കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. തൃക്കാരിയൂർ – വടക്കുംഭാഗം – കോതമംഗലം ടൗൺ ബൈപ്പാസ് റോഡുകൾ – 10 കോടി, തൃക്കാരിയൂർ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡ് -13 കോടി, കോതമംഗലം – വാഴക്കുളം റോഡ് – 7 കോടി,ഊന്നുകൽ – തേങ്കാട് റോഡ് 3 കോടി,ഊന്നുകൽ – വെങ്ങല്ലൂർ റോഡ് (ഊന്നുകൽ – ചാത്തമറ്റം) – 5 കോടി,ചേലാട് – മാലിപ്പാറ വേട്ടാമ്പാറ റോഡ് -13 കോടി,ചാത്തമറ്റം – ഊരംകുഴി റോഡ് (പല്ലാരിമംഗലം – കുടമുണ്ട) 4 കോടി, നെടുമ്പാശ്ശേരി – കൊടൈക്കനാൽ റോഡ് (ഭൂതത്താൻകെട്ട് – വടാട്ടുപാറ) 10 കോടി, ചാത്തമറ്റം – ഊരംകുഴി റോഡ് (പിടവൂർ – ഊരംകുഴി) 8 കോടി,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് 8 കോടി,തൃക്കാരിയൂർ – നാടുകാണി – (തൃക്കാരിയൂർ – നെല്ലിക്കുഴി)റോഡ് 13 കോടി,ആലുമ്മാവും ചുവട് – കുരൂർ – കോഴിപ്പിള്ളി – എം എ കോളേജ് റോഡ് 10 കോടി,മലയോര ഹൈവേ 35 കോടി,എസ് എൻ ഡി പി കവല – കുഞ്ഞിതൊമ്മൻ (via) നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂർ – കൊണ്ടിമറ്റം റോഡ് – 14 കോടി,ഇഞ്ചത്തൊട്ടി പാലം – 20 കോടി,ബ്ലാവന പാലം – 12 കോടി,ബംഗ്ലാ കടവ് പാലം 18 കോടി, ചെറുവട്ടൂർ അടിവാട്ട് പാലം 4 കോടി, പുലിമല പാലം 2 കോടി, പുതുപ്പാടി – ഇരുമലപ്പടി – നെല്ലിക്കുഴി – പായിപ്ര റോഡ് 11 കോടി എന്നിങ്ങിനെ 220 കോടി രൂപയുടെ 20 പദ്ധതികൾക്കാണ് സംസ്ഥാന ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
