കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു.ദേശീയപാത 85( kochi-Madhura) – ല്‍ നേര്യമംഗലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ഇടുക്കി – നേര്യമംഗലം റോഡില്‍ ചെമ്പന്‍കുഴി ഭാഗത്ത് അവസാനിക്കുന്നതും മലയോര ജില്ലയായ ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കൂടി കടന്നുപോകുന്നതുമാണ് പ്രസ്തുത റോഡ്.
നിലവിലുണ്ടായിരുന്ന റോഡിന്റെ ആവശ്യമായ ഇടങ്ങളില്‍ റോഡിനെ സംരക്ഷണത്തിനായി സംരക്ഷണ ഭിത്തി, വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓട,ഐറിഷ് ഡ്രൈന്‍ , കലുങ്ക് എന്നിവ നിര്‍മ്മിച്ചും GSB, WMM എന്നിവ ഉപയോഗിച്ച് റോഡിന്റെ ഉപരിതലം ബലപ്പെടുത്തിയും ഉന്നത നിലവാരത്തിലുള്ള Bitumines Meccadam (BM)Bitumines Concrete (BC) എന്നീ പ്രതലങ്ങളിലൂടേയുമാണ് ഈ റോഡ് നവീകരിച്ചിട്ടുള്ളത്.
റോഡിന്റെ സുരക്ഷിത ഗതാഗതത്തിന് റോഡ് സേഫ്റ്റി നിഷ്‌കര്‍ഷിക്കുന്ന നിയമപ്രകാരമുള്ള Road Marking, Sign Boards, studs, Zebra Line Crossing എന്നിവയ്ക്ക് പുറമെ പൊതുജനങ്ങളുടെ അറിവിലേക്കായി റോഡ് പരിപാലന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.ഈ റോഡിനു 3 വര്‍ഷത്തെ DLP Period ഉള്ളതാണ്.
തികച്ചും ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന ടി റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും നിർമ്മാണം പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം മെയ് 16 വെള്ളിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് എം എൽ എ പറഞ്ഞു.
