Connect with us

Hi, what are you looking for?

EDITORS CHOICE

കാഴ്ച്ച വിരുന്നൊരുക്കി കാട്ടുപോത്തുകൾ ; ഇടമലയാറിൽ സുലഭം, തട്ടേക്കാടിൽ വിരളം

കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത് കാണുവാനുള്ള അവസരമാണ് ഇപ്പോൾ വടാട്ടുപാറ നിവാസികൾക്ക് വന്ന് ചേർന്നിരിക്കുന്നത്. വഴിമദ്ധ്യേ സഹ്യന്റെ മക്കളെ കണ്ട് ശീലിച്ചവർക്ക്, ഇപ്പോൾ ഇന്ത്യൻ ബൈസൺ (Gaur) എന്നറിയപ്പെടുന്ന കാട്ടുപോത്തുകളെ റോഡിൽ കണ്ട് തുടങ്ങിയിരിക്കുകയാണ്. വടാട്ടുപാറയിൽ നിന്നും ചക്കിമേടിനും മീരാൻ സിറ്റിക്കും തിരിയുന്നതിന് മുൻപുള്ള റോഡിൽ കാട്ടുപോത്തിനെ കണ്ടത് വഴിയാത്രക്കാർക്ക് അത്ഭുതമാവുകയായിരുന്നു. കൂട്ടമായി സഞ്ചരിക്കുവാൻ താൽപ്പര്യപ്പെടുന്ന കാട്ടുപോത്തുകൾ ഒറ്റതിരിഞ്ഞു കാണുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കുകയും ചെയ്യുന്നു.

ഇടമലയാർ വനമേഖലയിൽ കാട്ടുപോത്തുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, അതിന് നിരവധി കാരണങ്ങൾ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പക്ഷി ശാസ്ത്രജ്ഞൻ (Ornithologist)
ഡോക്ടർ ആർ സുഗതൻ വെളിപ്പടുന്നു. ഭൂതത്താൻകെട്ട് ജലസംഭരണിയുടെ തീരങ്ങളിൽ പുല്ല് ധാരാളമായി വളരുന്നതാണ് പ്രധാന കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ചു അണക്കെട്ടിലെ ജലം കൂടുതൽ മാസങ്ങൾ തുറന്ന് വിടുന്നത് വഴി പുഴയിൽ ജലവിതാനം താഴുകയും , തീരങ്ങളിൽ പുല്ല് ധാരാളമായി വളരുകയും ചെയ്യുന്നു. കാട്ടുപോത്തുകൾക്ക് ഏറെയിഷ്ടമുള്ള കുറ്റിപ്പുല്ലുകൾ മേഞ്ഞു തിന്നുവാനായി ഇവ കൂട്ടമായി വരുന്നതും പതിവാണ്. തുറസ്സായ സ്ഥലങ്ങളിലെ പുൽമേടുകളിൽ കൂട്ടമായി വന്ന് മേയുവാൻ താല്പര്യമുള്ള വന്യമൃഗമാണ് കാട്ടുപോത്തുകൾ.

ഇടമലയാർ വനത്തിന്റെ ഉൾമേഖലകളിൽ കണ്ട് വന്നിരുന്ന കാട്ടുപോത്തുകൾ ഇപ്പോൾ തങ്ങളുടെ തനത് ആഹാര ആവാസ വ്യവസ്ഥ പെരിയാർ തീരങ്ങളിൽ സൃഷ്ഠിക്കപ്പെട്ടപ്പോൾ അതിൽ ആകൃഷ്ടരായി വരുന്നതാണ്. ചില ആൺ പോത്തുകൾ കൂട്ടം വിട്ട് ഒറ്റതിരിഞ്ഞു നടക്കുക പതിവാണെന്നും , ചിലപ്പോൾ അവ അപകടകാരികൾ ആകുവാൻ സാധ്യതയുണ്ടെന്നും ഡോക്ടർ ആർ സുഗതൻ വെളിപ്പെടുത്തുന്നു. 1930 കാലഘത്തിൽ തട്ടേക്കാട് തട്ടേക്കാട് മേഖലയിൽ കാട്ടുപോത്തുകൾ ഉണ്ടായിരുന്നതായി സലിം അലിയുടെ വെളിപ്പെടുത്തലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മരം മുറിയും , വേട്ടയാടലും മൂലം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന വനമേഖലയിൽ നിന്നും കാട്ടുപോത്തുകളും കരികുരങ്ങുകളും നാമാവശേഷമാവുകയായിരുന്നു. ഇടമലയാർ, മലയാറ്റൂർ വനമേഖലകളിൽ ഉള്ള കാട്ടുപോത്തുകൾക്ക് പുഴ മുറിച്ചുകടന്ന് തട്ടേക്കാട് മേഖലയിലേക്ക് വരുവാൻ സാധിക്കുമെങ്കിലും , പൂയംകുട്ടി മുതൽ കുട്ടമ്പുഴ തട്ടേക്കാട് മേഖലവരെ ജനവാസം ഉള്ളതും കൂടാതെ ഫെൻസിങ് തകർത്തു ആനകളെപോലെ സഞ്ചാരം നടത്തുവാൻ ഇഷ്ടപ്പെടാത്തതുമാണ് പ്രധാന കാരണം.

കാട്ടുപോത്തുകൾ തട്ടേക്കാട് വനമേഖലയിലേക്ക് കടന്നുവരുവാനായി ശ്രമിക്കുന്നതിന്റെ ലക്ഷങ്ങൾ നേര്യമംഗലം വനമേഖലിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവയുടെ കടന്നുവരവ് തട്ടേക്കാട് വനത്തിന് വളരെയധികം ഗുണപ്രദമാണെന്നും ഡോക്ടർ ആർ സുഗതൻ വ്യക്തമാക്കുന്നു. അടിക്കാടുകളും പുല്ലുകളും തിന്നുന്നതുമൂലം പുതിയ നാമ്പുകൾ വന്ന് ചെടികളുടെ വളർച്ച വേഗത്തിൽ ആകുവാനും നഷ്ടപ്പെട്ടുപോയ തനത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കാട്ടുപോത്തുകൾ ഉള്ളടത്തു കടുവകളുടെ സാനിത്യം ഉണ്ടാകുവാനുള്ള സാധ്യത കൂടതലാണെന്നും , കടുവയുടെ ഇഷ്ടഭക്ഷണമാണ് കാട്ടുപോത്തുകൾ എന്നും അദ്ദേഹം വെളിപ്പടുത്തി. ഒറ്റ വേട്ടയാടൽ കൊണ്ടുതന്നെ ദീർഘനാളത്തേക്കുള്ള ഭക്ഷണം കരുതിവെക്കുവാൻ സാധിക്കും എന്നതാണ് അതിന്റെ നേട്ടം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...