NEWS
സംരക്ഷണം ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ കത്ത് നൽകി; ഇക്കുറി റമ്പാനൊപ്പം പുറത്ത് നിന്ന് വരുന്നവർക്ക് സംരക്ഷണമില്ല, കോടതി ഉത്തരവ് പ്രകാരം സംരക്ഷണം റമ്പാന് മാത്രമെന്ന് വ്യക്തമാക്കി പോലീസ്.

- ഷാനു പൗലോസ്
കോതമംഗലം: പള്ളി സ്ഥാപന കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസത്തിൽ നിലനിൽക്കുന്ന മാർ തോമ ചെറിയ പള്ളി പിടിച്ചെടുത്ത് പള്ളിയിലും പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും അധികാരം സ്ഥാപിക്കാൻ കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് സഭ പിടിമുറുക്കുന്നു. ഇതിന്റെ ഭാഗമായി 2019 ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 9ന് പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. മൂവാറ്റുപുഴ മുൻസിഫ് കോടതിയാണ് ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് പള്ളിയിൽ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണ അനുമതി നൽകിയത്. അതേ സമയം ഇത്തവണ റമ്പാനൊഴികെ അദ്ധേഹത്തിന് കൂടെ പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് പോലും പോലീസ് സംരക്ഷണം ലഭിക്കില്ല. ചെറിയ പള്ളിയിൽ മറ്റ് സ്ഥലങ്ങളിലെ ചില വ്യക്തികൾ റമ്പാനൊപ്പം വരുമെന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് പള്ളി ഭരണ സമിതി ചൂണ്ടിക്കാട്ടിയപ്പോഴാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. റമ്പാന് മാത്രം ലഭിച്ച പോലീസ് സംരക്ഷണത്തിന്റെ മറവിൽ പള്ളിയിൽ പ്രശ്നമുണ്ടാക്കാൻ വരുന്നവരെ നിരീക്ഷിക്കാൻ തന്നെയാണ് യുവജന സംഘടനകളുടെയും തീരുമാനം.
വിശ്വാസികൾ ആരാധന നടത്തികൊണ്ടിരുന്നതിനാൽ മുൻപ് പോലീസ് പ്രൊട്ടക്ഷനുമായി വന്ന റമ്പാന് പ്രവേശിക്കുവാൻ കഴിഞ്ഞിരുന്നില്ല. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒരുക്കിയ സംരക്ഷണത്തോടെയായിരുന്നു അന്നേദിനം പള്ളിയിൽ വന്നിരുന്നത്. ആയിരക്കണക്കിന് വിശ്വാസികളെ തല്ലിയിറക്കി ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച് കൊണ്ടുള്ള ഒരു നടപടി എടുക്കാൻ പോലീസ് തയ്യാറാകാത്തതും പള്ളിയിൽ പ്രവേശിക്കുന്നത് സാധ്യമല്ലാതായി. പിന്നീട് റമ്പാൻ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ട് ദിവസം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടനുസരിച്ച് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. രണ്ട് ദിവസങ്ങളിലും റമ്പാൻ പള്ളിയിൽ എത്തിയതുമില്ല. അതിന് ശേഷം സ്ഥിതിഗതികൾ ഏറെക്കുറെ ശാന്തമായിരുന്നു. ഇക്കഴിഞ്ഞ കന്നിപ്പെരുന്നാളിന് മുന്നോടിയായി നടത്തപ്പെട്ട ചക്കാലക്കുടി ചാപ്പൽ പെരുന്നാൾ ദിനത്തിൽ ചെറിയ പള്ളിയിൽ നിന്ന് ചക്കാലക്കുടിയിലേക്ക് പ്രദക്ഷിണം ഇറങ്ങുന്ന സമയത്ത് തോമസ് പോൾ റമ്പാനും മൂന്ന് പേരും പള്ളിമുറ്റത്തേക്ക് കാറിലെത്തി. പ്രദക്ഷിണത്തിലേക്ക് കാറോടിച്ച് കയറ്റിയെന്നാരോപിച്ച് വിശ്വാസികളും റമ്പാനുമായി വാക്കേറ്റമായി. പോലീസ് ഇടപെട്ട് റമ്പാനെയും സംഘത്തെയും മടക്കി വിട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്.
യാക്കോബായ സുറിയാനി സഭയിൽ നിന്ന് വിഘടിച്ച് പോയി മറ്റൊരു വിശ്വാസരീതി പിന്തുടരുന്ന പത്ത് വീട്ടുകാർക്കായി പള്ളിയിലെ അനുഷ്ഠാനങ്ങൾ മാറ്റപ്പെട്ടാൽ ഇടവകയിലെ മഹാഭൂരിപക്ഷം വിശ്വാസികളുടെ ആത്മീയപരമായ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് സാധ്യമല്ലാതാകും. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. പതിനായിരത്തോളം വരുന്ന വിശ്വാസികളാണ് ഈ വിധി പ്രകാരം ചെറിയ പള്ളിയിൽ നിന്ന് തങ്ങളുടെ വിശ്വാസവും ഇടവക പള്ളിയും നഷ്ടപ്പെട്ട് പുറത്തിറങ്ങേണ്ടതായ അവസ്ഥയിൽ എത്തിച്ചേരുക. ചെറിയ പള്ളിയിൽ പ്രശ്നങ്ങളുണ്ടാക്കി സാമൂദായിക അന്തരീക്ഷം താറുമാറാക്കുന്ന നിലപാടുകളോട് കോതമംഗലത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിരാണ്. കോതമംഗലത്തെ ഇതര മതസ്ഥരും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പള്ളിയിൽ ചേർന്ന സർവ്വ കക്ഷി യോഗവും ചെറിയ പള്ളി കലാപഭൂമിയാക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. എന്ത് വില കൊടുത്തും പള്ളി സംരക്ഷിക്കുമെന്ന നിലപാടിലാണ് വിശ്വാസികളും.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
NEWS
അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി

കോതമംഗലം: റൂറൽ ജില്ലയിൽ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം അറുപതിനായിരത്തോളമായി. റൂറൽ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും രജിസ്റ്റർ ചെയ്യുന്നുണ്ട്. ഡാറ്റ ശേഖരിച്ചും രജിസ്റ്റർ ചെയ്യുന്നുണ്ട്. ജനമൈത്രി പോർട്ടൽ വഴി തത്സമയമാണ് രജിസ്ടേഷൻ നടക്കുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 7870 അതിഥിത്തൊഴിലാളികൾ. ബിനാനിപുരം സ്റ്റേഷനിൽ 6250 മൂവാറ്റുപുഴ സ്റ്റേഷനിൽ 5355പേരും, രജിസ്റ്റർ ചെയ്തു. കുറുപ്പംപടിയിലും, കോതമംഗലത്തും 4200 പേരും രജിസ്റ്റർ ചെയ്തു. കുന്നത്തുനാട് 3900 പേരാണ് രജിസ്റ്റർ ചെയ്തത്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. രജിസ്ട്രേഷൻ നടപടികൾക്ക് പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. അതിഥിത്തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ. ബാങ്ക്, ജോലി പരിചയം, ആധാർ നമ്പർ, സോഷ്യൽ മീഡിയാ വിവരങ്ങൾ, നാട്ടിലെ വിവരങ്ങൾ, പോലീസ് സ്റ്റേഷൻ, താമസിക്കുന്ന സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ, കുടുംബ സംബന്ധിയായ കാര്യങ്ങൾ, തൊഴിൽ സംബന്ധിയായ വിവരങ്ങൾ, കേസുമായി ബന്ധപെട്ട കാര്യങ്ങൾ, ഫോട്ടോ ഇത്തരത്തിൽ നാൽപ്പതോളം കാര്യങ്ങളാണ് ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും, രജിസ്റ്റർ ചെയ്യാത്തവരുടെ കാര്യത്തിൽ നടപടിയുണ്ടാകുമെന്നും, പങ്കാളികളാക്കുന്ന കാര്യത്തിൽ തൊഴിലുടമകൾ ശ്രദ്ദിക്കണമെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
NEWS
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കോതമംഗലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് “മാലിന്യമുക്ത നവകേരളം” ക്യാമ്പിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.കന്നി ഇരുപത് പെരുന്നാൾ കൂടി നടക്കുന്ന സാഹചര്യത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ, എൻഎസ്എസ് വോളണ്ടിയർമാർ,നഗരസഭയുടെ ശുചീകരണ തൊഴിലാളികളടക്കം അടങ്ങുന്ന ഒരു വിപുലമായ ശുചീകരണ യജ്ഞമാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർ മാരായ കെ വി തോമസ്, ഭാനുമതി രാജു,ഷിബു കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS4 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS3 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
CRIME8 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS4 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
You must be logged in to post a comment Login