CRIME
വ്യദ്ധ ദമ്പതികളെ തലയ്ക്കടിച്ച് ശേഷം മേഷണം; അയൽവാസിയുൾപ്പെടെ രണ്ട് പേര്‍ പോലീസ് പിടിയിൽ

കോതമംഗലം; അയിരൂർപാടത്ത് കഴിഞ്ഞ മാസം അഞ്ചാം തീയതി പുലർച്ചെ ദമ്പതികളെ തലയ്ക്കടിച്ച് കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അയൽവാസിയായ യുവാവ് ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ഉപ്പുകണ്ടം ചിറ്റേത്ത് കുടി അര്‍ഷാദ് (26), മുവാറ്റുപുഴ പെഴക്കാപ്പിള്ളി നൗഫല്‍ (34) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോതമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തു കൊണ്ടുവന്നു. ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച ശേഷം വീട്ടുകാരെ മുറിയിൽ പൂട്ടിയിട്ടായിരുന്നു പ്രതികൾ സ്വർണ്ണവും പണവും കവർന്നത്. കോതമംഗലം സി ഐയുടെ നേത്രത്വത്തിൽ രാവിലെ പത്തുമണിയോടുകൂടി ആരംഭിച്ച തെളിവെടുപ്പിൽ മോഷ്ടാക്കൾ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും മുഖം മൂടിയും അടുത്തുള്ള പാടത്തുനിന്നും റബ്ബർ തോട്ടത്തിൽ നിന്നുമായി കണ്ടെടുക്കുകയും ചെയ്‌തു. പ്രതികളെ മോഷണം നടത്തിയ വീട്ടിൽ കൊണ്ട് വന്നും പോലീസ് തെളിവെടുപ്പ് നടത്തി.
അയിരൂർപ്പാടം അറയ്ക്കൽ യാക്കോബ്(70) ഭാര്യ ഏല്യാമ്മ (65 ) എന്നിവരുടെ വീട്ടിൽ ആണ് പ്രതികൾ കഴിഞ്ഞ മാസം ആദ്യം മോഷണം നടത്തിയത്. ഇരുവരെയും കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും , ആഴ്ചകൾ നീണ്ടുനിന്ന ചികിത്സക്ക് ശേഷമാണു സുഖം പ്രാപിച്ചു വീട്ടിൽ തിരിച്ചെത്തിയത്. ഇരുവരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാത്രി പത്രണ്ട് മണിയോടുകൂടി വീടിന്റെ പിൻവശത്തു നിന്നും എന്തോ ശബ്ദം കേട്ടപ്പോൾ ലൈറ്റിട്ട് അടുക്കള ഭാഗത്തെത്തിയപ്പോൾ മുഖം മൂടി ധരിച്ച രണ്ട് പേരെ കാണുകയും , ഇവരിലൊരാൾ മാല പൊട്ടിച്ചെടുത്ത ശേഷം തലയ്ക്കടിച്ച് വീഴ്‌ത്തുകയുമെന്നാണ് ഏല്യാമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. അടിയേറ്റ ആഘാതത്തിൽ നിലത്തുവീണ ഏല്യാമ്മയുടെ കാലുകൾ കയർ കൊണ്ട് കൂട്ടിക്കെട്ടിയെന്നും ബഹളം കേട്ടെത്തിയ ഭർത്താവ് യാക്കോബിനെയും കവർച്ചക്കാർ തലയ്ക്കടിച്ചുവീഴ്‌ത്തി നിലത്തുകൂടി വലിച്ചിഴച്ച് മുറിയിലെത്തിച്ച് പൂട്ടിയിടുകയായിരുന്നു എന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.
നാടിനെ നടുക്കിയ സംഭവത്തിൽ എറണാകുളം റൂറൽ പോലീസ് മേധാവി കെ കാർത്തിക് ഐ പി എസ് പുതിയ സംഘത്തെ ചുമതലപ്പെടുത്തുകയും മുവാറ്റുപുഴ DYSP അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ കോതമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ യൂനസ് , സബ് ഇൻസ്‌പെക്ടർ ദിലീഷ് എന്നിവരുടെ നേത്രത്വത്തിൽ മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ തൃപ്രയാറിൽ നിന്നും പിടികൂടുകയായിരുന്നു.
CRIME
കൈക്കൂലി : പായിപ്ര പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. വിജിലൻസ് എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി ഐ മാരായ മനു, സാജു ജോർജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാർ, സാജു ജോർജ്, അസിസ്റ്റന്റ് സബ ഇ ൻസ്പെക്ടർ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ, പ്രവീൺ, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവൻ, ബിജുമോൻ, പ്രജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CRIME
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
-
ACCIDENT7 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
You must be logged in to post a comment Login