Connect with us

Hi, what are you looking for?

NEWS

ആശങ്ക ഒഴിയാതെ തട്ടേക്കാട് പക്ഷി സങ്കേതം: ചതിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിൽ നാട്ടുകാർ, പോരാട്ടം തുടരുമെന്ന് സിജുമോൻ ഫ്രാൻസിസ്

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര വന്യജീവി ബോർഡിൻറ്റെ മീറ്റിങ്ങിൽ പ്രതിനിധിസംഘത്തിൻറ്റെ റിപ്പോർട്ട് പരിഗണനക്ക് വരുമെങ്കിലും പ്രദേശവാസികൾ ചതിക്കപ്പെട്ടിട്ടുണ്ടന്നാണ് നിലവിൽ ലഭ്യമായിട്ടുള്ള രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. 2023 ജനുവരി 19 ന് കൂടിയ സംസ്ഥാന വന്യജീവി ബോർഡാണ് സങ്കേതത്തിനുള്ളിലെ 9 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലയും, ഏതാണ്ട് പന്തീരായിരത്തോളം വരുന്ന ജനങ്ങളും ഉൾപ്പെട്ട് വരുന്ന പ്രദേശങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്. ആ ശുപാർശ പരിഗണനയിലിരിക്കെ 2023 ഒക്ടോബർ 11, 13 തീയതികളിൽ കേരളത്തിലെ ശെന്തുരുണി, കൊട്ടിയൂർ, ഇടുക്കി, വയനാട്, പീച്ചി – വാഴാനി, ചിമ്മിണി, മലബാർ വന്യജീവി സങ്കേതം, മംഗളവനം, സയലൻറ്റ് വാലി, പറമ്പിക്കുളം കടുവാ സങ്കേതം എന്നി വന്യജീവി സങ്കേതം കൂടാതെ തട്ടേക്കാടിൻറ്റെഉൾപ്പെടെ പതിനൊന്ന് സങ്കേതങ്ങളുടെ ഇ എസ് ഇസഡ് (ബഫർ സോൺ) സംബന്ധിച്ച വിജ്‍ഞാപനമിറക്കാൻ കേന്ദ്രത്തിന് ശുപാർശ നൽകിയത്.

തട്ടേക്കാടിൻറ്റെ കാര്യത്തിൽ 1983 ൽ നിശ്ചയിച്ച വടക്കേ അതിർത്തിയായ കുട്ടമ്പുഴ ആറിന് സമാനമായി ഒരു കിലോമീറ്റെർ ആണ് ബഫർസോൺ നിശ്ചയിച്ചിരിക്കുക. തട്ടേക്കാടുമുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങൾ കേന്ദ്രസംഘത്തിൻറ്റെ ശുപാർശപ്രകാരം സങ്കേതത്തിൻറ്റെ അതിർത്തിയിൽ നിന്നും ഒഴിവാക്കിയാൽ പോലും ഇ എസ് ഇസഡ് പരിധിയിൽ വരും. ഫലത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന നടപടിക്രമങ്ങൾ പ്രഹസനമായി മാറും. 2023 ജനുവരി 19 ന് കൂടിയ സംസ്ഥാന വന്യജീവി ബോർഡ് അതിർത്തി പുനർനിർണ്ണയിക്കാൻ തീരുമാനമെടുത്തിട്ട് അതിൻമേലുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ എന്തിനാണ് 2023 ഒക്ടോബറിൽ തന്നെ സംസ്ഥാന സർക്കാർ അതിർത്തിക്ക് പുറത്തേക്ക് വരുന്ന ബഫർസോൺ വിജ്‍ഞാപനത്തിനുള്ള ശുപാർശ അയച്ചത് എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ഇക്കാര്യത്തിൽ യാതൊരു വ്യക്തതയുമില്ലാത്ത ജനപ്രതിനിധികൾ കേന്ദ്രസംഘത്തിൻറ്റെ സന്ദർശനം നിയന്ത്രിച്ചതും, പബ്ലിക് ഹിയറിങ്ങിനായി കാത്തുനിന്നവരെ കാണാൻ അനുവദിക്കാതെ മടക്കിഅയച്ചതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള അവസരവും രാഷ്ട്രീയ ഇടപെടീലിലൂടെ നഷ്ടമാക്കി.

42 വർഷക്കാലം നീതി നിഷേധിക്കപ്പെട്ട് സങ്കേതത്തിനുള്ളിൽ കഴിഞ്ഞ ഒരു സമൂഹത്തിനുവേണ്ടി പോരാടിയത് പാഴാക്കില്ലന്നും, സർക്കാർ കേന്ദ്രത്തിലേക്കയച്ചിരിക്കുന്ന ബഫർസോൺ വിജ്ഞാപനം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതിർത്തി പുനർനിർണ്ണയത്തിൽ എന്നതുപോലെതന്നെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും, ഫാം (FARM) ജന. സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

NEWS

കോതമംഗലം: – തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിൻ്റെ പുരയിടത്തിലെ കൃഷി ക ളാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. തെങ്ങ്, വാഴ,...

NEWS

കോതമംഗലം :- ഏറെ നാളത്തെ പ്രക്ഷോഭങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽ നിന്നും ജനവാസ മേഖല ഒഴിവാക്കുന്നതിനുള്ള ആദ്യപടിയായി സർവ്വേക്ക് ഇന്ന് തുടക്കം കുറിച്ചു. 1983- ലാണ് തട്ടേക്കാട് പക്ഷി സങ്കേതം ആരംഭിച്ചത്....

NEWS

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...

NEWS

തിരുവനന്തപുരം : സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട...

EDITORS CHOICE

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്....

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക്...

error: Content is protected !!