കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ കേന്ദ്രങ്ങളിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദീർഘകാല ജനകീയ ആവശ്യം ഇപ്പോഴും ശക്തമാണ്.
വൈഎംസിഎ പ്രസിഡൻ്റ്, ടോമി ചെറുകാട്ട് അധ്യക്ഷത വഹിച്ചു.സെമിനാർ കൺവീനർ എം.എസ്.എൽദോസ് വിഷയ അവതരണം നടത്തി, പ്രൊഫ. ബേബി എം.വർഗീസ് സെമിനാർ നയിച്ചു. ഡോ. ബിനോയ് ദാസ് മോഡറേറ്റർ ആയി.
ചരിത്രപരവും, ഭൂമിശാസ്ത്രപരമായ വസ്തുതകൾ നിരത്തി വികസനവും, ഭരണപരവുമായി ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതമായ സേവനങ്ങൾ പ്രത്യേകിച്ച് വിദ്യാഭ്യാസം,ആരോഗ്യം, ഗതാഗതം,റവന്യൂ, പൊതുസേവനങ്ങൾ തുടങ്ങിയ ഇതര മേഖലകളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും, എറണാകുളം ജില്ലയ്ക്ക് അനുവദിക്കുന്ന കോടികളുടെ വികസനം ഫണ്ട് ജില്ലാ ആസ്ഥാന പ്രദേശങ്ങളിൽ മാത്രം ചിലവഴിച്ച് കിഴക്കൻ മേഖലയോടുള്ള അവഗണന പുതിയ ജില്ല രൂപീകൃതമായാൽ പരിഹരിക്കപ്പെടും.
ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിനും, സമീപപ്രദേശങ്ങളിലും വലിയ ടൂറിസം മേഖലയ്ക്കുള്ള സാധ്യതയും, മുടങ്ങിക്കിടക്കുന്ന കോതമംഗലം – കാക്കനാട് റോഡ് പുനരാരംഭിക്കുന്നതിനും,ആലുവ-മൂന്നാർ രാജപാത ഗതാഗത യോഗ്യമാക്കുന്നതിനും സമീപപ്രദേശത്തെ വന്യജീവി ആക്രമണത്തിനും പരിപൂർണ്ണ പരിഹാരത്തിനും പുതിയ ജില്ലാ രൂപീകരണത്തിലൂടെ സാധ്യമാകുമെന്നും വിലയിരുത്തി.
പുതിയ ജില്ല രൂപീകരണത്തിനായി ജനപ്രതിനികളുടെയും, വിവിധ സാമൂഹിക, സാംസ്കാരിക, ആത്മീയ,വിദ്യാഭ്യാസ, വ്യാപാര,സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ച് ജനകീയ ബോധവൽക്കരണവും സർക്കാരിനെ വിശദമായ നിവേദവും നൽകുവാനും ആവശ്യമെങ്കിൽ ശക്തമായ ജനകീയ പക്ഷോഭത്തിനും രൂപംനൽകുവാനും യോഗം തീരുമാനിച്ചു.
കെ.റ്റി.മത്തായിക്കുഞ്ഞ്,പി.സി.സ്കറിയ,ജോർജ് മാത്യു,അഡ്വ.റ്റി.ജെ.ജോർജ്, കെ.പി.പോൾ, അഡ്വ.കെ.ഐ.ജേക്കബ്, ഡോ.ജേക്കബ് ഇട്ടൂപ്പ്, ബേബിച്ചൻ നിധീരിക്കൽ,മാർട്ടിൻ കീഴേമാടൻ,അഡ്വ.സി.കെ. ജോർജ്,പി.കെ. അവിരാച്ചൻ,റിട്ട.ജസ്റ്റിസ് ടി.വി.മാത്യു,കെ.പി. കുര്യാക്കോസ്,തോമസ് ഗീവർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു.




















































