NEWS
പ്രളയത്തിൽ വീട് തകർന്ന നിർധന കുടുംബത്തിന് വീടെന്ന സ്വപ്‍നം യഥാർത്ഥ്യമാക്കി സേവാഭാരതി.

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ഭാഗത്ത് 2018ലെ പ്രളയത്തിൽ തകർന്ന കലയത്തോലിൽ വീട്ടിൽ ഷാജിയുടെ വീട് സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി പുനർ നിർമിച്ചു നൽകി. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തെ കൂലിവേല ചെയ്താണ് ഷാജി നോക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും നടത്തുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നതിനിടയിലാണ് 2018ലെ പ്രളയം ഷാജിയുടെ വീടുകൂടി കവർന്നെടുത്തത്. തുടർന്ന് താൽക്കാലിക ഷെഡിലേക്ക് താമസം മാറിയ കുടുംബത്തിന് പുതിയൊരു വീട് നിർമ്മിക്കുക എന്ന കാര്യം ചിന്തിക്കുവാൻ കൂടി സാധിക്കാത്ത അവസ്ഥയായിരുന്നു.
അതിനിടയിലാണ് ഈ നിർധന കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട സേവാഭാരതി പ്രവർത്തകർ ഷാജിയുടെ കുടുംബത്തിന് വീടൊരുക്കുവാനായി രംഗത്തെത്തിയത്. 9മാസം കൊണ്ട് വീട്പണികൾ പൂർത്തീകരിക്കുകയും, റിപബ്ലിക് ദിനമായ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന സേവാപ്രമുഖ് എം സി വത്സൻ പുതിയ വീടിൻറെ താക്കോൽ ദാനം നടത്തുകയും ചെയ്തു.
രാഷ്ട്രീയ സ്വയം സേവക സംഘം എറണാകുളം വിഭാഗ് കാര്യവാഹ് എൻ എസ് ബാബു ഗൃഹ പ്രവേശന ചടങ്ങിൽ ദീപപ്രോജ്വലനം നടത്തി. താലൂക് സംഘചാലക് ഇ എൻ നാരായണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സി ബി രാമചന്ദ്രൻ, ഭവന നിർമ്മാണ സമിതി അദ്ധ്യക്ഷൻ പി ആർ ബിജു, സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി മണികണ്ഠൻ ,ജില്ലാ കാര്യവാഹ് പി ജി സജീവ്, ആർ സന്ദീപ്, സി എം ദിനൂപ്, പി ആർ മധു, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
സമൂഹത്തിൻ്റെ അശ്രയ കേന്ദ്രമാണ് സേവാഭാരതി: ശ്രീ MC വൽസൻ. പൊതു സമൂഹത്തിന് ഏത് മേഖലയിലാണോ ആവശ്യം വരുന്നത് ആ പ്രവർത്തനം ഏറ്റെടുത്ത് സാന്ത്വനം നൽകുന്ന സംഘടനയാണ് സേവാഭാരതി. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുട്ടമ്പുഴ മണികൺഠൻ ചാൽ ഷാജിയുടെ വീടിൻ്റെ താക്കോൽ ദാനം നിർവഹിച്ചുകൊണ്ട് അദ്ധേഹം പറഞ്ഞു. കേരളത്തിൽ സേവാഭാരതി വീടു നഷ്ടപ്പെട്ടവർക്ക് പുനർജനി പദ്ധതിയുടെ ഭാഗമായി 1000 വീടുകൾ നിർമിച്ചു നൽകി എന്നും അദ്ധേഹം പറഞ്ഞു. സർക്കാർ സംവിധാനത്തിനു പോലും കടന്ന് ചെല്ലാൻ സാധിക്കാത്ത കേരളത്തിലെ അട്ടപ്പാടി അടക്കമുള്ള വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ വീടുകളുടെ നിർമ്മാണം നടത്താൻ സേവാഭാരതിക്ക് സാധിച്ചു. പ്രളയത്തിൽ സ്വന്തമായി ഉണ്ടായിരുന്ന വിടു നഷ്ടപ്പെട്ട സേവാഭാരതി പ്രവർത്തകൻ പോലും സ്വന്തം സ്ഥലത്ത് മറ്റൊരാൾക്ക് വീടു നിർമിക്കാൻ മുന്നിട്ടിറങ്ങുന്നു എന്നതാണ് സേവാഭാരതിയെ സമൂഹത്തിൻ്റെ സംഘടനയാക്കി മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു.
CRIME
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. തൊണ്ടിയായി 4.5 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ രജുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് കെ കെ, നവാസ് സിഎം , ബിജു ഐസക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനുമോള്‍ ദിവാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
CRIME
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8നാണ് സിദ്ദിഖ് ജയില്‍ മോചിതനായത്. മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍, ബേക്കറികള്‍ തുടങ്ങിയവ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. രാത്രിയില്‍ പെട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് കൂടി തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
NEWS
ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആണ് ഈ ആവശ്യം ഉന്നയിച്ചത്. 2014 മാർച്ചിലാണ് യുപിഎ സർക്കാർ കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ വഴിയായി ജനവാസ കേന്ദ്രങ്ങളെയും , കൃഷി സ്ഥലങ്ങളെയും , തോട്ടങ്ങളെയും ഒഴിവാക്കി 9993.7 ച.കി.മീ ഭാഗം ആണ് ഇ.എസ്.എ ആയി ശുപാർശ നൽകിയത്. അതിനു ശേഷം 10 വർഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തോടൊപ്പം, മറ്റു സംസ്ഥാനങ്ങളും നൽകേണ്ടിയിരുന്ന ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിന് യഥാക്രമം നൽകാൻ വീഴ്ച്ച വരുത്തി. അതേ തുടർന്ന് കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം കൂടുതൽ പ്രദേശങ്ങൾ ഇ.എസ്.എ മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. എന്നാൽ കേന്ദ്രമാവശ്യപ്പെട്ടതുപോലെ ഒഴിവാക്കേണ്ട സ്ഥലങ്ങൾ കൃത്യമായി മേഖലകൾ തിരിച്ചു നൽകാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ആയതിനാൽ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സർക്കാർ പ്രത്യേകമായി നിയോഗിച്ചിട്ടുള്ള സജ്ഞയ് കുമാർ കമ്മറ്റിക്ക് മുമ്പാകെ കേരളത്തിന്റെ നിർദ്ദേശങ്ങൾ നൽകുകയും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി ചേർത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കാലതാമസം വരുത്തിയാൽ സുപ്രീം കോടതിയുടെയുൾപ്പടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈ സാഹചര്യം പരിഗണിച്ച് ഒരോ സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധിക്കേണ്ടതാണ്. കേരളത്തെ സംബന്ധിച്ചടത്തോളം 10 വർഷക്കാലമായി കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് , അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് മന്ത്രിയെ ധരിപ്പിച്ചു. ആയതിനാൽ രണ്ടു സർക്കാരുകളും അടിയന്തിരമായി കൂടി ചേർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയതു പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് പറഞ്ഞു.
-
CRIME3 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS1 week ago
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.