Connect with us

Hi, what are you looking for?

NEWS

മുവാറ്റുപുഴ ‘കടക്കാൻ’ കച്ചകെട്ടി കുഴൽനാടൻ വരവായി; ഡോ. മാത്യൂകുഴൽനാടൻ മുവാറ്റുപുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി.

കോതമംഗലം : ഒടുവിൽ ആകാംഷക്ക് വിരാമം. നിരവധി സ്ഥാനാർഥി പേരുകൾ മിന്നി മറഞ്ഞ മുവാറ്റുപുഴയിൽ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ഡോ. മാത്യുകുഴൽനാടനുതന്നെ നറുക്ക് വീഴുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യു.ഡി.എഫ് സ്ഥാനാർഥിയായ കുഴലനടൻ മുവാറ്റുപുഴയുടെ കളത്തിലിറങ്ങും. ഇതോടെ സുഹൃത്തുക്കൾ തമ്മിലുള്ള ശക്തമായ പോരാട്ടമായിരിക്കും മൂവാറ്റുപുഴയിൽ നടക്കുക . വിജയപരാജയങ്ങൾ പ്രവചനാതീതമാകുന്ന മത്സരം എന്ന് പറയുന്നതാകും ശരി. യു ഡി എഫ് സ്ഥാനാർഥി ആയി പരിഗണനയിലുള്ള ഡോ. മാത്യു കുഴൽനടനും, ട്വന്റി 20 സ്ഥാനാർത്ഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ അഡ്വ. സി എൻ പ്രകാശനും, നിലവിലെ എം എൽ എ യും, എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ എൽദോ അബ്രഹാമും കൂട്ടുകാരാണ് . സൗഹൃദങ്ങൾ ഊട്ടിഉറപ്പിച്ചുകൊണ്ട് തന്നെയാകും മൂവരും മുവാറ്റുപുഴയുടെ ഗോദയിൽ പൊരുതുക.

അഡ്വ. പ്രകാശന് ഡോ. മാത്യുവുമായി വർഷങ്ങളുടെ അടുത്ത ബന്ധമുണ്ട്. ഇന്ത്യാവിഷൻ ചാനലിലsക്കം ടി.വി.ചർച്ചകളിൽ പ്രകാശ് അവതാരകനായും മാത്യു കുഴൽനാടൻ രാഷ്ട്രീയ പ്രവർത്തകനായും നിരവധി തവണ ചാനലിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട് .
ഇൻഡ്യാ വിഷൻ്റെ സീനിയർ ന്യൂസ് എഡിറ്റർ ആയിരിക്കെ ന്യൂസ് നൈറ്റിലൂടെയാണ് പ്രകാശും മാത്യുവും ഏറെ അടുക്കുന്നത്. പിന്നെ നാട്ടുകാർ ആയതു കൊണ്ടും ബന്ധം കൂടുതൽ ഊഷ്മളമാകുകയും ചെയ്തു. അതേ സമയം എൽദോ എബ്രാഹാവും പ്രകാശും ഒരേ പഞ്ചായത്തായ പായിപ്രയിലെ തൃക്കളത്തുരാണ് താമസം . സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ അടുത്ത് പ്രവർത്തിച്ചവരുമാണ്. സുഹൃത്തുക്കൾ തമ്മിലാണ് യഥാർത്ഥത്തിൽ മൂവാറ്റുപുഴയിൽ മത്സരം എന്നത് ഏറെ കൗതുകമുണർത്തുന്നതാണ്. ആരോഗ്യകരമായ സൗഹൃദ രാഷ്ട്രീയ സംസ്കാരം ഉയർത്തിപ്പിടിച്ചായിരിക്കും സ്ഥാനാർത്ഥികളുടെ മത്സരമെന്ന് പ്രതീക്ഷിക്കാം. മാത്യൂകുഴൽനാടൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രത്യേകിച്ച് യുവജന- വിദ്യാർഥി പ്രവർത്തകർ ആവേശത്തിലാണ്. ഇതിനിടെ മുവാറ്റുപുഴയിൽ മത്സരിക്കുന്നത്തിനായി മറ്റുപല പേരുകളും ഉയർന്നെങ്കിലും വിജയസാധ്യത മുൻ നിർത്തിയാണ് യു ഡി എഫ് തിരഞ്ഞെടുപ്പ് സമിതി മാത്യൂകുഴൽനാടനെ തന്നെ ഇവിടെ ഉറപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് .

1977 മെയ് 28ന് പൈങ്ങോട്ടൂർ കുഴൽനാട്ട് വീട്ടിൽ കർഷക കുടുംബാഗമായ എബ്രഹാമിന്റെയും മേരിയുടെയും ആറാമത്തെ മകനായിട്ടാണ് മാത്യുവിന്റെ ജനനം .കോതമംഗലം ശോഭന പബ്ലിക് സ്‌കൂൾ, മുവാറ്റുപുഴ നിർമല സ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി .പിന്നീട് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് പ്രീ-ഡിഗ്രിയും, തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ പഠനവും (1996 2001) പൂർത്തിയാക്കി. പ്രീ-ഡിഗ്രി കാലം മുതൽക്കേ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങി. വയലാർ രവി ആണ് രാഷ്ട്രീയത്തിലെ ഇദ്ദേഹത്തിന്റെ ഗുരു. ഇടതു വിദ്യാർത്ഥി സംഘടനയുടെ കോട്ടയായ തിരുവനന്തപുരം ലോ കോളേജിലായിരുന്നു തന്റെ രാഷ്ട്രീയം സജീവമാക്കിയത്. വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കാൽവെച്ചു. ജോ.യൂണിറ്റ് സെക്രട്ടറിയായും പ്രസിഡന്റായും ചുമതല വഹിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലിരിക്കെ മുന്നോട്ട് വച്ച സ്വന്തം ആശയമയിരുന്നു ‘ആദ്യം വിദ്യാർത്ഥി പിന്നെ നേതാവ് ‘ എന്നത്. കെ.എസ്.യു സംസ്ഥാന ഉപാദ്ധ്യക്ഷൻ, സ്റ്റുഡൻസ് കൗൺസിൽ അംഗം, കേരള സർവകലാശാല എക്സിക്യൂട്ടിവ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചു. ഉപരിപഠനത്തിനായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്നു. എക്കാലത്തും ഇടത് രാഷ്ട്രീയത്തോട് അടുത്തുനിന്ന ജെഎൻയുവിൽ നാഷണൽ സ്റ്റൂഡൻസ് യൂണിയനെ വളർത്തിയെടുക്കുന്നതിൽ യത്നിച്ചു. എൻ.എസ്.യു ദേശീയ കൗൺസിലിലും കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജന:സെക്രട്ടറിയിയായി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ദേശീയ രാഷ്ട്രീയത്തിലേക്ക്.

രാഹുൽ ഗാന്ധി യൂത്ത്കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന സമയത്ത് 3 വർഷം ദേശിയ നേതൃത്വത്തിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ,മഹാരാഷ്ട്ര ,കർണാടക,ആന്ധ്ര, ലക്ഷദ്വീപ് ,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനാ ചുമതല വഹിച്ചു.ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗ മികവ് മാത്യു കുഴൽനാടനിൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിച്ചു. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കവെ രാഷ്ട്രീയം എന്നത് അഴിമതിരഹിതമായിരിക്കണം എന്ന ആശയത്തിൽ നിന്ന് ‘ വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം’ എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചു. രാജ്യത്തെ പൊഫഷണലുകളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി ഓൾ ഇന്ത്യ പ്രൊഫഷണൽ് കോൺഗ്രസ് രൂപീകരിക്കുകയും അതിന്റെ ദേശീയാധ്യക്ഷനായി ശശി തരൂരിനെയും, സംസ്ഥാനാധ്യക്ഷനായി മാത്യു കുഴൽനാടനെയും തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധി ,സോണിയ ഗാന്ധി ,ഡോ.മൻമോഹൻ സിങ് എന്നീ ദേശീയ നേതാക്കളുമായി വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പൊതുപ്രവർത്തകനായ അദ്ദേഹം രാഷ്ട്രീയത്തിലുപരി എല്ലാ വിഭാഗം ജനങ്ങളോടും അടുത്ത് ഇടപഴകി. അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു, പരിഹാരമുണ്ടാക്കി. കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതിനാൽ തന്നെ കർഷക പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടൽ മാത്യുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. .കസ്തൂരിരംഗൻ, പട്ടയ വിഷയങ്ങളിലെ നിലപാടുകൾ ശ്രദ്ധയാകർഷിച്ചു. ജടഇ, പ്രവാസി വിഷയങ്ങളിലെ കുഴൽനാടന്റെ ഇടപെടൽ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെട്ടു. ജവാഹർ ലാൽ നെഹ്റു സർവകലാശാലയിൽ നിന്നും അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ എം ഫിലും, പി എഛ് ഡി യും നേടിയ മാത്യു ഹൈകോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനാണ്. ഭാര്യ എൽസ കാതറിൻ കാഞ്ഞിരപ്പള്ളി കോടതിയിൽ മുൻസ്സിഫ് ആണ്. ഒരു മകൻ 2 വയസ്സ്. എന്തായാലും കടുത്ത മത്സരത്തിനൊടുവിൽ മുവാറ്റുപുഴ ആര് ‘കടക്കും ‘ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പു ഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

error: Content is protected !!