ACCIDENT
കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി

പോത്താനിക്കാട് : പുളിന്താനത്തിന് സമീപം കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ മാവുടി കവലക്ക് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ദിവസങ്ങൾ മാത്രം പ്രായമുള്ള കൈ കുഞ്ഞ് അടക്കം അഞ്ചു പേർ ഭാഗ്യം കൊണ്ടാണ് മാരകമായ പരുക്കുകൾ ഏൽക്കാതെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തെത്തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രo പൂർണ്ണമായി തകർന്നു.
ACCIDENT
കോതമംഗലത്ത് ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കോതമംഗലം: ദേശീയ പാതയില്‍ കുത്തുകുഴി അയ്യങ്കാവിൽ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. അയിരൂര്‍പ്പാടം പൈമറ്റം വീട്ടില്‍ സാലി സേവ്യറിനാണ് (60) സാരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിന് സാലി റോഡ് കുറുകെ കടക്കുമ്പോഴാണ് ബൈക്കിടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ സാലിയെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികരായ ആലുവ ഇടത്തല സ്വദേശികളായ സഹല്‍ (25), ഫാത്തിമ (21) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ACCIDENT
പോത്താനിക്കാട് വീടിന് തീപിടുത്തം: 5 ലക്ഷം രൂപയുടെ നാശനഷ്ടം

പോത്താനിക്കാട് : ആളില്ലാതിരുന്ന വീടിന് തീപിടുത്തമുണ്ടായി. തൃക്കേപ്പടിയില്‍ പോഞ്ചാലില്‍ പി.ആര്‍ ശിവന്റെ വീടിനാണ് ഇന്ന് പുലര്‍ച്ചെ 5 ഓടെ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ മേശ, കസേര, കട്ടില്‍, അലമാര, എന്നിവ കൂടാതെ മറ്റു ഗൃഹോപകരണങ്ങളും, സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണമായി കത്തി നശിച്ചു.വീടിന്റെ അടുക്കളയൊഴികെയുള്ള എല്ലാ മുറികളിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ശിവനും ഭാര്യ മേനകയും മകന്‍ ഉണ്ണിയും മലയാറ്റൂരിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ഞായറാഴ്ച പോയിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവന്‍ പറഞ്ഞു. പോത്താനിക്കാട് പോലീസ് സ്ഥലം സന്ദര്‍ശിച്ചു മേല്‍നടപടികള്‍ സ്വീകരിച്ചു.
ACCIDENT
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം സ്വദേശി: എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ സൗദി അറേബ്യയിലെ ആശുപത്രിയില്‍

കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍ ആണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകര്‍ ആരംഭിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഏഴ് മാസം മുമ്പാണ് ട്രെയിലര്‍ ഡ്രൈവറായി ഫൈസല്‍ എത്തിയത്. റിയാദില്‍ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടില്‍ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത് കാണാന്‍ സാധിക്കാത്തതാണ് അപകട കാരണം. വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാലാണ് ഫൈസല്‍. ഇടുപ്പിന് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ നില അല്‍പം മെച്ചപ്പെടും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 32,000 റിയാല്‍ നഷ്ടപരിഹാരം ഫൈസല്‍ നല്‍കണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാന്‍ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇന്‍ഷുറന്‍സ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചു. പിതാവ് നഷ്ടപ്പെട്ട ൈഫസല്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
CRIME7 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
You must be logged in to post a comment Login