കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ ഷിറ്റ് മേഞ്ഞ വീടുകളിലാണ് ഇവർ താമസിക്കുന്നത് .ദുരിതപൂർണമായ ജീവിതമാണ് ഇവർ നയിക്കുന്നത് .മറ്റ് ആദിവാസി ഊരുകളിൽ നിന്നും വന്നിട്ടുള്ള കുറച്ച് കുടുംബങ്ങൾക്ക് രണ്ട് ഏക്കർ ഭൂമിയും വീടും ഗവൺമെന്റ് ഈ പ്രദേശത്ത് നൽകിയിട്ടുണ്ട് .എന്നാൽ ഈ എഴുപതോളം കുടുംബങ്ങൾക്ക് ഗവൺമെന്റിൽ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും നാളിതുവരെയായി ലഭിച്ചിട്ടില്ല .കയറിക്കിടക്കാൻ മഴ വന്നാൽ ചോരത്ത ഒരു വീട് ,കൃഷി ചെയ്ത് ജീവിക്കാൻ രണ്ടേക്കർ സ്ഥലം മറ്റ് ജീവനോപാധികൾ എല്ലാം കൊടുക്കാം എന്ന ഗവൺമെന്റ് വാഗ്ദാനം ഇവരെ സംബന്ധിച്ചിടത്തോളം അന്യമായി നിൽക്കുകയാണ് .
ഈ കുടുംബങ്ങളെ പുനരാധിവസിപ്പിക്കുന്നതിന് ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്ന് സിപിഐ പന്തപ്ര ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു .യോഗത്തിൽ CPI സംസ്ഥാന കൗൺസിൽ അംഗം സഖാവ് പി കെ രാജേഷ് ,ജില്ലാ അസി: സെക്രട്ടറി ശാന്തമ്മ പയസ് ,മണ്ഡലം സെക്രട്ടറി PT ബെന്നി ,എൽ സി സെക്രട്ടറി ഡെയ്സി ജോയ് ,മണ്ഡലം കമ്മിറ്റി അംഗം സഖാവ് പി കെ സുനിൽ ,LC മെമ്പർ മാരായ എൻ പി മീരാൻ ,ജോളി ആന്റണി എന്നിവർ പങ്കെടുത്തു.
