കോതമംഗലം : കീരംപാറയിൽ കർഷകർക്കൊപ്പം വയലിൽ നെൽവിത്ത് വിതയ്ക്കാൻ ഇനി ഡ്രോണും. ഡ്രോൺ വഴിയുള്ള വിത്ത് വിത ഉൽസവം നാടിന് ആവേശമായി .
ഞാറ് നടാൻ ഇനി ബംഗാളികൾ വേണ്ട പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്ക് ഡോണുകൾ ഉയർന്ന് പൊങ്ങി.
മനുഷ്യപ്രയത്നമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാൻ ഉതകുന്ന കാർഷിക വിത ഉത്സവം കീരംപാറ ഊഞ്ഞപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ നടന്നു.
എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, കീരംപാറ ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ, കീരംപാറ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ്
പാടശേഖരത്തിൽ ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതനടത്തിയത്. വിത്ത് വിത ഉൽസവത്തിൻ്റെ ഉദ്ഘാടനം കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യഷത വഹിച്ചു. നൂറ് കണക്കിന് വിദ്യാർത്ഥികൾ, കർഷകർ എന്നിവർ ഡ്രോൺ പറത്തിയുള്ള വിത്ത് വിത വളരെ ആവേശത്തോടെയാണ് നോക്കി കണ്ടത് .
കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ ഭാഗമായാണ് കീരംപാറയിൽ വിത്ത് വിതയ്ക്കായി കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തി പരിശീലനവും സംഘടിപ്പിച്ചത്. ജില്ലയിൽ ആദ്യമായാണ് കീരംപാറയിൽ ഡ്രോൺ ഉപയോഗിച് പാടശേഖരത്തിൽ വിത്ത് വിതച്ചത്
യോഗത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ എം ബഷീർ , മുഖ്യാത്ഥി ആയി . എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് ആൻ്റ് സയന്റിസ്റ്റ് ഡോ.ഷിനോജ് സുബ്രമണ്യൻ പദ്ധതി വിശദികരണം നടത്തി., ജില്ലാ പഞ്ചായത്ത് അംഗങ്ങളായ
. കെ.കെ ദാനി , റാണി കുട്ടി ജോർജ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാ കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ ,എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സിനി ബിജും, ജിജോ ആന്റണി, മഞ്ചു സാബും, ബേസിൽ ബേബി,സാന്റി ബേബി, വി.സി ചാക്കോ, ഗോപി മുട്ടത്ത്, ആശ മോൾ ജയപ്രകാശ്, ലിസി ജോസ്, വി.കെ വർഗീസ്,അൽഫോൻസാ സാജു,
ക്യഷി അസി.ഡയറക്ടർപ്രിയ മോൾ തോമസ്, കെ.വി കെ സബ്ജറ്റ് സെപ്ഷ്യലിസ്റ്റ് ഡോ. പുഷ്പരാജ്,
,ബാങ്ക് സെകട്ടറി കെ.സി ജോർജ്,
കോതംഗലം എം.എ ഇന്റർനാഷ്ണൽ സ്കൂളിലെ വിദ്യാർത്ഥികൾ, കീരംപാറ സെൻ്റ് സ്റ്റീഫൻസ് സ്കൂൾ വിദ്യാർത്ഥികൾ, കീരംപാറ എം.എസ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ കീരംപാറ സർവീസ് സഹകരണ
ബാങ്ക് ഭരണസമിതി അംഗങ്ങൾ
പാടശേഖര സമിതി ഭാരഭാവികൾ, കാർഷിക വികസന സമിതി അംഗങ്ങൾ , വിവിധ സമിതി ഭാരഭാവികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ കർഷകർ വിദ്യാർത്ഥികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു ,ജില്ല പഞ്ചായത്ത് അംഗം കെ.കെ ദാനി സ്വാഗതവും ക്യഷി ഓഫീസർ ബോസ് മത്തായി നന്ദിയും പറഞ്ഞു.ജില്ല പഞ്ചായത്ത് അംഗവും, മികച്ച കർഷകനും മായ . കെ.കെ ദാനിയുടെ ഉടമസ്ഥതയിൽ ഉള്ള ഏഴ് ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഡ്രോൺ വഴി വിത്ത് വിത നടത്തിയത്
ഇനി വിത്ത് ലാഭം, സമയലാഭം, ചെലവ് ലാഭം. നെല്ലിൽ വളമിടാൻ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കാനും ഡ്രോണുകൾ അനുയോജ്യമെന്നു തെളിയിക്കാനും ഈ പദ്ധതി ലക്ഷ്യം മിടുന്നു.
കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്‌കാസ്‌റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് വിത്ത് വിതച്ചത്.
പാടശേഖരങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് വിതയ്ക്കാൻ സഹായിക്കുന്ന ഡ്രോൺ സീഡർ ഉപയോഗത്തിലാകുന്നത് വഴി സമയബന്ധിതമായി വിതച്ച് തീർക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല. കൃത്യമായ വിത്ത് വിതരണവും കൂടുതൽ വിളവും ഉറപ്പാക്കുന്നു. ഡ്രോൺ സീഡർ ഉപയോഗിക്കുമ്പോൾ കുറഞ്ഞ നിരക്കിൽ വിത്ത് മതിയാകും എന്ന പ്രത്യേകതയും ഉണ്ട്.
ഡ്രോൺ ഉപയോഗിച്ച് വളങ്ങളും മൈക്രോ ന്യൂട്രിയെൻ്റ്സും തളിക്കാറുണ്ടെങ്കിലും, കേരളത്തിൽ തന്നെ അപൂർവമാണ് വിത്ത് വിതയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല പ്രയോജനങ്ങൾ. കർഷകർ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. കൂടാതെ മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും മേന്മയാകുന്നു. കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറഞ്ഞു വിളവ് കുറയുന്ന അവസ്‌ഥയും ഇല്ല. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒരു പരിധിവരെ ഒഴിവാക്കാം. എന്നതും ഇതിൻ്റെ പ്രത്യകതകൾ ആണ്.യുവകർഷകരെ ആകർഷിക്കാൻ നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോൺ സീഡർ ഒരു പുത്തനുണർവ് നൽകുവാനും കഴിഞ്ഞു.
