NEWS
കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകൾ ഉൾപ്പെടുന്ന കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതി വേഗത്തിലാക്കണമെന്ന് എം.പി.

കോതമംഗലം: കൊച്ചി-തേനി ഗ്രീൻ ഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ 3(a) നോട്ടിഫിക്കേഷൻ വന്നതിനു ശേഷം പ്രത്യേക ചുമതലയുള്ള ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിച്ചതൊഴിച്ചാൽ പിന്നീടൊരു നടപടിയും ഉണ്ടായില്ല. നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് സർവ്വേ നടപടികൾക്കായുളള ക്രമീകരണങ്ങൾക്കും, മറ്റ് അനുബന്ധ ജോലികൾക്കുമായുള്ള 100 ഓളം ഉദ്യോഗസ്ഥർ ആവശ്യമായിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്യോഗസ്ഥനൊഴികെ മറ്റാരും നിയമിക്കപ്പെട്ടില്ല. പദ്ധതിയുടെ പകുതിയിലേറെ കടന്നുപോകുന്ന ഇടുക്കി ജില്ലയിൽ ആദ്യം ഇറക്കിയ 3-a നോട്ടീഫിക്കേഷൻ പിൻവലിക്കപ്പെട്ടിരിക്കുകയാണ്.
പദ്ധതിയുടെ സ്കെച്ചും, പ്ലാനും ഉൾപ്പടെ പ്രസിദ്ധപ്പെടുത്തുന്ന 3A നോട്ടിഫിക്കേഷൻ, തുടർന്നുള്ള 3C, 3D, 3G, 3H, എന്നീ നോട്ടീഫിക്കേഷനുകൾ 2022 മാർച്ച് 31 ന് മുമ്പ് പുറത്തിറങ്ങേണ്ടതാണ്. എന്നാൽ നടപടികൾ ഒരിടത്തും എത്തിയിട്ടില്ല. മരടിൽ നിന്നുമുള്ള തുടക്കഭാഗത്തെ അലൈൻമെന്റ് ഫിക്സേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉൾപ്പടെ വളരെപ്പെട്ടന്ന് പരിഹരിക്കുമെന്നും, 3a നോട്ടിഫിക്കേഷൻ അനുസരിച്ചുളള നടപടികൾ വൈകുന്നത് അപ്രതീക്ഷിതമായ കാലതാമസം ക്ഷണിച്ചു വരുത്തുമെന്നും നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദ്രർ, ഡീൻ കുര്യാക്കോസ് എം.പി യുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
കേരളത്തിൻറെ മദ്ധ്യഭാഗത്ത് കൂടി കൊച്ചി മുതൽ തമിഴ്നാടുമായുള്ള യാത്രക്ക് വളരെയധികം സമയ ലാഭം ലഭിക്കുന്ന പദ്ധതി യാഥാർഥ്യമായാൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായി ഇത് മാറും. കേരളത്തിൽ പദ്ധതിയുടെ 80% വും ഇടുക്കി പാർലമെന്റ് മണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം മരട് മുതൽ തമിഴ്നാട് അതിർത്തിയിൽ ചതുരംഗപ്പാറ വില്ലജ് വരെ നീണ്ട് നിൽക്കുന്ന ബൃഹത് പദ്ധതിയാണ് പുതിയ ഭാരത് മാല എൻ. എച്ച് 85 (കൊച്ചി-തേനി) ഗ്രീൻ ഫീൽഡ് അലൈൻഡ്മെൻറ്. നിലവിലുള്ള കൊച്ചി-ധനുഷ്കോടി എൻ. എച്ച് 85 ൻറെ ഒരിടത്തും ഈ പദ്ധതി കൂട്ടിമുട്ടുന്നില്ല. എറണാകുളം വരെ ഏകദേശം 100 കി. മീ.ന് മുകളിൽ ലാഭം കണക്കാക്കുന്ന ഈ പദ്ധതിയുൾപ്പെടെ, കഴിഞ്ഞ ബഡ്ജറ്റിൽ നാഷണൽ ഹൈവേ വികസനത്തിനായുള്ള 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ ഉപരിതല ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡിനു സമാന്തരമായിട്ടുള്ള 6 വരി പാതയും കേന്ദ്ര പരിഗണനയിൽ ആണ്.
എറണാകുളം കണയന്നൂർ താലൂക്കിലെ മരട് തെക്കുംഭാഗം, നഡമ, കുരീക്കാട്, തിരുവാങ്കുളം, വില്ലേജുകളും കുന്നത്ത്നാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുകളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻചോല, കൽക്കൂന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് നിർദ്ദിഷ്ട എൻ. എച്ച് 85 (കൊച്ചി-തേനി) – ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെന്ന് എം.പി. വ്യക്തമാക്കി.
ചിത്രം: മൂവാറ്റുപുഴ പി.ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസിൽ വച്ച് പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദറുമായി നടന്ന ചർച്ച.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം