Connect with us

Hi, what are you looking for?

CHUTTUVATTOM

ശ്രുതിക്കിനി പറക്കാം ജയരാജിന്റെ സ്നേഹചിറകിൽ

മൂവാറ്റുപുഴ: ജന്മനാ ചലിക്കാന്‍ കഴിയാത്ത ശ്രുതിയുടെ ജീവിതമോഹങ്ങള്‍ക്ക് ചിറകായി ജയരാജിന്റെ സ്നേഹ കരങ്ങൾ . തന്റെ പരിമിതികള്‍ വിവാഹ ജീവിതത്തിന് തടസ്സമാണെന്ന ശ്രുതിയുടെ ധാരണയാണ് പൂര്‍ണ്ണ ആരോഗ്യവാനായ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജയരാജന്റെ സ്നേഹ തണലിലേക്ക് അലിയിച്ചുചേര്‍ത്തത്. സെറിബെല്‍ പാള്‍സി രോഗത്തെ തുടര്‍ന്നാണ് ജന്മനാ ശ്രുതിക്ക് ചലനശേഷി നഷ്ടപ്പെട്ടത്. മുവാറ്റുപുഴ തൃക്കളത്തൂര്‍ പുഞ്ചക്കാലായില്‍ ആര്‍ സുകുമാരന്റെയും സുജ സുകുമാരന്റെയും മകളാണ് ശ്രുതി.

ജന്മനാ തന്നെ രോഗം ശ്രുതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. നവജാത ശിശുക്കളുടെതായ യാതൊരു ചേഷ്ടകളും കാണിക്കാന്‍ കഴിയുകയോ തലപോലും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത  അവസ്ഥയിലായിരുന്നു.നടക്കുകയോ ഇരിക്കുകയോ കരയുക പോലും ചെയ്യാറുണ്ടായിരുന്നില്ലാത്ത
പെണ്‍കുഞ്ഞിനെ വീല്‍ ചെയറിന്റെ സഹായത്താല്‍
ജീവിതത്തിന്റെ ഓരോ പടിയും ചുവട് വെപ്പിച്ചതിന് പിന്നില്‍ സുകുമാരന്‍-സുജ ദമ്പതികളും സഹോദരന്‍ ആനന്ദും നടത്തിയത് സമര്‍പ്പിത സ്നേഹത്തിന്റെയും പിന്തുണയുടെയും വര്‍ഷങ്ങളായിരുന്നു.കേരളത്തിലും പുറത്തുമായി ചികിത്സിക്കാത്ത ഇടങ്ങളില്ല. – നിരന്തരമായ ചികിത്സയുടെ ഫലമായി ഒരു കൈ ഭാഗികമായി ചലിപ്പിക്കുവാനും   എഴുതുവാനും അതിലൂടെ പഠനത്തിൽ തൻ്റെ മിടുക്ക് തെളിയിക്കുവാനും ശ്രുതിക്ക് സാധിച്ചു.
യുപി വിദ്യാഭ്യാസം സ്‌ക്കുളില്‍ നടത്തുന്നത് കുട്ടിക്ക് ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും പല സ്‌ക്കൂള്‍ അധികൃതരും ശ്രുതിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. പിന്നെ വീട്ടിലിരുന്ന് അമ്മ സുജയുടെ ശിക്ഷണത്തിലായിരുന്നു യു പി വിദ്യാഭ്യാസം. പത്താം തരത്തില്‍ പരീക്ഷയെഴുതാന്‍ സെന്ററിനായും പല സ്‌ക്കൂളുകളെ സമീപിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
കുട്ടിക്ക് നന്നായി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും തങ്ങളുടെ റിസള്‍ട്ടിനെ അത് ബാധിക്കുമെന്നുമായിരുന്നു
സ്‌ക്കൂള്‍ അധികൃതരുടെ പ്രതികരണം. എന്നാല്‍ മണ്ണൂര്‍ എന്‍ എസ് എസ് സ്‌ക്കൂള്‍ അധ്യാപകര്‍ ശ്രുതിക്ക് എല്ലാ പിന്തുണയും നല്‍കി , ഡിസ്്റ്റിംഗ്ഷനോടെ എസ് എസ് എല്‍ സി പാസ്സായാണ് ശ്രുതി ഗുരുക്കന്‍മാര്‍ക്ക്  സഹകരണത്തിന് ദക്ഷിണ നല്‍കിയത്. പ്‌ളസ്ടു വിദ്യാഭ്യാസത്തിനായി കീഴില്ലം സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ ചേര്‍ന്നും അതും ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.
10 വയസുമുതല്‍ തുടങ്ങിയ വീല്‍ ചെയര്‍ ജീവിതത്തിനിടയില്‍ ക്ളാസുകളില്‍  പോകാതെ തന്നെ ബിക്കോമും കോര്‍പ്പറേഷനും പാസായി, ഇപ്പോള്‍   ഭാരതീയാർ യൂണിവേഴ്സിറ്റിക്ക് കീഴില്‍ എം ബി എയും ചെയ്യുന്നു.പി എസ് സി പരീക്ഷകളിലും സഹകരണ ബോര്‍ഡ് പരീക്ഷകളിലും മികവ് പുലര്‍ത്തുമെങ്കിലും വീല്‍ ചെയറില്‍ ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ബോഡംഗങ്ങള്‍ നെറ്റി ചുളിയ്ക്കും.സര്‍ക്കാര്‍ അംഗ പരിമിതര്‍ക്ക് സംവരണം നല്‍കിയതൊടെ ശ്രുതിയുടെ ജോലി എന്ന മോഹം പൂവണിഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ ജീവിനക്കാരിയാണ് . ഇപ്പോള്‍ സീനിയര്‍ ക്ളാര്‍ക്കായി ജോലി ചെയ്യുന്നു. പഠനത്തില്‍ മാത്രമല്ല പാട്ടിലും പടം വരയിലും കഥാകവിതാ രചനയിലും ശ്രുതി തൻറെ മികവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം വീല്‍ ചെയറില്‍ ജീവിതം  ചിലവഴിച്ചതിനാൽ നട്ടെല്ല് വളഞ്ഞ് വീല്‍ ചെയറില്‍ പോലും ഇരിക്കാന്‍ കഴിയാതായി. പല ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും സ്കോളിയോസിസ് എന്ന രോഗമാണെന്നും ശസ്ത്രക്രീയയല്ലാതെ മറ്റ് ചികിത്സയില്ലെന്നുമായിരുന്നു മറുപടി. പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രീയക്ക് അപകടകരമായ നിരവധി ഫാക്ടറുകളുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.  എന്നാല്‍  ശ്രുതിയും കുടുംബവും  ഈ പ്രതിസന്ധിയെ  നേരിടുവാന്‍  തീരുമാനിച്ചു. അന്വേഷണത്തിനൊടുവിൽ അമൃത ആശുപത്രിയിലെ ഡോ.കൃഷ്ണകുമാറിൻറെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിചാരിതമായി  പരിചയപ്പെട്ട അധ്യാപകന്‍ കൂടിയായ സുഹൃത്ത് ജയരാജ് ഈ സമയത്തെല്ലാം ശ്രുതിക്ക് മാനസിക പിന്തുണ നല്‍കി.

തന്റെ ജീവിതത്തെ ചലനാത്മകമാക്കാന്‍ ജയരാജ് താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രുതി തന്റെ പരിമിതികളുടെ ബോധ്യത്താല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ചെക്ക്പ്പിനായി
ആശുപത്രിയിലെത്തിയപ്പോള്‍ ഡോ ക്ൃഷ്ണകുമാര്‍ തന്നെയാണ് ശ്രുതിയെ വിവാഹജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. തന്റെ പരിമിതികള്‍ നല്ലവണ്ണം ബോധ്യമുള്ളയൊരാളെ കണ്ടെത്താനും ഡോക്ടര്‍ നിര്‍ദേശിച്ചു.   പിന്നീട് ജരാജിന്റെ ആഗ്രഹത്തോട് ശ്രുതി സമ്മതം മൂളി. അങ്ങിനെ സൗദിയില്‍ എഞ്ചിനീയറിംഗ് ജോലിയുള്ള തൃക്കാരിയൂര്‍ മോളത്തേകുടിയില്‍ ശിവന്‍ -രാജമ്മ ദമ്പതികളുടെ മകനായ ജയരാജ് ശ്രുതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി, സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹവും നടത്തി. ഇരു വീട്ടുകാരുടെയും വളരെ അടുത്ത ബന്ധുകളെ മാത്രം പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരവും കഴിഞ്ഞ ദിവസം നടന്നു.മോട്ടാര്‍ ഘടിപ്പിച്ച വീല്‍ ചെയറിലാണ് ശ്രുതിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും. രണ്ട് കാലുകളും ഒരു കൈക്കും പൂര്‍ണ്ണമായും സ്വാധീനമില്ല.
ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ശ്രുതി ജോലിയടക്കം ചെയ്യുന്നത്. മോട്ടാര്‍ ഘടിപ്പിച്ച വീല്‍ ചെയറിലിരുന്നത് ശ്രുതി തന്റെ പ്രണയാതുരമായ ജീവിതത്തിന്റെ ഈണം ഇടുകയാണ് ജയരാജിന്റെ അനശ്വരമായ സ്നേഹത്തിന്റെ താളത്തില്‍…..

അംഗപരിമിതരായ യുവതികള്‍ക്ക് എന്നും ഊര്‍ജ്ജമാണ് ശ്രുതിയുടെ പോരാട്ടവീര്യം,ഒപ്പം എല്ലാ പരിമിതികൾക്കുമപ്പുറമാണ് യഥാര്‍ത്ഥ സ്നേഹമെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കുകയാണ് ജയരാജ് എന്ന യുവാവ്. മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും
വാക്താരികളല്ല , പ്രവൃത്തിയാണ് പ്രധാനമെന്ന്  ഈ ചെറുപ്പക്കാരൻ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. പേഴയ്ക്കാപ്പിള്ളി മുളവൂര്‍ കല്ലുങ്കല്‍ അബ്ബാസ് (57) നാണ് മൂവാറ്റുപുഴ...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

CRIME

മൂവാറ്റുപുഴ: വയോധികയുടെ സ്വർണ്ണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി സെൽവി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ...

NEWS

കോതമംഗലം: രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ പിതൃദിന ആഘോഷം നടത്തി. കോതമംഗലം രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതൃദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതമാകുന്ന തോണിയിലെ...

error: Content is protected !!