കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടന് കൊതുക് പെരുകി രോഗങ്ങൾ പടർത്തുന്നു. വെള്ളം ഒഴുകിപോയിക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം സ്വകാര്യവ്യക്തി മൂടുകയും ഓടക്ക് മുകളില്‍ മതില്‍കെട്ടി കയ്യേറുകയും ചെയ്തതാണ് മലിനജലം കെട്ടിക്കിടക്കാൻ കാരണം. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകും രോഗാണുക്കളു പെരുകുകയാണ്.
കടുത്ത ദുര്‍ഗന്ധമാണ് പരിസരത്തെങ്ങും.പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന കാലഘട്ടത്തില്‍ ഓടയിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സുഗമമായി ഓടയിലൂടെ വെള്ളമൊഴുക്കാന്‍ മൂടിയ ഓട പുനസ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ സ്വകാര്യവ്യക്തിക്ക് അനുകൂല നിലപാടല്ല ഉള്ളത്. അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് വ്യാപക ആക്ഷേപവുമുണ്ട്.
ശുചീകരിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തിമൂലം തിരക്കേറിയ റോഡിന്‍റെ ഓരത്ത് ഓടകള്‍ തുറന്നുകിടക്കുന്നതും മറ്റൊരു പ്രശ്നമാണ്. റോഡിലൂടെ നടന്നുപോകുന്നവര്‍ ഓടയില്‍ വീഴാനും ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് കയറാനും പ്രയാമാണ്.





















































