NEWS
നാൽക്കവലകളിൽ നിന്ന് അന്യം നിന്നുപോകുന്ന ഓക്സിജൻ പ്ളാൻറ്; മുത്തംകുഴി കവലക്കു തണലേകുന്ന ആല്‍മരം.

കോതമംഗലം :- മുത്തംകുഴി കവലയിലൂടെ സഞ്ചാരം തുടങ്ങിയ നാൾ മുതൽ കണ്ടു തുടങ്ങിയതാണ് നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ വലിയ ആല്‍മരത്തിന്റെ മനോഹര കാഴ്ച. പെരിയാർ വാലി കനാൽ ബണ്ടിനു സമീപത്തായി, കവലയിലെത്തുന്ന എല്ലാവർക്കും തണലേകി ഏതാണ്ട് മുപ്പത്തിഅഞ്ചു വർഷങ്ങളിലേറെയായി ഒരേ നിൽപ്പു തുടരുകയാണ് ആ ആൽമരം, സമീപത്തു കൂട്ടുകാരായി നാട്ടിൽ മഴമരമെന്നും, വട്ടമരമെന്നും അറിയപ്പെടുന്ന രണ്ടു വലിയ വൃക്ഷങ്ങൾ കൂടി തലയുയർത്തി നിൽപ്പുണ്ട്.
ആൽമരം ശരിക്കും പറഞ്ഞാൽ വെറും മരമല്ല,അതി വിശേഷവും, ശ്രേഷ്ഠമായതും, വളരെ ആയുർദൈർഘ്യമുള്ള ഒരു പുണ്യ വൃക്ഷമാണ്. മുത്തംകുഴിയിലെ ആൽമരത്തിനെകുറിച്ച് പറഞ്ഞാൽ, വർഷങ്ങളായി കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, പഞ്ചായത്ത് കാര്യാലയത്തിൽ വന്നു പോകുന്നവർക്കും, ബസ് നോക്കി കവലയിൽ നിൽക്കുന്നവർക്കുമെല്ലാമെല്ലാം, തണലു നൽകി ആശ്വാസമേകി, വിശാലമായി ശുദ്ധ വായുവേകി, മുഖമുദ്രയായി, ഐശ്വര്യമായി നിലനിന്നുപോരുന്ന ഒന്നാണിത്.
എത്ര തലമുറകളെ ഈ മരം കണ്ടുകാണും ,നല്ലതും ചീത്തയും ആയ എത്ര സംഭവങ്ങള്‍ക്ക് സാക്ഷി ആയിക്കാണും ,പല രാഷ്ട്രീയ സാമുദായിക സമ്മേളനങ്ങൾക്കും തണലേകിയിട്ടുമുണ്ട്. ബസ് സ്റ്റോപ്പിൽ ഇടക്കിടെ കാണുന്ന പ്രദേശ വാസികളുടെ മരണ അറിയിപ്പുകൾ കണ്ട് സങ്കടം പൂണ്ടും കാണും. കവലയിൽ സ്ഥിരമായി വന്നു പോകുന്ന കുറെയേറെ ആളുകളുടെ കഥകള്‍ വർഷങ്ങളായി ആൽമരവും കൂട്ടുകാരും കേട്ടുകൊണ്ടേയിരിക്കുകയാണ്.മുത്തംകുഴി എവിടെ യാണെന്നെന്നു സംശയം പ്രകടിപ്പിക്കുന്നവർക്ക് പ്രദേശവാസികളും മറ്റു നാട്ടുകാരും പറഞ്ഞു കൊടുക്കുക , തൃക്കാരിയൂർ നിന്നു വെറ്റിലപ്പാറക്കു പോകുന്ന വഴി വലിയ കനാലും ഒരു ആൽമരവും ഉള്ള ജംഗ്ഷൻ കാണാം അതാണ് മുത്തംകുഴിയെന്നാണ്.
രാത്രി കടകൾ അടച്ചു, ജനങ്ങൾ ഒഴിഞ്ഞു, തിരക്കൊഴിയുമ്പോൾ എതിർ വശത്തെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്താൽ ആലിലകൾക്കൊരു പ്രത്യേക സൗന്ദര്യം കാണാം.കുറച്ചു സമയം ഇതിന്റെ ചുവട്ടിൽ നിന്നാൽ ചെറു തണുപ്പോടെ ആയിരക്കണക്കിന് ഇലകളുടെ ആരവം പതിയെ കേൾക്കാം.
കുറച്ചു നാൾ മുൻപ് എവിടെയോ വായിച്ചതിപ്പോൾ ഓർമ്മകൾ വരുന്നു.
ആൽമരം നമ്മോടു പറയുകയാണ്……
“ഞാൻ വെയിൽ കൊണ്ട് നിങ്ങൾക്ക് തണലേകി…
ഞാൻ മഴ കൊണ്ടു നിങ്ങൾക്ക് ജലമേകി….
ഞാൻ ഓക്സിജൻ നൽകി നിങ്ങൾ തൻ വായു ശുദ്ധമാക്കി …”
ആഗോള താപനവും, സൂര്യാഘാതവും കൊണ്ടു പൊറുതിമുട്ടിയ ഈ കാലത്ത് ,മുത്തംകുഴി കവലയിലെ ജനങ്ങൾക്ക് വർഷങ്ങളായി തണലേകി…..ചലിക്കാത്ത, ജീവനുള്ള ജന്മങ്ങളായി , കോതമംഗലത്തെ ചുരുക്കം കവലകളിൽ മാത്രം ഇപ്പോൾ കാണാവുന്ന ഒന്നായി, അപൂർവ സൗഹൃദത്തോടെ ആൽമരവും വട്ടമരവും , മഴമരവും കവലയിൽ നിറഞ്ഞു നിൽക്കുകയാണ്… ഓരോ മരവും ഒരു വരമാണ്……ഭൂമി നമുക്ക് നൽകിയ സമ്മാനങ്ങൾ. അവയെ നമ്മൾ സംരക്ഷിക്കുക തന്നെ വേണം.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
റോഡുവികസനത്തിന് രാഷ്രീയമില്ല: മന്ത്രി മുഹമ്മദ് റിയാസ്

പെരുമ്പാവൂർ : ഉയർന്ന നിലവാരത്തിൽ 2.57 കോടി രൂപാ ചിലവഴിച്ച് പുനർ നിർമ്മാണം പൂർത്തിയാക്കിയ റയോൺപുരം പാലത്തിന്റെയും , സംസ്ഥാന ബജറ്റിൽ ഈ വർഷം 5 കോടി രൂപാ വകയിരുത്തിയ പെരുമ്പാവൂർ -കൂവപ്പടി റോഡിന്റെ നിർമ്മാണത്തിന്റെയും , 1.4 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന മൂവാറ്റുപുഴ പാണിയേലി റോഡിന്റെ നിർമ്മാണത്തിന്റേയും ഉദ്ഘാടനം ചേരാനല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്തോളം പദ്ധതികളിലായി ഏകദേശം നാല്പതു കോടി രൂപയുടെ പൊതുമരാമത്ത് പണികളാണ് ഈ വർഷം പെരുമ്പാവൂരിൽ നടക്കുന്നത്
ഇതിനോടകം നിർമാണം പൂർത്തീയാക്കിയ റോഡുകളുടെ പരിപാലനത്തിനായി റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും പെരുമ്പാവൂർ മണ്ഡലത്തിലെ തോട്ടുവാ നമ്പിള്ളി റോഡ്, കുറിച്ചിലകോട് ജംഗ്ഷന്റെ നവീകരണം, കടുവാളിൽ നിന്ന് എയർപോർട്ടിലേക്കുള്ള റോഡ് എന്നിവക്ക് ആവശ്യമായ തുകയും അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും , റോഡുകളുടെ വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചു നീങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗത്തിൽ പറഞ്ഞു.
ചാലക്കുടി എം.പി ബെന്നി ബഹന്നാൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ മുൻ എംഎൽഎ സാജു പോൾ, ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അരവിന്ദ്, പി.പി. അവറാച്ചൻ , ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് മൂത്തേടൻ, തുടങ്ങിയവരും , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, രാഷ്ട്രീയ കക്ഷി പ്രതിനിധികളും, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീന സൂസൻ പുന്നൻ എന്നിവരും പങ്കെടുത്തു.
NEWS
കന്നി ഇരുപത് പെരുന്നാൾ: തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണം നടത്തി

കോതമംഗലം : കന്നി ഇരുപത് പെരുന്നാൾ പ്രമാണിച്ച് തീർത്ഥാടകർക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ കോതമംഗലം ബേസിൽ സ്കൂളിന് സമീപത്ത് നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. 11 വർഷമായി മുടങ്ങാതെ പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് കന്നി പത്തൊമ്പതാം തീയതി എല്ലാ വർഷവും 10000 കണക്കിന് ഭക്തജനങ്ങൾക്ക് നേർച്ച കഞ്ഞി വിതരണം നടത്തിവരുന്നത്.ഈ പ്രാവശ്യവും മുടക്കം കൂടാതെ നേർച്ച കഞ്ഞി വിതരണം സംഘടിപ്പിച്ചു. ബേസിൽ സ്കൂളിന് സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആന്റണി ജോൺ എംഎൽഎ നേർച്ച കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, എ ജി ജോർജ്, ഭാനുമതി രാജു,സജി ജോർജ്,അജി കാട്ടുചിറ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
-
CRIME7 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
NEWS1 week ago
അഭിമാന നേട്ടവുമായി കോതമംഗലം സ്വദേശി: ബ്രിട്ടനിൽ ഗവേഷണത്തിന് 1.5 കോടിയുടെ സ്കോളർഷിപ്പ്
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 week ago
ഏഴാന്തറ കാവിലെ ഭണ്ഡാരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
-
CRIME1 week ago
നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു