NEWS
തൃക്കരിയൂരിൽ സിപിഐഎം അഴിഞ്ഞാടുന്നു, സി.പി.എം.ആയുധം താഴെവച്ചാലെ നാട്ടില്‍ സമാധാനമുണ്ടാകൂ; ബി.ജെ.പി.

കോതമംഗലം: തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സംസ്ഥാനത്തൊട്ടാകെ സി.പി.എം. നടത്തികൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയമാണ് തൃക്കാരിയൂരിലും നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമത്തിന് പിന്നിലും സി.പി.എം.-ഡി.വൈ.എഫ്.ഐ.ക്രിമിനല്‍ സംഘമാണ്. ഇതിനെ ജനാധിപത്യ രീതിയിലൂടെ നേരിടുമെന്ന് ബി.ജെ.പി.മുന്നറിയിപ്പ് നല്‍കി. തൃക്കാരിയൂരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനായി സി.പി.എം.മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ വിറളിപൂണ്ട സി.പി.എം.പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയോടെ ആയുധവുമായി തൃക്കാരിയൂരില്‍ അഴിഞ്ഞാടുകയായിരുന്നു.ഭരണസ്വാധീനവും പോലീസിനേയും ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി നിരന്തരം വേട്ടയാടുകയാണ്. ഇപ്പോൾ പരിക്ക് പറ്റിയെന്നു dyfi കാരൻ ശ്രീജിത്തിന് യാതൊരു വിധ പോറൽ പോലും ഉണ്ടായിട്ടില്ല. കള്ള കേസ് ഉണ്ടാക്കുന്നതിന് വേണ്ടി വെറുതെ പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. ഇടത് യൂണിയനിലെ ചില പോലീസ് ഉദ്യോഗസ്ഥർ ആണ് കള്ള കേസ് ഉണ്ടാക്കുന്നതിനായി കൂട്ട് നിൽക്കുന്നത്.
ബി.ജെ.പി.വാര്‍ഡ് മെമ്പര്‍ സനല്‍ പുത്തന്‍പുരയക്കലിന്റെ വീടാക്രമിച്ച് മെമ്പറേയും കുടുംബാംഗങ്ങളേയും അപായപ്പെടുത്താനും രണ്ട് സംഘപ്രവര്‍ത്തകര്‍ക്ക് നേരെയും ക്രൂര ആക്രമണവും ഉണ്ടായത്. കാർ ഓടിച്ച് വരികയായിരുന്ന ദിനു എന്ന ബിജെപി പ്രവർത്തകന്റെ കാർ ആക്രമി സംഘം തല്ലി തകർത്തു. എതിരാളികളെ ഇല്ലാതാക്കാനുള്ള കണ്ണൂര്‍ മോഡല്‍ കലാപ രാഷ്ടീയമാണ് സി.പി.എം.തൃക്കാരിയൂരിന്റെ മണ്ണില്‍ തുടക്കമിട്ടിരിക്കുന്നത്.കണ്ണൂരിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘത്തെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. അക്രമത്തെ ബഹുജനങ്ങളെ അണിനിരത്തി സംഘടനാപരമായും നിയമപരമായും ശക്തമായി നേരിടും.സി.പി.എം.അക്രമത്തിന് ഇരയായ പ്രവര്‍ത്തരുടെ വീടുകളില്‍ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ, ആർ എസ് എസ് ജില്ലാ കാര്യവാഹ് പി ജി സജീവ് തുടങിയ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഭരണകക്ഷിയുടെ ചട്ടുകമാകാതെ നീതിപൂര്‍വമായി നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി.ആവശ്യപ്പെട്ടു.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS8 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു