NEWS
നാൽക്കവലകളിൽ നിന്ന് അന്യം നിന്നുപോകുന്ന ഓക്സിജൻ പ്ളാൻറ്; മുത്തംകുഴി കവലക്കു തണലേകുന്ന ആല്‍മരം.

കോതമംഗലം :- മുത്തംകുഴി കവലയിലൂടെ സഞ്ചാരം തുടങ്ങിയ നാൾ മുതൽ കണ്ടു തുടങ്ങിയതാണ് നിറയെ ഇലകളുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ വലിയ ആല്‍മരത്തിന്റെ മനോഹര കാഴ്ച. പെരിയാർ വാലി കനാൽ ബണ്ടിനു സമീപത്തായി, കവലയിലെത്തുന്ന എല്ലാവർക്കും തണലേകി ഏതാണ്ട് മുപ്പത്തിഅഞ്ചു വർഷങ്ങളിലേറെയായി ഒരേ നിൽപ്പു തുടരുകയാണ് ആ ആൽമരം, സമീപത്തു കൂട്ടുകാരായി നാട്ടിൽ മഴമരമെന്നും, വട്ടമരമെന്നും അറിയപ്പെടുന്ന രണ്ടു വലിയ വൃക്ഷങ്ങൾ കൂടി തലയുയർത്തി നിൽപ്പുണ്ട്.
ആൽമരം ശരിക്കും പറഞ്ഞാൽ വെറും മരമല്ല,അതി വിശേഷവും, ശ്രേഷ്ഠമായതും, വളരെ ആയുർദൈർഘ്യമുള്ള ഒരു പുണ്യ വൃക്ഷമാണ്. മുത്തംകുഴിയിലെ ആൽമരത്തിനെകുറിച്ച് പറഞ്ഞാൽ, വർഷങ്ങളായി കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും, പഞ്ചായത്ത് കാര്യാലയത്തിൽ വന്നു പോകുന്നവർക്കും, ബസ് നോക്കി കവലയിൽ നിൽക്കുന്നവർക്കുമെല്ലാമെല്ലാം, തണലു നൽകി ആശ്വാസമേകി, വിശാലമായി ശുദ്ധ വായുവേകി, മുഖമുദ്രയായി, ഐശ്വര്യമായി നിലനിന്നുപോരുന്ന ഒന്നാണിത്.
എത്ര തലമുറകളെ ഈ മരം കണ്ടുകാണും ,നല്ലതും ചീത്തയും ആയ എത്ര സംഭവങ്ങള്‍ക്ക് സാക്ഷി ആയിക്കാണും ,പല രാഷ്ട്രീയ സാമുദായിക സമ്മേളനങ്ങൾക്കും തണലേകിയിട്ടുമുണ്ട്. ബസ് സ്റ്റോപ്പിൽ ഇടക്കിടെ കാണുന്ന പ്രദേശ വാസികളുടെ മരണ അറിയിപ്പുകൾ കണ്ട് സങ്കടം പൂണ്ടും കാണും. കവലയിൽ സ്ഥിരമായി വന്നു പോകുന്ന കുറെയേറെ ആളുകളുടെ കഥകള്‍ വർഷങ്ങളായി ആൽമരവും കൂട്ടുകാരും കേട്ടുകൊണ്ടേയിരിക്കുകയാണ്.മുത്തംകുഴി എവിടെ യാണെന്നെന്നു സംശയം പ്രകടിപ്പിക്കുന്നവർക്ക് പ്രദേശവാസികളും മറ്റു നാട്ടുകാരും പറഞ്ഞു കൊടുക്കുക , തൃക്കാരിയൂർ നിന്നു വെറ്റിലപ്പാറക്കു പോകുന്ന വഴി വലിയ കനാലും ഒരു ആൽമരവും ഉള്ള ജംഗ്ഷൻ കാണാം അതാണ് മുത്തംകുഴിയെന്നാണ്.
രാത്രി കടകൾ അടച്ചു, ജനങ്ങൾ ഒഴിഞ്ഞു, തിരക്കൊഴിയുമ്പോൾ എതിർ വശത്തെ ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്താൽ ആലിലകൾക്കൊരു പ്രത്യേക സൗന്ദര്യം കാണാം.കുറച്ചു സമയം ഇതിന്റെ ചുവട്ടിൽ നിന്നാൽ ചെറു തണുപ്പോടെ ആയിരക്കണക്കിന് ഇലകളുടെ ആരവം പതിയെ കേൾക്കാം.
കുറച്ചു നാൾ മുൻപ് എവിടെയോ വായിച്ചതിപ്പോൾ ഓർമ്മകൾ വരുന്നു.
ആൽമരം നമ്മോടു പറയുകയാണ്……
“ഞാൻ വെയിൽ കൊണ്ട് നിങ്ങൾക്ക് തണലേകി…
ഞാൻ മഴ കൊണ്ടു നിങ്ങൾക്ക് ജലമേകി….
ഞാൻ ഓക്സിജൻ നൽകി നിങ്ങൾ തൻ വായു ശുദ്ധമാക്കി …”
ആഗോള താപനവും, സൂര്യാഘാതവും കൊണ്ടു പൊറുതിമുട്ടിയ ഈ കാലത്ത് ,മുത്തംകുഴി കവലയിലെ ജനങ്ങൾക്ക് വർഷങ്ങളായി തണലേകി…..ചലിക്കാത്ത, ജീവനുള്ള ജന്മങ്ങളായി , കോതമംഗലത്തെ ചുരുക്കം കവലകളിൽ മാത്രം ഇപ്പോൾ കാണാവുന്ന ഒന്നായി, അപൂർവ സൗഹൃദത്തോടെ ആൽമരവും വട്ടമരവും , മഴമരവും കവലയിൽ നിറഞ്ഞു നിൽക്കുകയാണ്… ഓരോ മരവും ഒരു വരമാണ്……ഭൂമി നമുക്ക് നൽകിയ സമ്മാനങ്ങൾ. അവയെ നമ്മൾ സംരക്ഷിക്കുക തന്നെ വേണം.
NEWS
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം

- ഷാനു പൗലോസ്
കോതമംഗലം: ചരിത്രമുറങ്ങുന്ന മാർ തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിശ്വാസിയായ തോമസ് പോൾ റമ്പാൻ നൽകിയ കേസ് പരിസമാപ്തിയിലെത്തിയപ്പോൾ കോതമംഗലം ജനതക്ക് വിജയം. 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയും ഓർത്തഡോക്സ് സഭയുടെയാണെന്നും താൻ ഓർത്തഡോക്സ് വികാരിയാണെന്നും ചൂണ്ടികാട്ടി പള്ളി പോലീസിനെ ഉപയോഗിച്ച് പിടിച്ച് നൽകണമെന്ന ആവശ്യവുമായിട്ടാണ് തോമസ് പോൾ റമ്പാൻ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് ഇദ്ദേഹത്തിന് അനുകൂല ഉത്തരവുണ്ടായെങ്കിലും, ബാവാ പള്ളിയെന്നറിയപ്പെടുന്ന മാർ തോമ ചെറിയപള്ളിയും ഓർത്തഡോക്സ് സഭയും തമ്മിലുളള വിശ്വാസപരമായ എതിർപ്പ് മൂലം ഇദ്ദേഹത്തിന് പള്ളിയിൽ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല.
സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് 1934 ഭരണഘടന കോതമംഗലം മാർ തോമ ചെറിയ പള്ളിക്കും ബാധമാക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചു. അതോടെ നൂറ്റാണ്ടുകളായി മാർ തോമ ചെറിയ പള്ളിയിൽ നിലനിന്നിരുന്ന വിശ്വാസത്തിനും, ആചാരത്തിനും വിലക്കേർപ്പെടുത്തുന്ന തരത്തിലായി പിന്നീടുള്ള കാര്യങ്ങൾ. തൊണ്ണൂറ്റി ഒൻപത് ശതമാനം യാക്കോബായ വിശ്വാസികളും തങ്ങളുടെ ആരാധനാലയം വിട്ട് പുറത്തേക്കിറങ്ങണ്ടതായ അവസ്ഥയും സംജാതമായി.
വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി കളക്ടറോട് ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് കേരളാ സർക്കാരും, മതമൈത്രി സംരക്ഷണ സമിതിയും, പള്ളി ഭരണ സമിതിയും, ഇടവകയിലെ പല വ്യക്തികളും കൂട്ടത്തോടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തെളിവുകൾ പരിശോധിച്ച് വിശദമായി വാദം കേൾക്കുവാൻ വേണ്ടിയാണ് കേസ് കോതമംഗലം മുൻസിഫ് കോടതിയിലേക്ക് മാറ്റിയത്.
തൊണ്ണൂറ്റി ഒൻപത് ശതമാനവും യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ മാത്രമുള്ള മാർ തോമ ചെറിയ പള്ളിയിൽ പ്രശ്നങ്ങൾ ആരംഭിച്ചത് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടാണ്. വർഷങ്ങൾക്ക് മുൻപ് യാക്കോബായ സഭാംഗമായിരുന്ന തോമസ് പോളിന്റെ കുടുംബം പള്ളിവക കിണറിരുന്ന സ്ഥലം കൈക്കലാക്കിയതിനെ ഇടവക പൊതുയോഗം ചോദ്യം ചെയ്തതിന് പിന്നാലെ ഇവർ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയിലേക്ക് കൂറ് മാറിയിരുന്നു.
ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമാണ് വർഷങ്ങളായി കോതമംഗലത്ത് നടന്ന് വരുന്നത്. എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിട പള്ളി സംരക്ഷിക്കാൻ രാഷ്ട്രീയ മത ചിന്തകൾക്കതീതമായി കോതമംഗലത്തെ ജനത ഒരുമിച്ചതിന്റെ ഫലമായി പലവട്ടം തോമസ് പോൾ കനത്ത പോലീസ് വലയത്തിൽ പള്ളി പിടിച്ചെടുക്കാൻ എത്തിയെങ്കിലും ഈ പോലീസ് നടപടിക്കെതിരെ ശക്തമായ ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവലയം തീർത്തതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു.
മാർ തോമ ചെറിയ പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കാതെയുള്ള നീതിയുക്ത കോടതി വിധിയാണെന്ന് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിലും, ട്രസ്റ്റിമാരായ സി.ഐ ബേബി, ബിനോയി മണ്ണഞ്ചേരി എന്നിവർ കോതമംഗലം വാർത്തയോട് പറഞ്ഞു. ജാതി മത ചിന്തകളില്ലാതെ ഈ നാടിന്റെ വിളക്കായ കോതമംഗലം മുത്തപ്പന്റെ കബറിടത്തിലെ വിശ്വാസാചാരങ്ങളെ സംരക്ഷിക്കുന്ന വിധിയിൽ സന്തുഷ്ടരാണെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഭാരവാഹികളായ എ.ജി ജോർജ്ജും, കെ.എ നൗഷാദും, അഡ്വ.രാജേഷ് രാജനും കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി

- ഷാനു പൗലോസ്
കോതമംഗലം: മാർ തോമാ ചെറിയ പള്ളിക്കെതിരെ ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS448/2019 കോതമംഗലം മുൻസിഫ് കോടതി തള്ളിക്കളഞ്ഞു. വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കും, തെളിവുകൾ പരിശോധിച്ചുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ വികാരിയെന്ന് അവകാശപ്പെട്ട തോമസ് പോൾ റമ്പാന്റെ വാദം കോതമംഗലം മുൻസിഫ് കോടതി തള്ളി കളഞ്ഞത്.
മുൻപ് പല പ്രാവശ്യം ഈ OS നിലനിൽക്കുമ്പോഴും ഹൈക്കോടതിയിൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതിയിൽ നിന്ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് വികാരി തോമസ് പോൾ റമ്പാന് അനുമതി നൽകിയ ഉത്തരവുകൾ മൂലം കോതമംഗലം കലുഷിത സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്.
ഈ വിധി നീതിപൂർവ്വമാന്നെന്നും, മോർ ബസേലിയോസ് ബാവായുടെ മണ്ണ് യാക്കോബായ സുറിയാനി സഭയുടെയാണെന്നും വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. യാക്കോബായ സഭക്ക് വേണ്ടി അഡ്വ.ജിജി പീറ്റർ ഹാജരായി.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
CRIME6 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു