×
Connect with us

NEWS

മുവാറ്റുപുഴ ‘കടക്കാൻ’ കച്ചകെട്ടി കുഴൽനാടൻ വരവായി; ഡോ. മാത്യൂകുഴൽനാടൻ മുവാറ്റുപുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി.

Published

on

കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ മുവാറ്റുപുഴയുടെ കളത്തിലിറങ്ങും. ഇതോടെ സുഹൃത്തുക്കൾ തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും മൂവാറ്റുപുഴയിൽ നടക്കുക . വിജയപരാജയങ്ങൾ പ്രവചനാതീതമാകുന്ന മത്സരം എന്ന് പറയുന്നതാകും ശരി. യു ഡി എഫ് സ്ഥാനാർഥി ആയി പരിഗണനയിലുള്ള ഡോ. മാത്യു കുഴൽനടനും, ട്വന്റി 20 സ്ഥാനാർത്ഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അഡ്വ. സി എൻ പ്രകാശനും, നിലവിലെ എം എൽ എ യും, എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ എൽദോ അബ്രഹാമും കൂട്ടുകാരാണ് . സൗഹൃദങ്ങൾ ഊട്ടിഉറപ്പിച്ചുകൊണ്ട് തന്നെയാകും മൂവരും മുവാറ്റുപുഴയുടെ ഗോദയിൽ പൊരുതുക.

അഡ്വ. പ്രകാശന് ഡോ. മാത്യുവുമായി വർഷങ്ങളുടെ അടുത്ത ബന്ധമുണ്ട്. ഇന്ത്യാവിഷൻ ചാനലിലsക്കം ടി.വി.ചർച്ചകളിൽ പ്രകാശ് അവതാരകനായും മാത്യു കുഴൽനാടൻ രാഷ്ട്രീയ പ്രവർത്തകനായും നിരവധി തവണ ചാനലിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട് .
ഇൻഡ്യാ വിഷൻ്റെ സീനിയർ ന്യൂസ് എഡിറ്റർ ആയിരിക്കെ ന്യൂസ് നൈറ്റിലൂടെയാണ് പ്രകാശും മാത്യുവും ഏറെ അടുക്കുന്നത്. പിന്നെ നാട്ടുകാർ ആയതു കൊണ്ടും ബന്ധം കൂടുതൽ ഊഷ്മളമാകുകയും ചെയ്തു. അതേ സമയം എൽദോ എബ്രാഹാവും പ്രകാശും ഒരേ പഞ്ചായത്തായ പായിപ്രയിലെ തൃക്കളത്തുരാണ് താമസം . സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അടുത്ത് പ്രവർത്തിച്ചവരുമാണ്. സുഹൃത്തുക്കൾ തമ്മിലാണ് യഥാർത്ഥത്തിൽ മൂവാറ്റുപുഴയിൽ മത്സരം എന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ആരോഗ്യകരമായ സൗഹൃദ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിച്ചായിരിക്കും സ്ഥാനാർത്ഥികളുടെ മത്സരമെന്ന് പ്രതീക്ഷിക്കാം. മാത്യൂകുഴൽനാടൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രത്യേകിച്ച് യുവജന- വിദ്യാർഥി പ്രവർത്തകർ ആവേശത്തിലാണ്. ഇതിനിടെ മുവാറ്റുപുഴയിൽ മത്സരിക്കുന്നത്തിനായി മറ്റുപല പേരുകളും ഉയർന്നെങ്കിലും വിജയസാധ്യത മുൻ നിർത്തിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതി മാത്യൂകുഴൽനാടനെ തന്നെ ഇവിടെ ഉറപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് .

1977 മെയ് 28ന് പൈങ്ങോട്ടൂർ കുഴൽനാട്ട് വീട്ടിൽ കർഷക കുടുംബാഗമായ എബ്രഹാമിന്റെയും മേരിയുടെയും ആറാമത്തെ മകനായിട്ടാണ് മാത്യുവിന്റെ ജനനം .കോതമംഗലം ശോഭന പബ്ലിക് സ്‌കൂൾ, മുവാറ്റുപുഴ നിർമല സ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .പിന്നീട് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും, തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ പഠനവും (1996 2001) പൂർത്തിയാക്കി. പ്രീ-ഡിഗ്രി കാലം മുതൽക്കേ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങി. വയലാർ രവി ആണ് രാഷ്ട്രീയത്തിലെ ഇദ്ദേഹത്തിന്റെ ഗുരു. ഇടതു വിദ്യാർത്ഥി സംഘടനയുടെ കോട്ടയായ തിരുവനന്തപുരം ലോ കോളേജിലായിരുന്നു തന്റെ രാഷ്ട്രീയം സജീവമാക്കിയത്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കാൽവെച്ചു. ജോ.യൂണിറ്റ് സെക്രട്ടറിയായും പ്രസിഡന്റായും ചുമതല വഹിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലിരിക്കെ മുന്നോട്ട് വച്ച സ്വന്തം ആശയമയിരുന്നു ‘ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ് ‘ എന്നത്. കെ.എസ്.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ, സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല എക്സിക്യൂട്ടിവ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു. ഉപരിപഠനത്തിനായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നു. എക്കാലത്തും ഇടത് രാഷ്ട്രീയത്തോട് അടുത്തുനിന്ന ജെഎൻയുവിൽ നാഷണൽ സ്റ്റൂഡൻസ് യൂണിയനെ വളർത്തിയെടുക്കുന്നതിൽ യത്നിച്ചു. എൻ.എസ്.യു ദേശീയ കൗൺസിലിലും കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജന:സെക്രട്ടറിയിയായി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ദേശീയ രാഷ്ട്രീയത്തിലേക്ക്.

രാഹുൽ ഗാന്ധി യൂത്ത്കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന സമയത്ത് 3 വർഷം ദേശിയ നേതൃത്വത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ,മഹാരാഷ്ട്ര ,കർണാടക,ആന്ധ്ര, ലക്ഷദ്വീപ് ,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനാ ചുമതല വഹിച്ചു.ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മികവ് മാത്യു കുഴൽനാടനിൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിച്ചു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കവെ രാഷ്ട്രീയം എന്നത് അഴിമതിരഹിതമായിരിക്കണം എന്ന ആശയത്തിൽ നിന്ന് ‘ വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം’ എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചു. രാജ്യത്തെ പൊഫഷണലുകളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി ഓൾ ഇന്ത്യ പ്രൊഫഷണൽ് കോൺഗ്രസ് രൂപീകരിക്കുകയും അതിന്റെ ദേശീയാധ്യക്ഷനായി ശശി തരൂരിനെയും, സംസ്ഥാനാധ്യക്ഷനായി മാത്യു കുഴൽനാടനെയും തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,ഡോ.മൻമോഹൻ സിങ് എന്നീ ദേശീയ നേതാക്കളുമായി വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പൊതുപ്രവർത്തകനായ അദ്ദേഹം രാഷ്ട്രീയത്തിലുപരി എല്ലാ വിഭാഗം ജനങ്ങളോടും അടുത്ത് ഇടപഴകി. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു, പരിഹാരമുണ്ടാക്കി. കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതിനാൽ തന്നെ കർഷക പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടൽ മാത്യുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. .കസ്തൂരിരംഗൻ, പട്ടയ വിഷയങ്ങളിലെ നിലപാടുകൾ ശ്രദ്ധയാകർഷിച്ചു. ജടഇ, പ്രവാസി വിഷയങ്ങളിലെ കുഴൽനാടന്റെ ഇടപെടൽ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടു. ജവാഹർ ലാൽ നെഹ്റു സർവകലാശാലയിൽ നിന്നും അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ എം ഫിലും, പി എഛ് ഡി യും നേടിയ മാത്യു ഹൈകോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനാണ്. ഭാര്യ എൽസ കാതറിൻ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻസ്സിഫ് ആണ്. ഒരു മകൻ 2 വയസ്സ്. എന്തായാലും കടുത്ത മത്സരത്തിനൊടുവിൽ മുവാറ്റുപുഴ ആര് ‘കടക്കും ‘ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

CRIME

ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

Published

on

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍ നിഖില്‍ സോമന്‍ (26), തൃപ്പൂണിത്തുറ തെക്കുംഭാഗം പെരുമ്പിള്ളില്‍ സോണി സെബാസ്റ്റ്യന്‍(26) എന്നിവരെയാണ് മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് മുഹമ്മദ് റിയാസിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരിവിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകളാണ് പ്രതികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചത്. ലഹരിവിമോചനകേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്ത് അലമാര കുത്തിപൊളിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇരുവരും നേരത്തെ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പ്രതികള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി സി ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണുണ്ടായിരുന്നു.

Continue Reading

NEWS

തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

Published

on

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഗോപി, വൈസ് പ്രസിഡന്റ്‌ മെറ്റിൻ മാത്യു,കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ്,ക്ഷേത്രം സെക്രട്ടറി മുരളീധരൻ നായർ പി എൻ, ജോയിന്റ് സെക്രട്ടറി എം കെ മോഹനൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്നും,ഡോഗ്സ് സ്ക്വാഡ് ഉൾപ്പെടെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെന്നും മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എൽ എ പറഞ്ഞു.

Continue Reading

NEWS

ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

Published

on

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിൻസി തങ്കച്ചൻ, എംബിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി സോജൻ ലാൽ, ഹെൽത്ത് സൂപ്പർവൈസർ വിൽസൺ എം എക്സ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, ബേസിൽ ജി പോൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാരായ സൂര്യ വി എസ് , രത്നഭായ് കെ ടി, ഹാഷിം എം എ, ഖദീജ ഷംസുദ്ദീൻ , അഞ്ജന പി എസ്, ശുചിത്വമിഷൻ വൈ പി ഹെലൻ റെജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ നവീൻ പി ബി, സജീവ് എം കുമാർ ഇടവക പിആർഒ എബിൻ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇതിന്റെ ഭാഗമായിട്ടാണ് കടകൾ, വ്യാപാര സ്ഥാപനങ്ങൾ,എന്നിവ കയറിയുള്ള വിളംബര ജാഥ സംഘടിപ്പിച്ചത്. വിളംബര ജാഥയിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മാർ തോമ ചെറിയ പള്ളി ഇടവകാംഗങ്ങൾ ,എംബിറ്റ്സ് എൻജിനീയറിങ് കോളേജിലെ 500 ഓളം വിദ്യാർത്ഥികൾ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സന്മാർ, സ്റ്റുഡന്റ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് കട കമ്പോളങ്ങൾ കയറിയുള്ള പ്രചാരണ പരിപാടി നടത്തിയത്.

കന്നി 20 പെരുന്നാൾ ഈ വർഷം പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടാണ് നടത്തുന്നത്. നിരോധിച്ചിരിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസ്,പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ നടത്തുന്നത്. പെരുന്നാളിന്റെ ഭാഗമായി സാരി തരൂ സഞ്ചി തരാം ചലഞ്ച്, വലിച്ചെറിയേണ്ട തിരികെ തരു സമ്മാനകൂപ്പൺ കൗണ്ടർ. പെരുന്നാളിന് ഭക്ഷണവിതരണം പൂർണ്ണമായും സ്റ്റീൽ പ്ലേറ്റ് ഗ്ലാസ് എന്നിവയിൽ ആയിരിക്കും വിതരണം ചെയ്യുക. ഉണ്ടാവുന്ന ജൈവമാലിന്യങ്ങൾ പൂർണമായും വളം ആക്കി മാറ്റും. അജൈവപാഴ്‌വസ്തുക്കൾ കൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading

Recent Updates

CRIME6 mins ago

ലഹരി ഗുളികമോഷ്ണം: പ്രതികള്‍ പോലീസ് പിടിയില്‍

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഒ.എസ്.ടി ഗുളികകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ജംഗ്ഷന്‍ കീഴാനിത്തിട്ടയില്‍...

NEWS11 mins ago

തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : തുടർച്ചയായി മോഷണം നടന്ന കോട്ടപ്പടി പാനിപ്രക്കാവ് ഭഗവതി ക്ഷേത്രം ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയിൽ മൂന്നാലു പ്രാവശ്യമാണ് ക്ഷേത്രത്തിൽ മോഷണം ഉണ്ടായിട്ടുള്ളത്....

NEWS12 mins ago

ഹരിത പ്രഭയിൽ കന്നിപ്പെരുന്നാൾ വിളംബര ജാഥ സംഘടിപ്പിച്ചു

കോതമംഗലം: ചെറിയപള്ളിയിലെ കന്നി ഇരുപത് പെരുന്നാൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന്റ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. കോതമംഗലം മുൻസിപ്പാലിറ്റി ചെയർമാൻ കെ കെ ടോമി...

CRIME6 hours ago

നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ്...

CRIME6 hours ago

 മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും...

NEWS24 hours ago

ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി...

NEWS1 day ago

ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര...

NEWS1 day ago

കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി...

NEWS2 days ago

ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട...

NEWS2 days ago

ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: ഇരമല്ലൂർ വില്ലേജിലെ ന്യായ വില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ...

NEWS2 days ago

കോട്ടപ്പടിയിൽ ക്ഷേത്ര ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിത്തുറന്നത് നാല് തവണ; പോലീസിന്റെ അലംഭാവത്തിൽ പരക്കെ വിമർശനവും

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര...

NEWS3 days ago

നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം

കോതമംഗലം: പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞെന്ന് പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 11.30ഓടെ സെക്രട്ടറി സാബു സി.ജെയും വാര്‍ഡ് മെമ്പര്‍ എംവി...

NEWS3 days ago

കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിനായി 46 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .കുട്ടമ്പുഴ പഞ്ചായത്തിലെ(അമ്പലപ്പാറ ) ക്ണാച്ചേരി...

NEWS3 days ago

മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിനെ കോതമംഗലം പ്രസ് ക്ലബ് ആദരിച്ചു.

കോതമംഗലം : കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിന് പ്രസ് ക്ലബ്ബിന്റെ അനുമോദനം. രണ്ട് പതിറ്റാണ്ട് കാലം പ്രവാസ വാസത്തിന് ശേഷം നാട്ടിലെത്തി കോതമംഗലത്ത്...

NEWS3 days ago

കീരംപാറ പഞ്ചായത്ത്‌ 611 മല സംരക്ഷണ സമിതി രൂപീകരിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ 611 മലയിൽ പാറമട ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ചേർന്ന് 611 മല സംരക്ഷണ സമിതി രൂപീകരിച്ചു. കൊണ്ടിമറ്റത്ത്‌ ചേർന്ന യോഗത്തിൽ ജോയി...

Trending