AGRICULTURE
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ
AGRICULTURE
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡായ ഭൂതത്താൻകെട്ടിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവ്. മണലിക്കുടി എം.വി പൗലോസ് എന്ന കർഷകൻ സ്വന്തമായ ഒരേക്കർ കൃഷിയിടത്തിൽ ഏത്തവാഴ കൃഷിയുടെ ഇടവിളയായി ചെയ്ത നാംധാരി 295 ഇനത്തിലുളള തണ്ണിമത്തനാണ് താരമായത്. പത്ത് കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള തണ്ണിമത്തൻ കാർഷിക വിപണയിലും, കൃഷിഭവന്റെ എക്കോ ഷോപ്പ്, കോതമംഗലത്തെ വിവിധ മാർക്കറ്റുകളിലും വിറ്റഴിക്കുന്നു. തണ്ണിമത്തൻ കൃഷിക്ക് പുറമെ പച്ചക്കറികൾ, പൈനാപ്പിൾ, ഫലവൃക്ഷങ്ങൾ തുടങ്ങീ വിവിധ കൃഷികളും ചെയ്തു വരുന്നു. ഏത്തവാഴ കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും പ്രചോദനമായ ഈ പരീക്ഷണ അടിസ്ഥാനത്തിലുള്ള കൃഷി മാതൃകപരമാണ്.
അടുത്ത വർഷം മുതൽ പഞ്ചായത്തിൽ വിവിധയിനം തണ്ണിമത്തൻ കൃഷി കൂടുതൽ വ്യാപിപ്പിച്ച് തണ്ണിമത്തൻ കൃഷി കൂട്ടങ്ങൾ സൃഷ്ടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. തണ്ണിമത്തൻ പാടത്ത് നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉത്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ.എം മനോജ്, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കർഷകൻ എം.വി.പൗലോസ്, ജോബിഷ് പി.ജോയി, രാധാ മോഹനൻ എന്നിവർ സംസാരിച്ചു.
AGRICULTURE
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം

വ്യാവസായികാടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. ബിരുദാനന്തര ബിരുദധാരിയായ മകൻ ബഞ്ചമിനും പിതാവിൻ്റെ പാത തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
കൃഷി നെഞ്ചിലേറ്റിയ അച്ഛനും മകനും ഒന്നിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കിരൺ തണ്ണി മത്തൻ ഉദ്പാദന കേന്ദ്രമായി തട്ടേക്കാട് മാറുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളാണ് ഇവിടെ വിളഞ്ഞത്.
തണ്ണിമത്തൻ കൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും, കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് മകൻ ബഞ്ചമിനും, പിതാവ് കെന്നഡിയും പറഞ്ഞു.
AGRICULTURE
പഴവർഗങ്ങളുടെ പറുദീസായാണ് എബ്രഹാമിന്റെ മട്ടുപ്പാവ് ; 35 ഇനം പഴവര്ഗങ്ങളാണ് മട്ടുപാവിൽ കൃഷി ചെയ്തിരിക്കുന്നത്

35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോൺസ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രകാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമൺ, ബാലി ചാമ്പ, വിഎൻആർ പേര, ആർക്കാ കിരൺ, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാല് വെറൈറ്റികൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമൺ, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ. വിവിധയിനം കൊനൂർ പക്ഷികളായ സൺ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴ വർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.
ചിത്രം : എബ്രഹാം പീറ്റര് തന്റെ വീടിന്റെ മട്ടുപാവിലെ കൃഷിയിടത്തില്
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം