Connect with us

Hi, what are you looking for?

EDITORS CHOICE

നാടിനെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് അപകടം നടന്നിട്ട് ഇന്ന് 14 വർഷം; എളവൂര്‍ ഗ്രാമത്തിന്റെ ദുഃഖം ഉള്ളിലൊതുക്കി പെരിയാറും.

  • റിജോ കുര്യൻ ചുണ്ടാട്ട്.

കോതമംഗലം : ഭൂതത്താൻ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേർ മരിക്കാനിടയായ തട്ടേക്കാട് ബോട്ടപകടത്തിന് ഇന്ന് 14 വർഷം. അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഈ സ്കൂളിലെ 15 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തിൽ മരണമടഞ്ഞത്. വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം എന്ന് അന്വേഷത്തിൽ വ്യക്തമായിരുന്നു. എന്നാൽ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് എന്ന വാദവും ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ട ശിവരഞ്ജിനി എന്ന ഫൈബർ ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

അങ്കമാലി എളവൂര്‍ സെന്റ്‌ ആന്റണീസ്‌ സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്ക് 53 വിദ്യാര്‍ഥികളടക്കം 61 പേരായിരുന്നു വന്നത്‌. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികർ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്നാണ് ദാരുണമായ അപകടത്തിൽപെട്ടത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റർ അകലെ പെരിയാറിലെ ആറു മീറ്ററോളം ആഴമുള്ള ഭാഗത്ത് ഓവുങ്കൽ കടവിൽ 2007 ഫെബ്രുവരി 20 പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു. പതിനഞ്ച്‌ വിദ്യാര്‍ഥികളുടെയും മൂന്ന്‌ അധ്യപകരുടെയും ജീവന്‍ കവര്‍ന്ന തട്ടേക്കാട്‌ ബോട്ടപകടത്തില്‍ ബോട്ടിന്റെ ഉടമ പി.എം രാജു കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട്‌ ഓടിച്ച്‌ അപകടം ക്ഷണിച്ചു വരുത്തല് എന്നീ കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയത്‌. ആറു പേരെ മാത്രം കയറ്റാന്‍ അനുവാദമുള്ള ബോട്ടില്‍ മുപ്പതിലധികം പേരെ കയറ്റിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാൽ പ്രതിക്ക് 5 വർഷം കഠിന തടവിന് കോടതി വിധിക്കുകയും ചെയ്തിരുന്നു.

തട്ടേക്കാട്‌ ബോട്ട്‌ ദുരന്തത്തിന്‌ കാരണം അനാസ്ഥയാണെന്ന്‌ ജസ്റ്റിസ്‌ പരീത്പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഉള്‍നാടന്‍ ജലഗതാഗതം സംബന്ധിച്ച്‌ സമഗ്ര നിയമനിര്‍മാണം നടത്തണമെന്നും കമ്മിഷന്‍റെ ശുപാര്‍ശയില്‍ ഉൾപ്പെടുത്തിയിരുന്നു. 214 പേജുകളുള്ള റിപ്പോര്‍ട്ടില്‍ 86 നിര്‍ദ്ദേശങ്ങളാണുള്ളത്‌. ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് തട്ടേക്കാട്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ കമ്മീഷന്‍ കണ്ടെത്തി. അനാസ്ഥ കാട്ടിയ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന്‌ റിപ്പോര്‍ട്ട്‌ ശൂപാര്‍ശ ചെയ്യുന്നു. ഉള്‍നാടന്‍ ജലഗതാഗത മേഖലയില്‍ സുരക്ഷ ഉറപ്പാക്കത്തക്ക വിധത്തില്‍ നിയമനിര്‍മ്മാണം വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

105 സാക്ഷികളെ കമ്മിഷനെ വിസ്തരിച്ചു. ബോട്ടുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിനുള്ള നിലവിലുള്ള സംവിധനം പൊളിച്ചെഴുണം. കാലപ്പഴക്കമുള്ള ബോട്ടുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ടോ എന്ന്‌ പരിശോധിക്കാന്‍ നിരീക്ഷണം വേണം. സ്കൂളുകള്‍ വിനോദയാത്ര സംഘടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ പാലിക്കപ്പെടുന്നതായി ഉറപ്പ്‌ വരുത്തണം. നീന്തല്‍ പാഠ്യേതര വിഷയമായി ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 14 വർഷം മുൻപ് നടന്ന ദുരന്തത്തിന്റെ നഷ്ടഭാരവുമായി എളവൂര്‍ എന്ന ഗ്രാമവും, മനഃപൂർവ്വം വരുത്തിവെച്ച അപകടത്തിന്റെ ദുഃഖം ഉള്ളിലൊതുക്കി പെരിയാറും കലായവനികയിലേക്ക് ഒഴുകുന്നു.

You May Also Like

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...