Connect with us

Hi, what are you looking for?

EDITORS CHOICE

ചരിത്രത്തിലേക്ക് നടന്ന് കയറി മന്ത്രി കെ രാധാകൃഷ്ണൻ; അറാക്കപ്പിലേക്ക് തിരികെയില്ലെന്ന് കുടുബങ്ങൾ, മറ്റൊരു കുടിൽ ഭൂസമരത്തിന് ഇടമലയാർ സാക്ഷിയാകുമോ.

കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ വിവരങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും വേണ്ടിയാണ് മന്ത്രി കെ രാധാകൃഷ്ണനും സംഘവും ദുർഘട കാനന പാത താണ്ടി മണിക്കൂറുകൾ സഞ്ചരിച്ച് ആരെക്കാപ്പ് കോളനിയിൽ എത്തിയത്. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക്ഈ ഉറപ്പ് നൽകിയത് എന്നത് ഏറെ ശ്രെദ്ദേയം.തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാറും, ചാലക്കുടി എം എൽ എ സനിഷ് കുമാർ ജോസ്ഫ്ഉം, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണയും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു.

പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് മന്ത്രിയും കലക്ടറും സ്ഥലം സന്ദർശിച്ചത്. ഇടമലയാറിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു രണ്ട് ബോട്ടിലായി സംഘം പുറപ്പെട്ടത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവർ മന്ത്രിക്കും കലക്ടർക്കുമൊപ്പമുണ്ടായിരുന്നു.11 മണിയോടെ അരക്കപ്പിൽ എത്തിച്ചേർന്ന മന്ത്രി സംഘത്തെ ആദിവാസികൾ ഊഷ്മളമായ സ്വികരണം നൽകി വരവേറ്റു.ഉച്ച ഭക്ഷണമായി കഴിക്കാൻ കപ്പയും മീൻ കറിയും നൽകി .ഇവരുടെ പരാതികൾ എല്ലാം കേട്ട മന്ത്രിയും സംഘവും സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയിതു. മണ്ണിൽ പൊന്ന് വിളയുന്ന ഭൂമി എന്നാണ് മന്ത്രി സംഘം പറഞ്ഞത്.ഇവരുടെ കാർഷിക മേഖലയും മന്ത്രി സംഘം സന്ദര്ശിച്ചു.

അതിരപ്പിള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി ഉൾക്കാട്ടിലാണ് 43 കുടുംബങ്ങൾ താമസിച്ചുവരുന്ന അരേക്കാപ്പ് കോളനി . വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ആരെക്കാപ്പിൽ നിന്ന് തിരികെ 5 മണിയോട് കൂടി മന്ത്രി സംഘം ഇടമലയാറിൽ എത്തി.
ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നതിനെ തുടർന്ന് ആരെക്കപ്പ് ആദിവാസി കുടിയിലെ 12 ഓളം കുടുംബങ്ങൾ ആരെക്കാപ്പിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുന്നേ പാലായനം ചെയ്ത് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുകയാണ്. ഇവരുമായി ഇടമലയാർ ഐ ബി യിൽ മന്ത്രി ചർച്ച ചെയ്തത്.

അടിസ്ഥാന പ്രശ്നങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അറാക്കാപ്പ് ആദിവാസി കുടുംബങ്ങളുടെ കദനകഥ പുറംലോകമറിഞ്ഞത് ഉരുവിട്ടു സമരം ചെയ്യുന്ന 12 കുടുംബങ്ങളിലൂടെയാണ്. ജൂലൈ ആറാം തീയതി സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന ആളുകളിലൂടെയാണ് അറാക്കാപ്പിലെ ദുരിതകഥ പുറംലോകം അറിഞ്ഞത്. അറാക്കാപ്പിലെ ആദിവാസി കുടുംബങ്ങളുടെ കഥകൾ നിയമസഭയിൽ ഉൾപ്പെടെ ചർച്ചയ്ക്ക് വന്നപ്പോഴാണ് മന്ത്രിതലത്തിൽ ഇതിന് നടപടികൾ ഉണ്ടാകുന്നത്. ഉരുവിട്ട് ഇറങ്ങിവന്ന് ആദിവാസി കുടുംബങ്ങളുമായി പലവട്ടം ഉന്നത അധികാരികൾ ചർച്ച നടത്തിയപ്പോഴും എല്ലാം പരാജയമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് വെള്ളിയാഴ്ച മന്ത്രിയും ജില്ലാ കളക്ടറും, ഡി എഫ്. ഓ യും ഉൾപ്പെടെ ഉന്നതതല സംഘം നേരിട്ട് അറാക്കാപ്പ് സന്ദർശിച്ചത്.

ഇടമലയാറിൽ എത്തിയ മന്ത്രിയും സംഘവും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രതിനിധികളുമായി ചർച്ച ചെയ്തു. അറാക്കാപ്പിന്റെ പ്രധാന പ്രശ്നമായ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയിട്ടാണ് താൻ വരുന്നതെന്ന് പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടും, ആദിവാസി മേഖലയിൽ സർക്കാരിന്റെ കരുതലിന്റെ വ്യക്തമായ ഉറപ്പു കൊടുത്തിട്ടും അനുകൂലമായ ഒരു നിലപാട് സമര നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചർച്ച മുഴുമിപ്പിക്കാൻ ആകാതെ ഇറങ്ങി പോക്കായിരുന്നു ഫലം. ഇനിയൊരു തിരിച്ചുപോക്ക് അറാക്കാപ്പിലേക്ക് ഇല്ല എന്ന് സമര നേതാക്കൾ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

46 കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേട് ആണെന്ന് മന്ത്രി വീണ്ടും അവരെ ഓർമ്മിപ്പിച്ചു. നിങ്ങൾ തിരിച്ചു ആരെക്കപ്പിലേക്ക് മടങ്ങണം എന്ന് ആവർത്തിച്ച് മന്ത്രി പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല.കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി തങ്ങൾ ഇവിടെ തുടരില്ല എന്ന് ആദിവാസി നേതാക്കളും പറയുമ്പോഴും, തിരികെ അരക്കാപ്പിലേക്ക് ഇല്ല എന്നതിൽ ഉറച്ചു നിൽക്കുന്നു . സമരം ചെയ്യുന്ന കുടുംബങ്ങൾ ഇനിയെങ്ങോട്ട് എന്നുള്ളതാണ് അടുത്ത ചോദ്യം? അതിൽ ഇതുവരെയും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല? മറ്റൊരു കുടിൽ ഭൂസമരത്തിനും കേരളം സാക്ഷി ആകുമോ ? ഇനിയുള്ള നാളുകൾ സംഘർഷഭരിതമാകുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

You May Also Like

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കുട്ടമ്പുഴയില്‍ മണ്ണിടിച്ചിലില്‍ നാല് വീടുകള്‍ക്ക് ഭാഗികനാശം. കുട്ടമ്പുഴ സത്രപടി നാല് സെന്റ് നഗറിലും വായനശാലപ്പടി നഗറിലും താമസിക്കുന്ന പത്ത് കുടുംബങ്ങളെ ജില്ല കളക്ടറുടെ നിര്‍ദേശാനുസരണം മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത്...

NEWS

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്....

NEWS

കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. പുന്നേക്കാട്, കളപ്പാറ, കൂരികുളം,...

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

error: Content is protected !!