Connect with us

Hi, what are you looking for?

NEWS

കാലഹരണപ്പെട്ട വനം വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണമെന്ന് ജോസ് കെ.മാണി.

കോതമംഗലം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കേരളത്തിലുടനീളം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകരെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പ്രത്യേക കർഷക സമ്പർക്ക പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


വന്യ ജീവി ആക്രമണത്തിൻ്റെ ആഘാതം നേരിട്ട് മനസ്സിലാക്കുന്നതിനും ജനകീയപ്രശ്നം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ജില്ലയിൽ വന്യജീവി ശല്യം നേരിടുന്ന കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളായ മണികണ്ടൻച്ചാൽ പൂയംകുട്ടി, വെറ്റിലപ്പാറ വാവേലി, പ്ലാമുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ കർഷകരിൽ നിന്നും നിവേധനം സ്വീകരിക്കുകയും ചെയ്തു.

വനത്തേയും വന്യജീവികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 ല്‍ നിലവില്‍ വന്നതാണ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം. മ്യഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി എന്നാണ് വനം വകുപ്പിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. വന്യജീവികള്‍ കാട്ടില്‍ നിന്നും കൂട്ടത്തോടെ കാടിറങ്ങുന്നു. കര്‍ഷകർ കഠിനമായി അദ്ധ്വാനിച്ച് വിളയിക്കുന്ന കൃഷി കൂട്ടത്തോടെ മൃഗങ്ങള്‍ നശിപ്പിക്കുന്നു.

കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യനെ ആക്രമിച്ച് കൊല്ലുന്നത് ഇനിയും അനുവദിക്കാനാവില്ല. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. അര നൂറ്റാണ്ട് പിന്നിട്ട ഇന്നിപ്പോള്‍ കാലഹരണപ്പെട്ട കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം ഉടന്‍ ഭേദഗതി ചെയ്യണം. കര്‍ഷര്‍ക്ക് പരിരക്ഷ നല്‍കാത്ത ഈ നിയമത്തിലെ എല്ലാ ചട്ടങ്ങളും ഉടന്‍ ഭേദഗതി ചെയ്യണം. നിയമത്തിലുണ്ടാകേണ്ട അടിസ്ഥാനപരമായ ഭേദഗതിയാണ് ഇതിന് ശാശ്വതമായ പരിഹാരം. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം ഗൗരവകരമായി തന്നെ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രഭരണകൂടം ഇക്കാര്യത്തില്‍ ശാശ്വതപരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും ലഭ്യമാക്കാന്‍ വേണ്ട പദ്ധതികളും നടപ്പാക്കണം.

വന്യജീവി ആക്രണത്തില്‍ മനുഷ്യനുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ നഷ്ടപരിഹാര തുക പരമാവധി 6 മാസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണം. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന വർക്കും, കൃഷി നാശമുണ്ടാകുന്നവർക്കും ലഭിക്കുന്ന തുകയും വർധിപ്പിക്കണമെന്നും ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ റഷീദ സലീം, കെ കെ ഡാനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മാരായ കെ കെ ഗോപി, ആശ അജിൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി, പഞ്ചായത്ത്‌ മെമ്പർമാരായ സണ്ണി വര്ഗീസ്, സാറാമ്മ ജോൺ, ഡെയ്സി ജോയ്, ഷീല രാജീവ്‌, നേതാക്കളായ പ്രൊഫസർ ലോപ്പസ് മാത്യു , അഡ്വക്കേറ്റ് റോണി മാത്യു, കെ.കെ ശിവൻ, ബാബു ജോസഫ്, , എം എം ഫ്രാൻസിസ്, റ്റി സി ജോയ്, കെ ടി പൊന്നച്ചൻ, ടി പി ഐസക്, , എൻ സി ചെറിയാൻ, അഡ്വക്കേറ്റ് ജോസ് വര്ഗീസ്, ടി പി ബേബി, സിറിയക് ചാഴികാടൻ, ജോമി എബ്രഹാം, സ്കറിയ അലൻ, ബിനിൽ വാവേലി, ടോമി ജോസഫ്, ജെസ്സെൽ വര്ഗീസ്, അൻവർ മുണ്ടേത്, ജോസി പി തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...