കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ നിന്ന് ക്രിമിനൽ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായി ജാമ്യത്തിലറങ്ങി അന്വേഷണ ഉദ്യോഗസ്ഥരെ അർജുൻ സാമുഹമധ്യമത്തിലൂടെ ഭീണിപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് പിന്നീട് ഇയാളുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.തുടർന്ന് കണ്ണൂരിൽ പിടിയിലായ ആയങ്കിയെ കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ചയാണ് കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.
കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയതിനും ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇൻസ്‌റ്റഗ്രാമിൽ വെല്ലുവിളി സന്ദേശം അയച്ചതിനുമുള്ള കേസുകളിലാണ് അന്വേഷണം പൂർത്തീകരിക്കേണ്ടത്.
കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡി വേണമെന്ന് അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസമാണ് അനുവദിച്ചിരിക്കുന്നത്.
കസ്റ്റഡിയിൽ വാങ്ങിയെ ആയങ്കിയെ തെളിവെടുപ്പിനായി കടവന്ത്രയിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പ് പൂർത്തിയാക്കി ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.


















































