ്പണിയ്ക്കുശേഷം രാഘവൻ വെകിട്ട് 6 മണിവരെ കിട്ടുന്ന ചെറിയ ചെറിയ പണികൾക്കും പോകും.പിന്നെ വീട്ടിലെത്തിയാൽ 2 പനമ്പുകൂടി നെയ്തുപൂർത്തിയാക്കിയിട്ടെ ഇവർ ഉറങ്ങാറുള്ളു.മക്കളുടെ പഠനത്തിനുള്ള തുക ഒപ്പിയ്ക്കാൻ വയറുചുരുക്കി,ഇല്ലായ്മകളോട് പടവെട്ടിയാണ് ഒരു ദശാബ്ദത്തോളം ഇവർ കഴിഞ്ഞത്. കാപ്പിയുടെ ഇലവെട്ടിയെടുത്ത് ,അത് പാത്രത്തിലിട്ട് അടുപ്പിൽവച്ച് ചൂടാക്കി അരച്ചുപൊടിയാക്കി ഇതിട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്.വല്ലപ്പോഴും കാട്ടുകിഴങ്ങുകുത്താൻ പോകും.എന്തെങ്കിലും കിട്ടിയാൽ കഴിയ്ക്കും.ഇതിനിടയിൽ കുട്ടികളെയും കൊണ്ട് ചികത്സയ്ക്കായും പോകണം.കോതമംഗലത്താണ് അന്ന് ആശുപത്രിയുള്ളത്.
എളംബ്ലാശേരിയിൽ നിന്നും 10 കിലോമീറ്ററോളം പിന്നിട്ട് 6-ാം മൈലിലെത്തി ബസുകയറിവേണം കോതമംഗലത്തെത്താൻ.മൂന്നുമക്കളെയും മാറാപ്പുക്കെട്ടി പുറത്തും നെഞ്ചത്തുമൊക്കെയായി തൂക്കും.എന്നിട്ട് പുഷ്പയുടെ കൈയ്യും പിടിച്ച് 6-ാം മൈൽ വരെ ആനയിറങ്ങുന്ന കാട്ടിൽക്കൂടി നടക്കും.രാത്രിയിലും ഇങ്ങിനെ പോകേണ്ടിവന്നിട്ടുണ്ട്.കോതമംഗലം ധർമ്മഗിരി ആശുപത്രിയിലാണ് കൂടുതലും പോയിട്ടുള്ളത്.അവിടെയുള്ളവർക്ക് ഞങ്ങളോട് വലിയ സ്നേഹമായിരുന്നു.ഭക്ഷണമൊക്കെ തരും.ഒത്തിരി പൈസയൊന്നും വാങ്ങില്ലായിരുന്നു.
മൂത്തമകൻ പ്രതീപ് പ്ലസ്സ്ടുവിന് പഠിച്ചത് വയനാടാട്ടിലെ പട്ടിക ജാതിക്കാർക്കുള്ള സർക്കാർ വക പഠന കേന്ദ്രത്തിലായിരുന്നു.ഇവിടെ പഠിപ്പിയ്ക്കാൻ വേണ്ട അധ്യാപകർ പോലുമില്ലായിരുന്നു.കൂടുതലും സ്വയം പഠനം.പരിക്ഷയുടെ റിസൽട്ടുവന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ മാർക്കുണ്ടായിരുന്നു.തുടർന്ന് മെഡിയ്ക്കൽ എൻട്രൻസ് എഴുതിയപ്പോൾ വിജയിച്ചു.അങ്ങിനെ കോഴിക്കോട് ഹോമിയോ മെഡിയ്ക്കൽ കോളേജിൽ പഠനത്തിന് അവസരമൊരുങ്ങി.എം ഡി യിൽ പഠനം പൂർത്തിയാക്കിയതും ഇവിടെ നിന്നാണ്.
പ്രതീപ് വയനാട് പഠിച്ചിരുന്നപ്പോഴായിരുന്നു കൂടുതൽ കഷ്ടപ്പാടികൾ അനുഭവിച്ചത്. രാവിലെ കോതമംഗലത്തെത്തി അവനെ ബസ്സ് കയറ്റി വിടും.പിന്നെ ഇവിടെ കാത്തിരിയ്ക്കും.അവൻ അവിടെ ഇറങ്ങിയെന്ന് ഫോൺവിളിയെത്തുന്നതുവരെ. കോളനിയിൽ ഫോൺ സൗകര്യം ഉണ്ടായിരുന്നില്ല.കോതമംഗലത്തെ കടയിലെ ഫോൺനമ്പറിലേയ്ക്കായിരുന്നു കോളെത്തിയിരുന്നത്.വീട്ടിൽ നിന്നിറങ്ങിയാൽ ഒരു ചായകുടിയ്ക്കും.കടിവാങ്ങാൻ പണമുണ്ടാവാറില്ല.രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ രാത്രിയായാമ്പുഴോ പിന്നേന്ന് പുലർച്ചയോ ഒക്കെയാണ് വീട്ടിലെത്തുക. നാടിനും വീടിനും അഭിമാനമായി മക്കൾ മാറിയശേഷവും രാഘവനും പുഷ്പയും പുരയിടത്തിൽ മണ്ണിനോട് മല്ലിടുകയാണ് പിന്നിട്ട വഴികൾ മറക്കാതെ.
Business
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം

കോതമംഗലം : റിട്ടയർമെന്റ് ജീവിതം എല്ലാവർക്കും ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. ഉത്തരവാദിത്തങ്ങളുടെ സമ്മർദമില്ലാതെ ജീവിതത്തിന്റെ സുഖം ആനന്ദകരമായി ആസ്വദിക്കുന്ന ഘട്ടമാണിത്. എന്നാൽ പലർക്കും അത് പലപ്പോഴും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ജീവിതമായി മാറുന്നു. മക്കൾ ദൂരെ ദേശങ്ങളിൽ സന്തോഷത്തോടെ അവരുടെ ജോലിയിൽ സ്ഥിരതാമസമാക്കിയതും നമ്മുടെ പഴയകാല സുഹൃത്തുക്കളും എത്തിപ്പെടാൻ വളരെ അകലെയാണെങ്കിൽ, ജീവിതം വളരെ ഒറ്റപ്പെട്ടതും ഏകാന്തവുമായി മാറുകയാണ്. ശാരീരിക പിന്തുണയുടെ അഭാവമോ അവരുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ കാരണം ഇനിയും പൂർത്തീകരിക്കപ്പെടാത്ത പല ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈവരിക്കാനാകുന്നില്ല. ഇന്ന് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സുരക്ഷിതത്വമാണ്. ഈ ചിന്തകളിൽ നിന്ന് ഇതിനൊക്കെയൊരു പരിഹാരമായാണ് സൗഖ്യ വില്ലകൾ എന്ന ആശയം ഉടലെടുത്തതെന്ന് ഇതിന്റെ സാരഥികളും കോട്ടപ്പടി സ്വദേശികളുമായ എം എം പൗലോസും ബിൻസൺ മാത്യുവും വ്യക്തമാക്കുന്നു.
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുവാനായി കാർഷിക ഗ്രാമമായ കോട്ടപ്പടി പഞ്ചായത്തിൽ അത്ഭുതകരമായ, ആഡംബരപൂർണമായ താമസ സൗകര്യങ്ങൾ ഒരു റിസോർട്ടിന് സമാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അകലെ പ്രകൃതിരമണീയമായ പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നു. വിമാനത്താവളവും കൊച്ചി നഗരവും വെറും ഈ ലൊക്കേഷനിൽ നിന്ന് 45 മിനിറ്റ് ഡ്രൈവ് മാത്രമാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടാമതൊരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം അതിന്റെ എല്ലാ മഹത്വവും അനുഭവിക്കാനുള്ള മികച്ച അവസരം കൂടിയാണിത് കോട്ടപ്പടിയിൽ പ്രൗഢിയോടുകൂടി നിലകൊള്ളുന്ന സൗഖ്യ ഹോംസ്.
ആഡംബര സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ / വില്ലകൾ, ഇരട്ട കിടക്കകളോട് കൂടിയ എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറി, ഫർണിഷ് ചെയ്ത ഡ്രോയിംഗ് റൂം, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കെറ്റിൽ എന്നിവയുള്ള അടുക്കള, ചൂടുവെള്ളമുള്ള ടോയ്ലറ്റ്, ഗ്രാബ് ബാർ, ബാൽക്കണി എന്നിവയിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ നടപ്പാത, ഓർഗാനിക് ഫ്രൂട്ട് ഗാർഡൻ, മത്സ്യക്കുളം, താമസക്കാർക്കും സന്ദർശകർക്കും പ്രത്യേക പാർക്കിംഗ് ഏരിയ, ഡൈനിംഗ് ഏരിയ, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം, യോഗയ്ക്കും ധ്യാനത്തിനും പ്രത്യേക സോണുള്ള സുസജ്ജമായ ഫിറ്റ്നസ് സെന്റർ, ലൈബ്രറി & റീഡിംഗ് റൂം, ഇൻഡോർ എന്നിവയുള്ള പൂർണ്ണമായും ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റം, ഔട്ട്ഡോർ ഗെയിം സോണുകൾ, ഡോക്ടർ & ക്ലിനിക്ക്, ആയുർവേദ വെൽനസ് സെന്റർ, ഗോസിപ്പ് സോൺ, അലക്കു സേവനങ്ങൾ, മുഴുവൻ സമയ സുരക്ഷയും ഉൾപ്പെടെയാണ് സൗഖ്യ ഹോംസ് പ്രവർത്തിക്കുന്നത്.
സൗഖ്യ വില്ലകൾ നിങ്ങളുടെ വീടോ ഇതര ഭവനമോ ആക്കാനും സ്വത്ത് വാങ്ങാതെ തന്നെ ഏറ്റവും സ്വർഗ്ഗീയമായ റിട്ടയർമെന്റ് ജീവിതം നയിക്കാനും കഴിയും. ആജീവനാന്ത അംഗത്വ പരിപാടിയുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ തിരഞ്ഞെടുക്കുന്നത്. തിരികെ നൽകാവുന്ന ഒറ്റത്തവണ സുരക്ഷാ നിക്ഷേപവും നാമമാത്രമായ പ്രതിമാസ നിരക്കുകളും ഉണ്ടാകും. ഈ പ്രോഗ്രാമിലൂടെ അംഗങ്ങൾക്ക് അവരുടെ ജീവിതകാലം മുഴുവൻ ഇവിടെ തുടരാനാകും. ഏതെങ്കിലും താമസക്കാരൻ അവരുടെ കാലാവധിയിൽ ഈ സൗകര്യം നിർത്തലാക്കാൻ തീരുമാനിച്ചാൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഉണ്ടാകും.
സൗഖ്യ ഹോമിനെ കുറിച്ച് കൂടുതൽ അറിയുവാൻ;
Soukhya Homes LLP
Kottappady
Ernakulam district,
Kerala.
Ph: +91 99468 07428
EDITORS CHOICE
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത്. ഇന്നലെ ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം.
കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു. തുടർന്ന് ബസിലെ യാത്രക്കാരിയായ വനിതാ ഡോക്ടറും സ്ഥിരയാത്രക്കാരിയായ അടൂർ ആശുപത്രിയിലെ നേഴ്സ് തുടങ്ങിവർ പ്രാഥമിക ചികിത്സ നൽകി മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തങ്ങളുടെ ബസുമായി രാജീവും, അജീഷും തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു ഒരു ജീവൻ രക്ഷിച്ച ആത്മ നിറവോടെ.
Facebook video link : https://fb.watch/igPpLY3Zeb/?mibextid=qC1gEa
AGRICULTURE
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം