AUTOMOBILE
ആനവണ്ടിയെ വിനോദ സഞ്ചാരത്തിലൂടെ ജനകീയമാക്കിയ സേവി ജോർജ് “ട്രിപ്പ് അവസാനിപ്പിക്കുന്നു” ; 31 വർഷത്തെ സേവനത്തിനു ശേഷമാണ് ഈ പടിയിറക്കം.

മൂന്നാർ: മുന്നാറിന്റെ കുളിരു തേടിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂന്നാറിലെയും, പരിസര പ്രദേശങ്ങളിലെയും നയന മനോഹര കാഴ്ചകൾ ആനവണ്ടിയിൽ സഞ്ചരിച്ചു കൊണ്ട് കൺ പാർക്കാൻ അവസരം ഒരുക്കിയ കെ എസ് ആർ ടി സിയുടെ “മാസ്റ്റർ ബ്രെയിൻ” സേവി ജോർജ് പടിയിറങ്ങുന്നു. 31 വർഷം ആനവണ്ടിയെ സ്നേഹിച്ചു സേവിച്ച, സേവി ഈ മാസം 30 ന് മൂന്നാറിൽ നിന്ന് മലയിറങ്ങും. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിക്കു വിനോദ സഞ്ചാരത്തിലൂടെ പുതു ജീവൻ നൽകിയ വ്യക്തിയാണ് കോതമംഗലം, കുത്തുകുഴി തഴുത്തേടത്ത് വീട്ടിൽ സേവി ജോർജ്. ആനവണ്ടിയുടെ വിനോദ സഞ്ചാര യാത്രയിലൂടെ അധിക വരുമാനമെന്ന ആശയം അവതരിപ്പിച്ച് വിജയകരമായി നടപ്പാക്കിയ വ്യക്തിയാണ് ഇദ്ദേഹം. നിലവിൽ മൂന്നാർ ആനവണ്ടി താവളത്തിലേ ഇൻസ്പെക്ടറാണ് സേവി ജോർജ്.
പ്രധാന നഗരങ്ങളിൽ കെഎ സ്ആർടിസിയുടെ ഭൂമിയിൽ നിന്ന് എങ്ങനെ അധികവരുമാനം ഉണ്ടാക്കാ മെന്നു എം ഡി ബിജു പ്രഭാകർ നിർദേശങ്ങൾ ചോദിച്ചതിൽ നിന്നാണു സേവിയുടെ മനസ്സിൽ കെഎസ്ആർടിസിയും ടൂ റിസവും എന്ന ആശയം മുളപൊട്ടിയത്. മൂന്നാറിൽ കെഎസ്ആർടിസിക്ക് മൂന്നര ഏക്കർ ഭൂമി സ്വന്തമായുണ്ട്. ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് ഇദ്ദേഹം പദ്ധതി തയാറാക്കി എംഡിക്കു സമർപ്പിച്ചു. മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ ആനവണ്ടിയിൽ സുരക്ഷിതമായി രാപാർക്കാം എന്നതായിരുന്നു ആദ്യ പദ്ധതി. ആശയം മാനേജ്മെന്റിനു സ്വീകാര്യമായതോടെ കണ്ടം ചെയ്ത രണ്ട് ബസുകളിൽ 16 ബെർത്തുകൾ സ്ഥാപിച്ച് മൂന്നാർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആനവണ്ടിയിൽ രാപാർക്കാൻ മൂന്നാറിന്റെ കുളിരു തേടി വരുന്ന സഞ്ചാരികൾക്ക് അവസരം ഒരുക്കി 100 രൂപ മാ ത്രമാണ് ഒരാൾക്ക് ഒരു രാത്രി ഇതിൽ താമസിക്കുന്നതിനു നിരക്ക്.
നിലവിൽ 8 സ്ലീപ്പർ ബസുകളിലായി 128 പേർക്കു താമസസൗകര്യമുണ്ട്. വാരാന്ത്യങ്ങളിൽ ഇവ മിക്കവാറും നിറയും. 12 സ്ലീപ്പർ ബസുകൾ കൂടി ഉടൻ എത്തും. ഈ പദ്ധതി വിജയകരമായതോടെയാണു സഞ്ചാരികൾക്കു കെഎസ്ആർടി സി ബസിൽ ചുറ്റിക്കറങ്ങി കാഴ്ചകൾ കാണാൻ സൈറ്റ് സീയിങ് ബസുകൾ എന്ന ആശയം സേവി അവതരിപ്പിച്ചത്. നിലവിൽ മൂന്നാറിൽ നിന്നുമാത്രം മൂന്ന് ബസുകൾ സൈറ്റ് സീയിങ് സർവീസ് നടത്തുന്നുണ്ട്.
സേവിയുടെ ആശയം ട്രെൻഡായ തോടെ ഇപ്പോൾ കേരളത്തിലെ 11 ഡിപ്പോകളിൽ നി ന്നു ടൂറിസ്റ്റുകൾ കുറഞ്ഞ ചെലവിൽ മൂ ന്നാർ കാഴ്ചകൾ ആസ്വദിച്ചു മടങ്ങുന്നു. ഇവരെല്ലാം രാത്രി താമസിക്കുന്നതു സ്ലീപ്പർ ബസുകളിലാണ്. കോതമംഗലം ഡിപ്പോയിൽ നിന്ന് തന്നെ നിരവധി ബസുകളാണ് കാനന ഭംഗിയും, ജലയാത്രയും ആസ്വദിച്ചു കൊണ്ട് മൂന്നാറിലേക്ക് സഞ്ചാരികൾക്ക് വേണ്ടി ജംഗിൾ സഫാരി എന്ന പേരിൽ സർവീസ് നടത്തുന്നത്.
ടൂറിസം ഇനത്തിൽ മൂന്നാർ ഡിപ്പോയ്ക്കു മാത്രം 57.34 ലക്ഷം രൂപ വരുമാനമുണ്ടാക്കാനായി. കെ എസ് ആർ ടി സി യിൽ ഡ്രൈവർ ആയി ജോലി ചെയ്യ്തിരുന്ന പിതാവ് ടി വി ജോർജിന്റെ അകാല വിയോഗത്തിൽ, ആശ്രിത നിയമനത്തിലൂടെയാണ് 31 വർഷം മുൻപ് 1991ൽ സേവി മുവാറ്റുപുഴ ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. മുവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, കൂത്താട്ടുകുളം, കോതമംഗലം എന്നി കെ എസ് ആർ ടിസി ഡിപ്പോ കളിലും ജോലി ചെയിതിട്ടുണ്ട്. ഇപ്പോൾ 23 വർഷമായി മൂന്നാർ ഡിപ്പോയിലാണ് . ഈ മാസം 30 നാണ് വിരമിക്കുന്നത്. ആൻസിയാണ് ഭാര്യ. മക്കൾ അമൽ സേവി, അതുൽ സേവി,ആഷിൽ സേവി. മരുമകൾ: ക്രിസ്റ്റീന.
AUTOMOBILE
ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ ഒരുക്കിയത് കോതമംഗലത്ത്

കോതമംഗലം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് ലാബുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്സില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ ടെസ്റ്റിങ് ബസ് ഫ്ളാഗ് ഓഫ് നടത്തി. 2.7 കോടി രൂപ ചിലവിൽ മൂന്നു ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നിലവിൽ 3 ജില്ലകളിൽ റീജിയണൽ ലബോറട്ടറികളും 11 ജില്ലകളിൽ ജില്ലാ ലബോറട്ടറികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയ്ക്കു പുറമെയാണ് മൊബൈൽ ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ സജ്ജമായിരിക്കുന്നത്.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ പോയി ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബുകൾ വഴി സാധിക്കും. പദ്ധതികള്‍ നടപ്പാക്കിയാൽ മാത്രം പോരാ, അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്. അതു കൂടുതൽ മികവോടെ നടപ്പാക്കാൻ പുതിയ മൊബൈൽ ലാബുകൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ബസിന്റെയും ബോഡി നിര്‍മാണത്തിനു തന്നെ ഒരു കോടി രൂപയായി. അത്രതന്നെ ചെലവു വരുന്ന ടാര്‍, കോണ്‍ക്രീറ്റ് പരിശോധനാ ഉപകരണങ്ങളാണ് മൊബൈല്‍ ലാബുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ കാരവന്‍ നിര്‍മാതാക്കളായ കോതമംഗലം ഓജസ് ഓട്ടോമൊബൈല്‍സ് ആണ് ബസ് ബോഡി ചെയ്‌തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓജസ് എം.ഡി. ബിജു മര്‍ക്കോസിന് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്‌തു.
AUTOMOBILE
വജ്ര മേസിന് വൻ ജന പങ്കാളിത്തം: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രജൂബിലി : ‘ടെലെ’ പ്രദര്‍ശനം കാണാന്‍ ആയിരങ്ങള്‍

കോതമംഗലം: ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ കാണാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്ക് ആയിരങ്ങൾ ഒഴുകുന്നു.ഇന്ത്യയില്‍ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശ നിര്‍മ്മിത കാറുകള്‍ ഉള്‍പ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളളുള്ള നിരവധി വിദേശ നിര്‍മ്മിത കാറുകളും വിദേശ നിര്‍മ്മിത ബൈക്കുകളും പ്രദര്‍ശനത്തിനായി ഒരുക്കിയ ‘ടെലെ’ കാണാന്‍ മഴയത്തുപോലും ആയിരങ്ങളാണ് കുന്നിൻ പുറത്തെ ഈ കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിത്തെിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനം ഒരു അത്ഭുതം തന്നെയായിരുന്നു. സിനിമകളിലും മറ്റും മാത്രം കണ്ട് പരിചയമുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെകാണികള്‍ക്കായി ഒരുക്കിയിരുന്നു . അവരുടെ അഭ്യാസപ്രകടനങ്ങള്‍ ഏവരിലും അത്ഭുതം ഉളവാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ആണ് ടെലെ പ്രദര്‍ശനം അരങ്ങേറിയത്.
വിദ്യാര്‍ത്ഥികളെ റാഞ്ചുവാന്‍ കഴുകന്‍ കണ്ണുകളുമായി മയക്കുമരുന്ന് മാഫിയ വിദ്യാലയങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന കാഴ്ച ആശങ്കാജനകമാണെന്നും,വരും തലമുറ അതില്‍ വീണ് പോവാതെ സൂക്ഷിക്കണമെും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അിപ്രായപ്പെട്ടു.കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് സാക്ഷര കേരളം എങ്ങോട്ട് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുു അദ്ദേഹം. വൈകിട്ട് നടന്ന കോറിയോ നൈറ്റിന് വന്‍ ജനാവലി ആണ് എത്തിയത്.
ഇന്ന് രാവിലെ 10.30 ന് വജ്ര മേസ് ന്റെ ഔദ്യോഗിക ഉത്ഘാടനം വി.എസ്.എസ്.സി. ഡയറക്ടറും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും.
എം.എ.കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ ഡോ. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എല്‍.എ., അഡ്വ. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., എം.എ കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ്,കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസകള്‍ അര്‍പ്പിക്കും. തുടർന്നു നടക്കുന്ന സെമിനാറില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സംസാരിക്കും. വൈകിട്ട് പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ഐശ്വര്യ രാജീവിന്റെ നൃത്തസന്ധ്യയും ഉണ്ടാകും.
AUTOMOBILE
ഇഷ്ടനമ്പറിൽ പുത്തൻ കാരവാൻ; ലാലേട്ടന്റെ സഞ്ചരിക്കുന്ന ആഡംബര വാഹനം പണിതത് കോതമംഗലത്ത്

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ പുത്തൻ കാരവാൻ പണിത് കൈമാറിയിരിക്കുന്നത്.
പടം : മോഹൻലാലും ഓജസ് ഉടമ ബിജു മാർക്കോസും ഭാര്യ സ്‌മിത ബിജുവും.
-
ACCIDENT6 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.