![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
കോതമംഗലം :കോതമംഗലത്തു തിരെഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. മീനമാസത്തിലെ കനത്ത ചൂടിന് പുറമെ തെരഞ്ഞെടുപ്പു ചൂട് കൂടി ആയതോടെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ എല്ലാവരും വിയർത്തു കുളിക്കുകയാണ്. ശക്തമായ മത്സരം നടക്കുന്ന നിയമസഭ മണ്ഡലമാണ് കോതമംഗലം. യു ഡി എഫ്, എൽ ഡി എഫ്, എൻ ഡി എ എന്നിവ ക്കു പുറമെ ട്വന്റി 20, എസ് ഡി പി ഐ യും ജനവിധി തേടുന്നു ഇവിടെ. തെരഞ്ഞെടുപ്പു ചൂടിലും തന്റെ പ്രഭാത നടത്തത്തിനും, വ്യായാമത്തിനും ഒട്ടും കുറവ് വരുത്താൻ തയ്യാറല്ല യു ഡി എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം.
കോതമംഗലം തങ്കളം കാക്കനാട് നാലുവരി പാതയിലെ പണി പൂർത്തിയായ ഭാഗത്തുകൂടി ദിവസേന പ്രഭാത സവാരിക്കിറങ്ങും. തന്നെ പോലെ പ്രഭാത നടത്തത്തിനു വരുന്നവരെ കണ്ട് കുശലന്വവെഷണം നടത്തും. വോട്ട് തേടുന്നതിനൊപ്പം ജനഹിതം ആരായും. ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മാതൃ ദേവാലയമായ ചേലാട്, പിണ്ടിമന സെന്റ്. ജോൺസ് യാക്കോബായ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. തുടർന്ന് പത്രിക നൽകുവാനായി കോതമംഗലത്തേക്കും, പിന്നീട് പ്രചാരണത്തിന്റെ ചൂടിലേക്കുംഷിബു കടന്നു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)