Connect with us

Hi, what are you looking for?

NEWS

പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ള അങ്കമാലി-ശബരി റെയിൽവേയെ നിർമ്മാണത്തിന് മുൻഗണന നൽകണം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂര്‍ : അങ്കമാലി – എരുമേലി ശബരി റെയില്‍വെയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് സാധ്യമാകുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതിനോടകം 8 കിലോമീറ്റര്‍ റെയില്‍പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പെരിയാറിന് കുറുകെ റെയില്‍വേ പാലവും നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. 1998 ല്‍ അനുവദിച്ചതും 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ അങ്കമാലി -ശബരി റെയില്‍വേയ്ക്കായി 70 കിലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന്‍ വരെ 25 വര്‍ഷം മുന്‍പ് കല്ലിട്ട് തിരിച്ചിട്ടുണ്ട്. കല്ലിട്ട് തിരിച്ച സ്ഥലം ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ ബാങ്ക് ലോണ്‍ എടുക്കാനോ കഴിയുന്നില്ല. ആളൊഴിഞ്ഞ കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ റെയില്‍വേ പാലവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ഭീകരാവസ്ഥയിലാണ്. ശബരി റെയില്‍വേയ്ക്ക് വേണ്ടി സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ വില കൊടുക്കുന്നതിന് ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയ്ക്ക് അനുവദിച്ച 100 കോടി രൂപ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സ്ഥലമെടുപ്പ് താഹസീല്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും നിയമസഭയില്‍ സബ്മിഷനിലൂടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു.

ഒരു വർഷം മുൻപ് സമർപ്പിച്ച അങ്കമാലി -ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ ശബരി റെയിൽവേയുടെ പുതിയ അലൈ‍ൻമെന്റ് എന്ന് പറഞ്ഞു ചെങ്ങന്നൂർ നിന്ന് പമ്പയ്ക്ക് ആകാശ റെയിൽവേയ്‌ക്ക് കേന്ദ്ര സർക്കാർ സർവ്വേ നടത്തുന്നത് എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ ജനങ്ങളെയും അങ്കമാലി-ശബരി റെയിൽവേയ്‌ക്ക് വേണ്ടി 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലം ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ് എന്ന വിവരം എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. ശബരിമല തീർത്ഥടകാരുടെ വിശ്വാസവും ആചാരവും പ്രകാരം എരുമേലിയാണ് ശബരിമലയുടെ കവാടം. എരുമേലിയിൽ പേട്ട തുള്ളി മത സൗഹാർദത്തിന്റെ കേന്ദ്രമായ വാവര് പള്ളിയിൽ നേർച്ചയിട്ടാണ് തീർത്ഥടകർ ശബരിമല കയറുന്നത്. ചെങ്ങന്നൂരിന് ശബരിമല തീർഥാടനത്തിൽ വിശ്വാസപരമായി ഒരു പ്രാധാന്യവുമില്ല. ആയതിനാൽ അങ്കമാലി- ശബരി റെയിൽവേ നിർമ്മാണത്തിന് മുൻഗണന നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്കും റെയിൽവേ മന്ത്രിയ്ക്കും കത്ത് അയക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ചാരിറ്റി ഫുട്ബോള്‍ മേളയ്ക്ക് തുടക്കമായി. 26 വരെ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തുന്ന മേള മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ യു. ഷറഫലി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് വനിതാ അംഗം ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും മര്‍ദിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധം നടത്തി. ട്രൈബല്‍ ആശാവര്‍ക്കര്‍ കൂടിയായ...

CHUTTUVATTOM

മൂവാറ്റുപുഴ: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലില്‍വീട്ടില്‍ ബിബിന്‍സ് മാത്യുവിനെ (അലക്സ്-45) ആണ് മൂവാറ്റുപുഴ പോക്സോ...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും, പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ മഹാറാണി ഹോട്ടല്‍ ജീവനക്കാരനായ ഈസ്റ്റ്മാറാടി മണ്ഡനാക്കര ബിനു (48) എം വര്‍ഗ്ഗീസ്...

AGRICULTURE

കോതമംഗലം: കോതമംഗലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റില്‍ നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ടി.എം മീതിയന്‍ സ്മാരക ഹാളിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പറന്നു പോയി. ഇത് സമീപത്തെ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജിബിന്‍...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

ACCIDENT

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. പരീക്കപീടിക അടയ്ക്കാമുണ്ടക്കല്‍ ബിനുവിന്റെ മകന്‍ ക്രിസിന്റെ (17) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10.30...

error: Content is protected !!