കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സിപിഎം ന്റെ ആറാം വാർഡ് മെമ്പർ ഗോപി ബദറൻ കോൺഗ്രസ്സിൽ ചേർന്നു, ആദിവാസി ജനങ്ങളോടുള്ള എംഎൽഎയുടെയും, സിപിഎമ്മിന്റെയും, അവഗണനയ്ക്കെതിരെയാണ് 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു ജനാതിപത്യ പാർട്ടി ആയ കോൺഗ്രസിൽ ചേർന്നത്.. ഡിസിസി പ്രസിഡന്റ് ശ്രീ മുഹമ്മദ് ഷിയാസിന്റെ കയ്യിൽ നിന്നും പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് പഞ്ചായത്ത് ഓഫീസിനു മുൻപിൽ മെമ്പറും മണ്ഡലം പ്രസിഡണ്ടുമായ ശ്രീ ജോഷി പൊട്ടക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കാന്തിവള്ളക്കൻ വൈസ് പ്രസിഡന്റ് സൽമപരീത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ KA സിബിEC റോയ് പഞ്ചായത്ത് മെമ്പർമാരായ എൽദോസ് ബേബി KS സനൂപ് മേരി കുര്യാക്കോസ് ബിൻസി മോഹനൻ രേഖ രാജു കുഞ്ചിപ്പാറ കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ മുരളി കുട്ടമ്പുഴ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തുകുട്ടമ്പുഴ പഞ്ചായത്തിൽ 17 മെമ്പർമാരാണ് നിലവിലുള്ളത്. 10 യുഡിഎഫ് മെമ്പർമാരും 7 എൽഡിഎഫ് മെമ്പർമാരും. ആദിവാസി വിഭാഗത്തിൽപ്പെട്ട മെമ്പറാണ് ആറാം വാർഡ് ആയ കല്ലേലുമേട്ടിലെ തലവെച്ച പാറ സങ്കേതത്തിലെ ശ്രീ ഗോപി ബദറൻ.തലവച്ചപാറ കുഞ്ചിപ്പാറ തേര വാരിയം എന്നീ ആദിവാസി സങ്കേതങ്ങൾ ആറാം വാർഡിൽ ഉണ്ട്. ഇവിടേക്കുള്ള പാലം പണിയണമെന്ന് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവുണ്ടായിട്ടും നാളിതുവരെയും പിണറായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ആദിവാസി വിഭാഗങ്ങൾക്കുള്ള സർക്കാരിന്റെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതിലുള്ള അമർഷവും ഗോപി സൂചിപ്പിച്ചു.



























































