കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ കണ്ടത്. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് ഞായറാഴച്ച പൂർത്തിയാക്കി.
പിതാവ് മിച്ചി ഡുമയും, ഭാര്യാ സഹോദരൻ, അയൽവാസി എന്നിവർ ഞായറാഴ്ച്ച വൈകുന്നേരം കോതമംഗലത്ത് എത്തി ചേർന്നിരുന്നു. ഇന്നലെ തിങ്കളാഴ്ച്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി വിമാനമാർഗമാണ്നാട്ടിലേക്ക് കൊണ്ടുപോയത്.
അരുണാചൽകാരായ രണ്ട് വിദ്യാർത്ഥികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും അന്തിമാേപചാരം അർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും അന്തിമാേപചാരം അർപ്പിച്ചു.
നാലാം സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുകയും ഇയർ ബാക്ക് നേരിടുകയും ചെയ്തതിൽ വീട്ടുകാരെ അഭിമുഖികരിക്കാൻ കഴിയാത്ത മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നാണ്ആത്മഹത്യാ കുറപ്പിലുള്ളതെന്ന് പോലീസ് അറിയിച്ചു. ഗോത്രവിഭാഗക്കാരനായ മിച്ചി മർപു കേന്ദ്ര ക്വാട്ടയിലാണ് കോളേജിൽ പ്രവേശനം നേടിയത്.
കോളേജ് അധികൃതരുടെ തെറ്റായ നടപടികളേ തുടർന്നുള്ള മാനസീക സമ്മർദ്ധമാണ് മിച്ചി മർപുവിൻ്റെ ആത്മഹത്യക്ക് പിന്നിലെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ നൽകിയ ഉറപ്പുകൾ രേഖ മൂലം നൽകിയില്ലെങ്കിൽ വീണ്ടും സമരപരിപാടികൾ ആരംഭിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു
വൈസ് ചാൻസലർമാർ പ്രത്യശാസ്ത്ര ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ സംഘടനാ പരിപാടികളിൽ നിന്നും മാറിനിൽക്കണം – മന്ത്രി റോജി.എം.ജോൺ.
സർവ്വകലാശാല വൈസ് ചാൻസലർമാർ പ്രത്യശാസ്ത്ര ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ സംഘടനാ പരിപാടികളിൽ നിന്നും മാറിനിൽക്കേണ്ടതുണ്ടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.ഇത്തരം നിലപാടുകൾ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഭൂഷണമല്ലന്നും മന്ത്രി വ്യക്തമാക്കി. കോതമംഗലത്ത് മരണമടഞ്ഞ മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിഅരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജിൽ പൊതു ദർശനത്തിന് വച്ച മ്യതദേഹത്തിൽ ആദ്യമോപചാരമർപ്പിച്ച് മിച്ചി മാർപ്പുവിൻ്റെ കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് പൊതു ദർശനത്തിൻ്റെ ചിത്രീകരണവും പൂർണ്ണമായി ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടന്നും വ്യക്തമാക്കി.സാങ്കേതിക സർവകലാശാലയിൽ 2024-ൽ അന്നത്തെ ബോർഡ് ഓഫ് ഗവേണൻസ് കൊണ്ടുവന്ന ഇയർ ബാക്ക് സിസ്റ്റം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്ക ഉണ്ടാക്കിയ പശ്ചാത്തലത്തിൽ, വിഷയം പരിശോധിച്ച് പുതിയ സിൻഡിക്കേറ്റ് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. കോളേജ് അധികൃതരുമായി സംസാരിച്ചിരുന്നെന്നും സർവകലാശാലയുടെ പൊതു മാനദണ്ഡങ്ങൾ പാലിച്ചുതന്നെ മുന്നോട്ട് പോകാൻ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഇയർബാക്ക് സിസ്റ്റത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് വിദ്യാർത്ഥികൾക്കും, കോളേജുകൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമം ഉണ്ടാകുമെന്നും പറഞ്ഞു.


















































