NEWS
ലോക്ക്ഡൗണിന് ഒരു വയസ്സ്; കോവിഡ്ക്കാല ഓർമ്മക്കായി പ്രതിരോധ ശില്പം നിർമ്മിച്ച് ഡാവിഞ്ചി.

കൊച്ചി : ഒരു വർഷം പിന്നിടുമ്പോഴും കോവിഡ് മഹാമാരി കെട്ടടങ്ങാത്ത സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ശില്പം തീർത്തു വ്യത്യസ്തനാകുകയാണ് പ്രശസ്ത ശില്പിയും, കലാകാരനുമായ ഡാവിഞ്ചി സുരേഷ്. കൊടുങ്ങല്ലൂർ, അഴീക്കോട് മുനക്കല്‍ ബീച്ചില്‍ മുസിരീസ് പ്രോജക്റ്റിന്‍റെ ഭാഗമായിട്ടാണ് കോവിഡ് പ്രതിരോധ ശില്‍പം തീർത്തത്. സാധാരണ നിലയിലേയ്ക്ക് മടങ്ങിവരാന്‍ ഇനി എന്ന് നമ്മുടെ ലോകത്തിനു കഴിയും എന്ന ചോദ്യ ചിഹ്നമാണ് ശില്പത്തിന്റെ നട്ടെല്ലായി ഡാവിഞ്ചി രൂപപെടുത്തിയിരിക്കുന്നത്. ചെവികളില്‍ തൂങ്ങിക്കിടക്കുന്ന മാസ്ക്കിനുള്ളില്‍ മറഞ്ഞിരിക്കുന്ന വേദനയാര്‍ന്ന മനുഷ്യ മുഖത്തിന്‍റെ പ്രതീക്ഷകള്‍ക്ക് സുരക്ഷതന്നെയാണ് മുഖ്യമായ പ്രതിരോധം എന്നോര്‍മ്മപ്പെടുത്തുകയാണ്ഈ ശില്‍പം.അത് തന്നെയാണ് മുന്നോട്ടുവെക്കുന്ന ആശയവും. ചോദ്യചിഹ്നത്തിന്‍റെ അടിയിലെ കുത്തായി ലോകത്തിന്‍റെ മാതൃകയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് ഈ കലാകാരൻ.
ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട മഹാമാരിയെ സൂചിപ്പിച്ചു കൊണ്ട് തലയുടെ പിന്നില്‍ ചൈനീസ് ഡ്രാഗന്‍റെ മുള്ളുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്തടി ഉയരമുള്ള ശില്പം ഒരാഴ്ചയോളം സമയമെടുത്താണ് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പ് കമ്പികളും, തകിടും, ഫൈബറും ആണ് ഈ കോവിഡ് പ്രതിരോധ ശില്പ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പുതിയ ശില്പം അഴീക്കോട് മുനക്കല്‍ ബീച്ചില്‍ വരുന്നവര്‍ക്ക് ആസ്വദിക്കുവാനും ആശയമുൾക്കൊള്ളുവാനും മുസിരീസ് പ്രോജക്റ്റ് അവസരമൊരുക്കുകയാണ്.
ഏപ്രിൽ ഒന്നിന് കോവിഡ് പ്രതിരോധ ശിൽപം ജനങ്ങൾക്കായി സമർപ്പിക്കുമെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജാഗ്രതാ ശില്‍പം ഉണ്ടാക്കി കോവിഡ് പ്രതിരോധത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാവിഞ്ചി തുടക്കമിടുന്നത് .തുടര്‍ന്ന് മാര്‍ച്ച് 24 നു ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ദിവസവും തുടര്‍ച്ചയായി കോവിഡ്മായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങി ഇദ്ദേഹം.
63 ദിവസങ്ങള്‍ കൊണ്ട് 63 കോവിഡ് ബോധവല്‍ക്കരണ ചിത്രങ്ങള്‍ വരച്ചു. പിന്നീട് കാര്‍ട്ടൂണ്‍ അക്കാദമിയും കേരള സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ലോക്‌ഡൌണ്‍ സമയത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിയ കാര്‍ട്ടൂണ്‍ മതിലില്‍ പങ്കെടുത്തു കൊണ്ട് സുരേഷ് കാര്‍ട്ടൂണുകള്‍ വരച്ചു കൂട്ടി . അതിജീവനവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബത്തിലും ഈ കലാകാരൻ അഭിനയിച്ചു. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കോവിഡ് കാലം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഈ പ്രതിരോധ ശില്പത്തിന്റെ നിർമ്മിതി. കോവിഡ്കാലത്തിന്റെ മങ്ങാത്ത ഓർമക്കായി.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME1 day ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS10 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു