EDITORS CHOICE
ചരിത്രം ആന്റണിയിലൂടെ; കോതമംഗലത്തിന്റെ കലാ സാംസ്കാരിക ചരിത്രം വരച്ചുകാട്ടി ആന്റണി എബ്രഹാം.

കോതമംഗലം: പഴയകാല സാംസ്കാരിക -കലാ പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്തു സമൂഹ മാധ്യമം വഴി പുതു തലമുറയിലേക്ക് പകർന്ന് അവർക്ക് അറിവ് പകരുകയും, പരിചയപെടുത്തുകയുകയും ചെയ്യുകയാണ് കോതമംഗലത്തെ കലാ -സാംസ്കാരിക പ്രവർത്തകനായ ആന്റണി എബ്രഹാം. വിസ്മൃതിയിലേക്ക് ആണ്ടുപോയേക്കാവുന്ന ഇത്തരം കലാ -സാംസ്കാരിക പ്രവർത്തനങ്ങൾ പുതു തലമുറയിലേക്ക് പകരുന്നത് വഴി കോതമംഗലത്തിന്റെ പഴയകാല സാംസ്കാരിക ചരിത്രമാണ് ഇദ്ദേഹം വരച്ചു കാട്ടുന്നത്.
കോതമംഗലത്തിന്റെ കലാ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായാ ഇദ്ദേഹം 1976 മുതൽ കോതമംഗലത്തെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നു.45 വർഷങ്ങൾക്ക് മുൻപ് കോതമംഗലത്തു രൂപീകൃതമായ സുമംഗല ഫിലിം സൊസൈറ്റി യുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യ ആളുകളിൽ ഒരാൾ ആന്റണി ആയിരുന്നു. അന്ന് അതിന്റെ ഉത്ഘാടനം നിർവഹിച്ചതാകട്ടെ വിഖ്യാത ചലചിത്രകാരൻ ജോൺ എബ്രഹാം ആയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അടക്കം നിരവധി ലോക പ്രശസ്ത ചലച്ചിത്രകാരന്മാരുടെ സിനിമകൾ സുമംഗല യുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക സംഘടനയായ സ്മൃതിയിലൂടെ നിരവധി പ്രോഗ്രാമുകളാണ് ഇദ്ദേഹം അണിയിച്ചൊരുക്കിയത്.
പഴയകാല ചലച്ചിത്ര നാടക ഗാനങ്ങളിൽ ആഭിമുഖ്യ പുലർത്തുന്ന ഗായകരും, സംഗീതാസ്വാദകരും ചേർന്ന് കോതമംഗലത്തു രൂപീകരിച്ച സ്മൃതിയുടെ ഉത്ഘാടനം അന്ന് നിർവഹിച്ചത് സൂര്യകൃഷ്ണമൂർത്തിയായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ കെ. പി. ഉദയഭാനു വാണ് ഇത്തരത്തിൽ ആദ്യമായി രൂപം കൊണ്ട ഈ ഗായക -സംഗീതാസ്വാദക സൗഹൃദ സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നത് . നിരവധി പ്രമുഖ കലാകാരമാരാണ് സ്മൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ ചടങ്ങുകളിൽ പങ്കെടുത്തു കോതമംഗലത്തു പ്രോഗ്രാമുകൾ അവതരിപ്പിച്ചത്. 1993ൽ കെ. പി എ സി സുലോചന പങ്കെടുത്ത സംഗീത സൗഹൃദ സംഗമവും, 1995ൽ കെ. പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസ്മൃതിയുമെല്ലാം ഒരുക്കുന്നതിൽ ആന്റണി എന്ന കലാസ്നേഹിയുടെ പങ്ക് ചെറുതല്ല.
1996ൽ കോതമംഗലം വിമലഗിരി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ ബാബുരാജ് നൈറ്റ് കോതമംഗലത്തെ സംഗീതാസ്വാദകരുടെ മനസ് കവർന്ന സംഗീതാനുഭവം ആയിരുന്നു. ‘ബാബുരാജ് നൈറ്റി’ൽ കോഴിക്കോട്ട് നിന്നെത്തിയ പ്രിയ സംഗീതജ്ഞന്റെ മക്കളായ സാബിറ, ജബ്ബാർ, സുൾഫിക്കർ, ഫർഹത്ത് എന്നിവരും, നാലു ചെറുമക്കളും പങ്കെടുക്കുകയുണ്ടായി. അന്ന് നടന്ന സ്മൃതി സന്ധ്യയിൽ കെ.പി.ഉദയഭാനു, എം.എസ്.നസീം, പി.സുശീലാദേവി, ബി.അരുന്ധതി, കല്ലറ ഗോപൻ, കമുകറ ശ്രീകുമാർ, രാധികാ, സുപ്രിയ തുടങ്ങിയവർ ചേർന്നു് ബാബുക്കയുടെ 65-ാളം ഗാനങ്ങൾ അവതരിപ്പിച്ചു. പി.ഭാസ്കരൻ മാസ്റ്റർ, പരിപാടികളുടെ മുഖ്യ രക്ഷാധികാരിയായിരുന്നു.
1998ൽ മാർ ബേസിൽ സ്കൂളിൽ വച്ചു നടന്ന സ്വപ്നോപഹാരവും, 99ൽ കെ. പി ബ്രഹ്മാനന്ദനും, ഉദയഭാനുവും പങ്കെടുത്ത മധുരിക്കും ഓർമകളും 2002ൽ ഉമ്പായിയുടെ പ്രണാമം ഗസൽ സന്ധ്യ ഗാനാഞ്ജലിയും എല്ലാം കോതമംഗലത്തെ ഗാനാസ്വാദകർക്ക് വേറിട്ട സംഗീത അനുഭവമാണ് സമ്മാനിച്ചത്. തലമുറകൾ നെഞ്ചിലേറ്റിയാ ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായക ദമ്പതികളായ എ എം രാജക്കും, ജിക്കി കൃഷ്ണവേണിക്കും പ്രണാമം അർപ്പിച്ചു 2004 ൽ കോതമംഗലം എം. എ. കോളേജിൽ നടന്ന ആകാശ ഗംഗയുടെ കരയിൽ എന്ന സംഗീത സന്ധ്യ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് ആന്റണിയുടേതായിരുന്നു. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പ്രോഗ്രാം.
രാജയുടെയും, ജിക്കിയുടെയും ഗാനങ്ങൾ മാത്രം പുനരാവിഷ്കരിച്ചുകൊണ്ടുള്ള സ്മൃതി സന്ധ്യ അന്ന് സംസ്ഥാനത്തദ്ധ്യമായാണ് അരങ്ങേറിയത്. ആ ഗാന സന്ധ്യ നയിച്ചതാകട്ടെ ഗായക ദമ്പതികളുടെ മകൻ മഹേഷ് കുമാറും. അന്ന് മഹേഷ് കുമാറിനൊപ്പം പ്രശസ്ത ഗായകരായ എം. എസ് നസിം, ദലീമ, കല്ലറ ഗോപൻ, കലാഭവൻ സാബു ജി ശ്രീറാം, ആർ ഉഷ എന്നിവരും അണിനിരന്നു. .കലാ കേരളത്തിന് നിത്യ വിസ്മയമായി ഏഴ് വയസ്സിനുള്ളിൽ ഇരുപതിനായിരത്തിലധികം ചിത്രങ്ങൾ വരച്ചു നക്ഷത്ര ലോകത്തേക്ക് മടങ്ങിയ കുരുന്നു പ്രതിഭ ക്ലിന്റിന്റെ 32 ആം ജന്മദിനത്തോടനുബന്ധിച്ചു ശിവ് കുമാർ സംവിധാനം നിർവഹിച്ച അന്താരാഷ്ട്ര പ്രശസ്തി നേടിയ ക്ലിന്റ് എന്ന ചലച്ചിത്രം 2008 മെയ്18 നു കോതമംഗലം ആൻ സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കാൻ മുൻ കൈ എടുത്തത് സ്മൃതി എന്ന സംഘടനയുടെ അമരക്കാരൻ ആന്റണി ആയിരുന്നു. അത് അദ്ദേഹത്തിന്റെ കലയോടും, സാംസ്കാരിക പ്രവർത്തനങ്ങളോടുമുള്ള സമർപ്പണം കൂടിയായിരുന്നു.കെ. ജെ. യേശുദാസ്, പി.ജയചന്ദ്രൻ , മലയാളത്തിന്റെ സൗഭാഗ്യമായ ഈ നാദ വിസ്മയങ്ങളുടെ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യമായി കാണുന്നതായി അദ്ദേഹം പറയുന്നു.
1993ൽ പ്രശസ്ത ഗായിക കെ പി എ സി സുലോചനയും ഭർത്താവ് കലേശനും സ്മൃതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തു സംഗീത സൗഹൃദ വേദി പങ്കിട്ടതും ഇന്നും മധുരമുള്ള ഓർമയായി കൊണ്ടു നടക്കുന്നു.സംഗീത വഴിയിൽ 51 വർഷങ്ങൾ പിന്നിടുന്ന പി സുശീല ദേവി ടീച്ചർ 25 വർഷങ്ങൾക്ക് മുമ്പ് കോതമംഗലത്തു പരിപാടി അവതരിപ്പിക്കാൻ വന്നതും എല്ലാം മായാതെ അദ്ദേഹത്തിന്റെ മനസ്സിൽ നിൽക്കുന്നു. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ ഇദ്ദേഹം തയ്യാറാക്കുന്ന ലഖു കുറിപ്പുകളും, പഴയകാല ചിത്രങ്ങളും അന്തരിച്ച പ്രമുഖ വ്യക്തികളുടെ ഓർമദിവസങ്ങളും, ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മ ദിനങ്ങളും പിന്നിട്ട നാൾവഴികളും എല്ലാം കേവലം ഓർമപെടുത്തലുകൾ മാത്രമല്ല, മറിച്ചു തലമുറകൾക്ക് പുത്തൻ അറിവിന്റെ വാതയാനങ്ങൾകൂടിയാണ് തുറന്നിടുന്നത്. 64കാരനായ ഇദ്ദേഹത്തിന്റെ മുഖ പുസ്തകം വഴിയുള്ള പഴയകാല ഓര്മപെടത്തലുകൾ പുതു തലമുറയ്ക്ക് പുത്തൻ അറിവുകളാണ് സമ്മാനിക്കുന്നത്. ഒപ്പം കോതമംഗലത്തിന്റെ കലാ സാംസ്കാരിക ചരിത്രവും.
Business
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം

കോതമംഗലം : റിട്ടയർമെന്റ് ജീവിതം എല്ലാവർക്കും ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. ഉത്തരവാദിത്തങ്ങളുടെ സമ്മർദമില്ലാതെ ജീവിതത്തിന്റെ സുഖം ആനന്ദകരമായി ആസ്വദിക്കുന്ന ഘട്ടമാണിത്. എന്നാൽ പലർക്കും അത് പലപ്പോഴും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ജീവിതമായി മാറുന്നു. മക്കൾ ദൂരെ ദേശങ്ങളിൽ സന്തോഷത്തോടെ അവരുടെ ജോലിയിൽ സ്ഥിരതാമസമാക്കിയതും നമ്മുടെ പഴയകാല സുഹൃത്തുക്കളും എത്തിപ്പെടാൻ വളരെ അകലെയാണെങ്കിൽ, ജീവിതം വളരെ ഒറ്റപ്പെട്ടതും ഏകാന്തവുമായി മാറുകയാണ്. ശാരീരിക പിന്തുണയുടെ അഭാവമോ അവരുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ കാരണം ഇനിയും പൂർത്തീകരിക്കപ്പെടാത്ത പല ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈവരിക്കാനാകുന്നില്ല. ഇന്ന് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സുരക്ഷിതത്വമാണ്. ഈ ചിന്തകളിൽ നിന്ന് ഇതിനൊക്കെയൊരു പരിഹാരമായാണ് സൗഖ്യ വില്ലകൾ എന്ന ആശയം ഉടലെടുത്തതെന്ന് ഇതിന്റെ സാരഥികളും കോട്ടപ്പടി സ്വദേശികളുമായ എം എം പൗലോസും ബിൻസൺ മാത്യുവും വ്യക്തമാക്കുന്നു.
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുവാനായി കാർഷിക ഗ്രാമമായ കോട്ടപ്പടി പഞ്ചായത്തിൽ അത്ഭുതകരമായ, ആഡംബരപൂർണമായ താമസ സൗകര്യങ്ങൾ ഒരു റിസോർട്ടിന് സമാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അകലെ പ്രകൃതിരമണീയമായ പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നു. വിമാനത്താവളവും കൊച്ചി നഗരവും വെറും ഈ ലൊക്കേഷനിൽ നിന്ന് 45 മിനിറ്റ് ഡ്രൈവ് മാത്രമാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടാമതൊരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം അതിന്റെ എല്ലാ മഹത്വവും അനുഭവിക്കാനുള്ള മികച്ച അവസരം കൂടിയാണിത് കോട്ടപ്പടിയിൽ പ്രൗഢിയോടുകൂടി നിലകൊള്ളുന്ന സൗഖ്യ ഹോംസ്.
ആഡംബര സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ / വില്ലകൾ, ഇരട്ട കിടക്കകളോട് കൂടിയ എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറി, ഫർണിഷ് ചെയ്ത ഡ്രോയിംഗ് റൂം, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കെറ്റിൽ എന്നിവയുള്ള അടുക്കള, ചൂടുവെള്ളമുള്ള ടോയ്ലറ്റ്, ഗ്രാബ് ബാർ, ബാൽക്കണി എന്നിവയിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ നടപ്പാത, ഓർഗാനിക് ഫ്രൂട്ട് ഗാർഡൻ, മത്സ്യക്കുളം, താമസക്കാർക്കും സന്ദർശകർക്കും പ്രത്യേക പാർക്കിംഗ് ഏരിയ, ഡൈനിംഗ് ഏരിയ, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം, യോഗയ്ക്കും ധ്യാനത്തിനും പ്രത്യേക സോണുള്ള സുസജ്ജമായ ഫിറ്റ്നസ് സെന്റർ, ലൈബ്രറി & റീഡിംഗ് റൂം, ഇൻഡോർ എന്നിവയുള്ള പൂർണ്ണമായും ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റം, ഔട്ട്ഡോർ ഗെയിം സോണുകൾ, ഡോക്ടർ & ക്ലിനിക്ക്, ആയുർവേദ വെൽനസ് സെന്റർ, ഗോസിപ്പ് സോൺ, അലക്കു സേവനങ്ങൾ, മുഴുവൻ സമയ സുരക്ഷയും ഉൾപ്പെടെയാണ് സൗഖ്യ ഹോംസ് പ്രവർത്തിക്കുന്നത്.
സൗഖ്യ വില്ലകൾ നിങ്ങളുടെ വീടോ ഇതര ഭവനമോ ആക്കാനും സ്വത്ത് വാങ്ങാതെ തന്നെ ഏറ്റവും സ്വർഗ്ഗീയമായ റിട്ടയർമെന്റ് ജീവിതം നയിക്കാനും കഴിയും. ആജീവനാന്ത അംഗത്വ പരിപാടിയുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ തിരഞ്ഞെടുക്കുന്നത്. തിരികെ നൽകാവുന്ന ഒറ്റത്തവണ സുരക്ഷാ നിക്ഷേപവും നാമമാത്രമായ പ്രതിമാസ നിരക്കുകളും ഉണ്ടാകും. ഈ പ്രോഗ്രാമിലൂടെ അംഗങ്ങൾക്ക് അവരുടെ ജീവിതകാലം മുഴുവൻ ഇവിടെ തുടരാനാകും. ഏതെങ്കിലും താമസക്കാരൻ അവരുടെ കാലാവധിയിൽ ഈ സൗകര്യം നിർത്തലാക്കാൻ തീരുമാനിച്ചാൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഉണ്ടാകും.
സൗഖ്യ ഹോമിനെ കുറിച്ച് കൂടുതൽ അറിയുവാൻ;
Soukhya Homes LLP
Kottappady
Ernakulam district,
Kerala.
Ph: +91 99468 07428
EDITORS CHOICE
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്

കോതമംഗലം : യാത്രയ്ക്കിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ എത്തിച്ച് കോതമംഗലം കെ.എസ്.ആർ.ടി.സി. ജീവനക്കാർ മാതൃകയായി. കോതമംഗലം ഡിപ്പോയുടെ അഭിമാന സർവീസ് ആയ തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്സ് ബസിൽ തിരുവല്ലയിൽ വച്ച് ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത്. ഇന്നലെ ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം.
കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റപുഴയിൽ നിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു. തുടർന്ന് ബസിലെ യാത്രക്കാരിയായ വനിതാ ഡോക്ടറും സ്ഥിരയാത്രക്കാരിയായ അടൂർ ആശുപത്രിയിലെ നേഴ്സ് തുടങ്ങിവർ പ്രാഥമിക ചികിത്സ നൽകി മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തങ്ങളുടെ ബസുമായി രാജീവും, അജീഷും തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു ഒരു ജീവൻ രക്ഷിച്ച ആത്മ നിറവോടെ.
Facebook video link : https://fb.watch/igPpLY3Zeb/?mibextid=qC1gEa
AGRICULTURE
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”

കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ് “മട്ടോവ” എന്ന ഇന്ത്യാനേഷ്യൻ പഴച്ചെടി. ലിച്ചി കുടുംബത്തിലെ അംഗമായ മട്ടോവ പഴം “പൊമെറ്റിയ പിന്നാറ്റ” എന്ന സസ്യശാസ്ത്രപരമായി അറിയപ്പെടുന്നത്. തെക്കൻ പസഫിക്കിലെ ഇന്തോനേഷ്യൻ ദ്വീപായ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പകുതിയായ പാപുവയിലാണ് മട്ടോവ പഴങ്ങളുടെ ജന്മദേശം. അതുകൊണ്ട് “പാപ്പുവയിൽ നിന്നുള്ള സാധാരണ പഴം” എന്നും “പസഫിക് ലിച്ചി” എന്നും അറിയപ്പെടുകയും ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി ഉയരത്തിൽ വളരുന്ന മട്ടോവ മരം മൂന്നാം വർഷം മുതൽ വിളവ് നൽകിത്തുടങ്ങും. പച്ച, ചുവപ്പ്, തവിട്ട് നിറങ്ങളിലുള്ള പഴങ്ങൾ കേരളത്തിൽ ലഭ്യമാണ്. ഹാർഡ് വുഡ് ആയ മാറ്റോവ മരത്തിന്റെ തടി ഫർണിച്ചറുകൾ ഉണ്ടാക്കുവാൻ ഇന്ത്യാനേഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ശാഖകളുടെ അറ്റത്ത് കൊലകളായി പൂവിടുന്ന രീതിയാണ് മട്ടോവ മരത്തിന്.
കോട്ടപ്പടി വട്ടപ്പാറ(മൂലയിൽ) കുര്യന്റെ കൃഷിയിടത്തിൽ നിരവധി സ്വദേശികളും വിദേശികളുമായ ഫല വൃക്ഷങ്ങളെകൊണ്ട് സമർത്ഥമാണ്. വാർദ്ധക്യത്തിലും കൃഷിയെയും മണ്ണിനെയും പ്രാണവായുപോലെ സ്നേഹിക്കുന്ന കുര്യന്റെ തൊടിയിൽ ഇപ്പോൾ മട്ടോവ മരമാണ് പഴങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നത്. രണ്ട് മാസം മുൻപ് പൂവിട്ട മരത്തിൽ ഇപ്പോൾ തവിട്ട് നിറത്തിൽ കുലകളായി പഴങ്ങൾ വിളവെടുക്കുവാൻ പാകത്തിലായിരിക്കുകയാണ്. രുചിയുടെ കാര്യത്തിൽ ലിച്ചി, റംബുട്ടാൻ , ലോങ്ങാൻ തുടങ്ങിയ പഴങ്ങളോട് സാമ്യമാണുള്ളത്. പച്ച കളറിലുള്ള പഴം മൂക്കുമ്പോൾ തവിട്ട് നിരത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ചെറിയ കട്ടിയുള്ള തൊലി പൊട്ടിച്ചാൽ റംബുട്ടാൻ പഴത്തോട് സാമ്യമുള്ള ഉൾക്കാമ്പ് ആണുള്ളത്. കുരുവിൽ നിന്നും എളുപ്പത്തിൽ വേർപെടുത്തി എടുക്കാവുന്ന ഉൾക്കാമ്പ് ഫ്രിജിൽ വെച്ച് തണപ്പിച്ചു കഴിച്ചാൽ കൂടുതൽ രുചി അനുഭവപ്പെടുന്നുണ്ടെന്ന് കുര്യൻ വ്യകതമാക്കുന്നു. തൈ നട്ട് മൂന്നാം വർഷം മുതൽ വിളവ് നൽകി തുടങ്ങിയ മരത്തിൽ ഇപ്രാവശ്യം വൻ വിളവ് ആണ് ഉണ്ടായിരിക്കുന്നത്.
വൈറ്റമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടോവ പഴം. ഇത് ആന്റിഓക്സിഡന്റും ആരോഗ്യകരമായ ചർമ്മ ഗുണങ്ങളും നൽകുന്നു. വൈറ്റമിൻ സി വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഇ സമ്മർദ്ദം കുറക്കുവാനും ചർമത്തിലെ ഈർപ്പവും ഇലാസ്തികതയും നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകളുടെയും ധാതുക്കലുടെയും കലവറയായ മട്ടോവ പഴത്തിന് കേരളത്തിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെന്ന് കുര്യന്റെ ഭാര്യ അന്നക്കുട്ടി പറയുന്നു.
പടം : വിളവെടുത്ത മട്ടോവ പഴക്കുലയുമായി അന്നക്കുട്ടി കുര്യൻ
-
CRIME6 days ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
NEWS1 week ago
ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണം; 7 പേരെ കുട്ടമ്പുഴ പോലീസ് പിടികൂടി
-
CRIME7 days ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT5 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME20 hours ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
AGRICULTURE3 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
CRIME1 day ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
Business6 days ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം