കോതമംഗലം: കോതമംഗലത്ത് നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സംഘടിപ്പിച്ച അവലോകന യോഗം വിലയിരുത്തി. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം കെ പി സി സി മെമ്പർ എ.ജി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ഉൾകൊള്ളുന്ന നിയമസഭാ മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഉൾപ്പെടെ എല്ലായിടത്തും യുഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കിയതായി യോഗം വിലയിരുത്തി.
യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചരണം നടത്തിയ എൽഡിഎഫിനും, ഇടത് എംഎൽഎയ്ക്കും ബഹുസമൂഹം ഒന്നാകെ തിരിച്ചടി നൽകിയതിനാലാണ് യുഡിഎഫ് വൻഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളിൽ ഒരു പുതിയ വികസന പ്രവർത്തനങ്ങളോ, യുഡിഎഫ് തുടങ്ങിവച്ച നിരവധി പദ്ധതികൾ പൂർത്തീകരിക്കാനോ ഇടതു എംഎൽഎക്ക് കഴിഞ്ഞില്ലെന്നും അവലോകന യോഗം കുറ്റപ്പെടുത്തി.
ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഷമീർ പനക്കൻ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ കൺവീനറും സ്ഥാനാർത്ഥിയുമായ ഷിബു തെക്കുംപുറം, യുഡിഎഫ് നേതാക്കളായ ബാബു ഏലിയാസ്, കെ.പി ബാബു, ബോബൻ ജേക്കബ്, പി.എം സക്കറിയ, എ .റ്റി പൗലോസ്, മാത്യു ജോസഫ്, ഇ.എം മൈക്കിൾ, എം.എസ് എൽദോസ്, അബു മൊയ്തീൻ, ഭാനുമതി രാജു, പ്രിൻസ് വർക്കി, പി.സി ജോർജ്ജ്, എൻ.സി ചെറിയാൻ, ബാബു പോൾ, ജോമി തെക്കേക്കര, സി.കെ സത്യൻ, എൽദോസ് കീച്ചേരി, എം.കെ വേണു, പി.കെ ചന്ദ്രശേഖരൻ നായർ, പീറ്റർ മാത്യു എന്നിവർ പ്രസംഗിച്ചു


















































