കോതമംഗലം: കോതമംഗലം എംഎ എൻജിനീയറിംഗ് കോളേജ് സിവിൽ വിഭാഗം നാലാം സെമസ്റ്റർവിദ്യാർഥി മിച്ചി പർപ്പു (20)ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്വിദ്യാഭ്യാസ മന്ത്രി റോജി ജോണിന് കെഎസ്‌യു എംഎ എഞ്ചിനിയറിംഗ് കോളേജ് യൂണിറ്റ് വൈസ് പ്രസിഡൻ്റ് അദിൽ മുഹമ്മദിൻ്റെ നേതൃത്വത്തിൽവിദ്യാർഥികൾ നിവേദനം സമർപ്പിച്ചിരുന്നു. മന്ത്രിയുടെ അങ്കമാലിയിലെ ഓഫീസിലെത്തിയാണ് നിവേദനം സമർപ്പിച്ചത്.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കേളേജുകളിലും മാർക്ക് പരിധി 18 ആയിരിക്കെ എംഎ എൻജിനീയറിംഗ് കോളേജിൽ മാത്രം അത് 22 ആണന്നും ഇത് നേടാൻ കഴിയാത്ത നിരവധി വിദ്യാർഥികൾ ഇയർബാക്ക് ആയി പഠനം മുടങ്ങി ഹോസ്റ്റലിൽ നിന്നും പുറത്തായെന്നും വിദ്യാർഥികളുടെ നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. മിച്ചിയുടെ ആത്മഹത്യക്ക് ശേഷമുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ വിദ്യാർത്ഥികൾ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളും മാനേജ്മെമെൻ്റ് അംഗീകരിച്ച് സമരംഅവസാനിക്കുകയായിരുന്നു.
ഇയർ-ബാക്ക്’ രീതി പിൻവലിക്കുകയും, അതുമൂലം പുറത്തായ എല്ലാ വിദ്യാർത്ഥികളെയും തിരിച്ചെടുക്കുകയും ചെയ്യുക,പരീക്ഷാ ഫീസ് കുറയ്ക്കുക.,-എല്ലാ വിദ്യാർത്ഥി സംഘടനകളുടെയും ക്ലാസ് പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ പ്രിൻസിപ്പലുമായുള്ള ചിട്ടയായ പ്രതിമാസ കൗൺസിൽ യോഗം ഉറപ്പാക്കുക,
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക പരാതി പരിഹാര-കൗൺസിലിംഗ് സെൽ രൂപീകരിക്കുക, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ പാടില്ല എന്നീ അഞ്ച് അവകാശങ്ങളാണ് കോളേജ് മാനേജ്മെൻ്റ് പ്രതിനിധികൾ അംഗീകരിച്ചത്.


















































