കോതമംഗലം:കാഞ്ഞിരവേലിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കൊലയാളി ആന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം
നീണ്ടപാറയിലും ചെമ്പന്‍കുഴിയിലും നിരന്തരം വിളയാടുന്നു. വന്‍തോതില്‍ കൃഷി നശിപ്പി്ക്കപ്പെടുന്നുണ്ട്.ഓരോദിവസവും കൂടുതല്‍ഭാഗങ്ങളിലേക്ക് ആനകളെത്തുന്ന സ്ഥിതിയാണുള്ളത്.ഇടുക്കി റോഡിലേക്കും ആനകളെത്തുന്നത് വാഹനങ്ങള്‍ക്ക് ഭീക്ഷണിയായി മാറും.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
ഒരു മാസം മുമ്പ് കാഞ്ഞിരവേലിയില്‍ ഒരു വീട്ടമ്മയെ കൊലപ്പെടുത്തിയ കൊമ്പനും ജനവാസമേഖലകളിലെത്തുന്നവയിലുണ്ട്.ഈ ആന ഇപ്പോഴും അക്രമസ്വഭാവം കാണിക്കുന്നുണ്ട്.ആനകളെ ഓടിക്കാന്‍ ശ്രമിക്കുന്ന നാട്ടുകാരേയും വനപാലകരേയും തിരിഞ്ഞുനിന്ന്് ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.രാത്രിയില്‍ ആനകളിറങ്ങിയാല്‍ തുരുത്തിയോടിക്കാന്‍ വനപാലകരെത്താറുണ്ട്.എന്നാല്‍ ആവശ്യമായ ഒരു സംവിധാനവും വനപാലകര്‍ക്കില്ലെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടി.ശക്തിയേറിയ വെളിച്ചത്തോടുകൂടിയ ടോര്‍ച്ചുപോലുമില്ല.ആനശല്യത്തിന് പരിഹാരംകാണാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)