NEWS
കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

കോതമംഗലം:-കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടന്നു.മഴക്കാല മുന്നൊരുക്കമെന്ന നിലയില്‍ വിവിധ വകുപ്പുകളില്‍ നിന്നും സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് എം എല്‍ എ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.കൂടാതെ താലൂക്ക് പരിധിയിലുളള എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ജോലികളും പി ഡബ്ല്യു ഡി വിഭാഗവുമായി ബന്ധപ്പെട്ട റോഡ് നിര്‍മ്മാണ അറ്റുകുറ്റപണികൾ മഴക്കാലത്തിന് മുന്‍പായി തന്നെ ചെയ്തു തീര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു.പുന്നേക്കാട് – ചേലാട് റോഡുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു.നേര്യമംഗലം റോഡിന്റെ വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ പി ഡബ്ല്യു ഡി റോഡ്സ് വിഭാഗത്തിന് എം എല്‍ എ നിര്‍ദ്ദേശം നല്‍കി.വാരപ്പെട്ടി പഞ്ചായത്തിലെ ഇലക്ട്രിസിറ്റി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ അടിയന്തിരമായി കെ എസ് ഇ ബി വിഭാഗത്തില്‍ നിന്നും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മുന്‍സിപ്പാലിറ്റിയിലേയുംപഞ്ചായത്തുകളിലേയും പ്രദേശങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുളളതുംഅപ്രകാരം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണെന്നും യോഗത്തില്‍ ചര്‍ച്ച ഉണ്ടായി.എം വി ഐ പി,എം ഐ വകുപ്പുകൾ കനാലിന്റെ നവീകരണത്തിനും വ്യത്തിയാക്കലിനും അടിയന്തിര പ്രാധാന്യം നല്‍കേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.മൈനര്‍ ഇറിഗേഷന്‍ കുടിവെള്ള വിതരണം സംബന്ധിച്ചുളള പ്രശ്‌നങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.എം വി ഐ പി യെ പ്രതിനിധീകരിച്ചുളള വകുപ്പ് ഉദ്യോഗസ്ഥര്‍ വികസന സമിതി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതാണെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.അപകടഭീഷണിയായി നില്‍ക്കുന്ന വന്‍മരങ്ങള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഉളളത് വെട്ടി മാറ്റുന്നതിനുളള നടപടി സ്വീകരിക്കേണ്ടതായും,മഴക്കാലത്ത് അത്തരം മരങ്ങൾ കടപുഴകി വീണാല്‍ വൻദുരന്തമുണ്ടാകാന്‍ സാധ്യതയുളളതായും യോഗം ചര്‍ച്ച ചെയ്തു.ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ട്രാഫിക് പരിഷ്കരണങ്ങള്‍ നിര്‍ബന്ധമായും പ്രൈവറ്റ്,കെ എസ് ആര്‍ ടി സി ബസുകള്‍ പാലിക്കേണ്ടതും,ടി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ്,പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.നേര്യമംഗ ലത്ത് ബോട്ടിംങ് കൊണ്ടുവന്ന എം എല്‍ എ യെ യോഗം അഭിനന്ദിച്ചു.ചേലമലയില്‍ ട്രക്കിംങ് അനുവദിക്കുന്നത് വിനോദ സഞ്ചാര മേഖലക്ക് ഗുണം ചെയ്യുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സ്‌കൂള്‍,കോളേജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം കൂടുന്നതായും ബന്ധപ്പെട്ട എക്സൈസ് വകുപ്പുകള്‍ ജാഗ്രത പുലര്‍ത്തേണ്ടതായും ആവശ്യപ്പെട്ടു.മുന്‍സിപ്പൽ ചെയര്‍മാന്‍ കെ കെ ടോമി,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ നായര്‍,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പോത്താനിക്കാട്‌പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ ദാനി,റഷീദ സലിം,മുൻസിപ്പൽ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അജു മാത്യു,തഹസില്‍ദാര്‍ റെയ്ച്ചൽ കെ വര്‍ഗ്ഗീസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വകുപ്പ് മേധാവികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
NEWS
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :- കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS7 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS1 week ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CHUTTUVATTOM1 day ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ