Connect with us

Hi, what are you looking for?

NEWS

ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ; ആദ്യ ഡോസ് വാക്സിൻ പോലും കിട്ടിയിട്ടില്ലെന്ന പരാതിയും.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. തങ്ങളിൽ പലർക്കും വാക്സിൻ പോലും കിട്ടിയിട്ടില്ല എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ജൂലൈ 6 നു അറാക്കപ്പിൽ നിന്നും പോന്ന ശേഷം തങ്ങളുടെ കാര്യങ്ങൾ ആരും തന്നെ അന്വേഷിക്കുന്നില്ല എന്ന പരാതിയാണുള്ളത് . നിലവിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളിൽ 14 പേർക്ക് ആദ്യ ഡോസ് വാക്സിൻ പോലും കിട്ടിയിട്ടില്ല. എട്ടുപേർക്ക് ജൂൺ പതിനൊന്നാം തീയതി ആണ് ആദ്യ ഡോസ് കിട്ടിയത്. 112 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണം എന്ന് ഗവൺമെന്റ് ഓർഡർ നിലനിൽക്കെ നിങ്ങൾക്ക് അത് ലഭ്യമാക്കാൻ ആരും മുൻകൈ എടുത്തിട്ടില്ല. ചുരുക്കം ചില ആളുകൾക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ അതും അറാക്കപ്പിൽ നിന്നും പോരുന്നതിനു മുമ്പ് മാത്രം.

നിലവിൽ നാടു ഒട്ടും വാക്സിൻ എടുക്കാത്ത ആളുകളെ കണ്ടെത്തി വാക്സിൻ കൊടുക്കുമ്പോഴാണ് ആദിവാസി കുടുംബങ്ങളോട് ഉള്ള ഈ അവഗണന. നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഏതുനിമിഷവും ഇറക്കി വിട്ടേക്കാം എന്ന ഭയത്തിലാണ് ഓരോ ദിവസവും ആദിവാസി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. സ്കൂൾ തുറക്കാറായി ഒട്ടുമിക്ക കുട്ടികൾക്കും കടുത്ത ദേഹ വേദനയും ജലദോഷവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ട്. തങ്ങൾ വന്ന ആഴ്ചയിൽ ആരോഗ്യ വകുപ്പിന്റെ ഒരു പരിശോധന ഉണ്ടായെങ്കിലും അതിനുശേഷം യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുതിർന്നവരിൽ പലർക്കും കടുത്ത പനി കഴിഞ്ഞു പോയിട്ടേ ഉള്ളൂ അതിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്.

ആരോഗ്യ വകുപ്പ് ഇടപെട്ട് അടിയന്തരമായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. 11 കുടുംബങ്ങൾ ഒരു കൂരയ്ക്കു കീഴിൽ താമസിക്കുമ്പോൾ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ശക്തമായ പനിയും തലവേദനയും ആയി നാലുദിവസമാണ് എണീക്കാൻ വയ്യാതെ കിടന്നത്, പുറത്തു നിന്ന് മരുന്ന് മേടിക്കാൻ പോലും ഉള്ള പൈസ കയ്യിൽ ഇല്ല. ഗവൺമെന്റ് ഒരു ഇടപെട്ട് ഒരു പരിശോധനാക്യാമ്പ് ഒരുക്കുമെന്നാണ് കരുതുന്നത് എന്ന് ഊരു മൂപ്പൻ തങ്കപ്പൻ വെളിപ്പെടുത്തുന്നു.

You May Also Like

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

error: Content is protected !!